ബംഗാളിൽ രാഷ്ട്രീയ യുദ്ധം ; നിയമസഭാ തിരഞ്ഞെടുപ്പ് മമതയുടെ വാട്ടർ ലൂ ആയിരിക്കുമെന്ന് അമിത് ഷാ; എക്‌സ്പ്രസ് പ്രസ്താവന മമതയ്ക്ക് ഭരണത്തില്‍ നിന്ന് പുറത്തേക്കുള്ള വഴിയെന്നും ഷാ ; രാഷ്ട്രീയ മുതലെടുപ്പിന് ബി ജെ പി

ഇന്ത്യയിൽ കോവിഡ് രോഗബാധിതർ അനുദിനം പതിനായിരത്തോളം വച്ച് ഉയരുമ്പോൾ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കണക്കുകളിൽ കൃത്രിമത്വം കാണിക്കുകയാണ് എന്ന ആരോപണമാണ് ഗവർണ്ണർ പല തവണയായി നടത്തിവരുന്നത് .നേർക്കുനേർ വാക്കുകൾ കൊണ്ട് അന്യോന്യം അപകീർത്തിപ്പെടുത്തിയവരാണ് ബംഗാൾ ഗവർണ്ണർ ജഗദീപ് ധന്‍കറും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും .രോഗവ്യാപനം തടയാൻ കഴിയാത്ത മമതയുടെ പിടിപ്പുകേടാണ് ഗവർണ്ണർ പൊളിച്ചുകാട്ടിയതെന്ന് ബംഗാളിലെ ബി ജെ പി ഘടകവും അവർത്തിക്കുകയുണ്ടായി .രാഷ്ട്രീയ മുതലെടുപ്പിന് ബി ജെ പി എല്ലാ തയ്യാറെടുപ്പും നടത്തി വരികയാണ് .2021 ൽ നടക്കാനിരിക്കുന്ന സംസ്ഥാന
നിയമസഭാ തിരഞ്ഞെടുപ്പ് മമതയുടെ വാട്ടർ ലൂ ആയിരിക്കുമെന്നാണ് അമിത് ഷാ ഉന്നയിച്ചത് .അതിനാൽ തന്നെ ബംഗാളിലെ രാഷ്ട്രീയ സാഹചര്യം അങ്ങേയറ്റം ഗൗരവമേറിയതാണ് .34 കൊല്ലം ബംഗാൾ ഭരിച്ച
സി പി എമ്മിനെ നിലംപരിശാക്കി തനിക്കു എതിരാളികളെ ഇല്ല എന്നഹങ്കരിച്ച മമതയുടെ രാഷ്ട്രീയ
അന്ത്യമാണ് ബംഗാളിലെ ജനങ്ങൾ കുറിക്കുക എന്നാണ് അമിത് ഷാ ആവർത്തിക്കുന്നത് .'കൊറോണ എക്‌സ്പ്രസ്' പരാമര്‍ശത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ നിശ്ശിത വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ രംഗത്തെത്തിയിരുന്നു . എക്‌സ്പ്രസ് പ്രസ്താവന മമതയ്ക്ക് ഭരണത്തില്‍ നിന്ന് പുറത്തേക്കുള്ള വഴിയാണെന്ന് ബംഗാളിലെ ബിജെപി പ്രവര്‍ത്തകരുമായുള്ള ജന്‍സംവാദ് വെര്‍ച്വല്‍ റാലിയില്‍ അമിത് ഷാ പറഞ്ഞു. കൊറോണ എക്സ്പ്രസ് എന്ന നിങ്ങളുടെ പരാമർശം നിങ്ങളുടെ രാഷ്ട്രീയ അന്ത്യത്തെ കുറിക്കും എന്നാണ് അമിത് ഷാ റാലിയിൽ പറഞ്ഞത്
പശ്ചിമ ബംഗാളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം റെയില്‍വേയാണെന്ന് മമത നേരത്തെ ആരോപിച്ചിരുന്നു. റെയില്‍വേ ഓടിക്കുന്നത് ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകളെല്ലെന്നും 'കൊറോണ എക്സ്പ്രസ് ട്രെയിനുകള്‍' ആണെന്നും മമത പറഞ്ഞു. ആയിരക്കണക്കിന് തൊഴിലാളികളെ ഒരു ട്രെയിനില്‍ അയക്കുകയാണെന്നും കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയായിരുന്നു അമിത് ഷായുടെ പ്രതികരണം.കോവിഡ് രോഗവ്യാപനത്തെ രാഷ്ട്രീയ വൽക്കരിച്ചതു മമ്തയാണെന്നും ദുരിതമുഖത്തുപോലും രാഷ്ട്രീയ ലാഭം നേടാൻ ശ്രമിക്കുന്ന മമതയെ ജനങ്ങൾ അധികാരത്തിൽ നിന്നും ആട്ടിപ്പായിക്കുമെന്നുമാണ് ബി ജെ പി ഘടകം ആവർത്തിച്ചു പറയുന്നത്
2021 നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പിൽ ഏതു വിധേനെയും അധികാരം നിലനിർത്താൻ തിരഞ്ഞെടുപ്പ് വിദഗ്ദ്ധൻ പ്രശാന്ത് കിഷോറിന്റെ സഹായമാണ് മമത തേടിയത് .കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ
18 സീറ്റും നാൽപതു ശതമാനത്തിലേറെ വോട്ടും ബി ജെ പി നേടിയിരുന്നു .ഇതാണ് അധികാരം പിടിക്കാൻ ബി ജെ പിയെ പ്രേരിപ്പിക്കുന്ന സുപ്രധാന ഘടകം
https://www.facebook.com/Malayalivartha
























