ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ചൈനീസ് പ്രതിരോധ വിദഗ്ദ്ധൻ; പ്രതിരോധ വിദഗ്ദ്ധനായ ഹുവാംഗ് ഗുവോഷിയുടെ ലേഖനം ചൈനീസ് പ്രസിദ്ധീകരണമായ ദ പേപ്പറിൽ ; ദുർഘടമായ മലനിരകളിലും പീഠഭൂമികളിലും യുദ്ധം ചെയ്ത് പരിചയമുള്ള ഏറ്റവും മികച്ച സൈന്യം ഇന്ത്യയുടേതെന്ന് ഗുവോഷി

ചൈനയുടെ ഈ തിരിച്ചറിവ് നല്ലതാണ് .ഇന്ത്യൻ സൈന്യത്തിന്റെ ഏറ്റവും വലിയ കരുത്ത് ആയുധങ്ങളോ അത്യാധുനിക സംവിധാനങ്ങളോ അല്ല ,യുദ്ധം ചെയ്യാനുള്ള, പോർമുഖത്തു മുന്നേറാനുള്ള ,വന്ദേ മാതരം എന്നുരുവിട്ട് ഇന്ത്യയെ നെഞ്ചിൽ ചേർത്ത് വെച്ച് മുന്നേറുന്ന മനോബലം ,ആ പോരാട്ടവീര്യമാണ്
ഓരോ സൈനികന്റെയും ഉൾക്കരുത്ത് .അവിടെ സ്വന്തമെന്ന് ചിന്തിക്കുന്നത് രാജ്യത്തെ മാത്രം
കുടുംബബന്ധമോ ,സുഹൃത്ത് വലയമോ അല്ല ,ഭാരതമാതാവിനെ സംരക്ഷിക്കുക .ഈ ദൃഢ പ്രതിജ്ഞയുമായി മുന്നേറുന്ന ഓരോ സൈനികന്റെയും ഉൾക്കരുത്ത് ഒരു പ്രതികൂലസാഹചര്യത്തിലും
ഉലയുന്നില്ല .ഈ മനോബലത്തെയാണ് ചൈന നമിക്കുന്നത് .ഇന്ത്യൻ സൈന്യത്തിന് തുല്യം വയ്ക്കാൻ ആർക്കും കഴിയില്ല .ചൈനയുടെ സൈനിക വൃത്തങ്ങളെല്ലാം തന്നെ ഇന്ത്യയുടെ ഉപാധികൾ അംഗീകരിച്ചു
മുന്നോട്ട് പോയില്ലെങ്കിൽ ഒരു യുദ്ധം എപ്പോ വേണമെങ്കിലും ഉണ്ടാകും .അത് വിതയ്ക്കുന്ന നാശം
എന്നതുതന്നെയായാലും മാനവരാശിക്ക് വാൻ വിപത്താകും .എന്നിട്ടും അതിർത്തിയിലെ പ്രകോപനം
തുടരാൻ തന്നെയാണ് ചൈനയുടെ തീരുമാനം .ഒളിഞ്ഞും തെളിഞ്ഞും അവർ നാളിതു വരെ പിടിച്ചെടുത്ത
ഇന്ത്യൻ കരഭൂമി തിരികെ നൽകിയില്ലെങ്കിൽ ചർച്ചകൾക്ക് പ്രസക്തിയില്ല എന്ന് തന്നെയാണ് കരസേനാ വ്യക്തമാക്കിയതാണ് ഇന്ത്യ – ചൈന സംഘർഷം അതിർത്തിയിൽ അയവില്ലാതെ തുടരുന്നതിനിടെ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ചൈനീസ് പ്രതിരോധ വിദഗ്ദ്ധൻ വരുന്നത് പോലും നയതന്ത്രത്തിന്റെ ഭാഗമായാണ് . ചൈനീസ് പ്രസിദ്ധീകരണമായ ദപേപ്പറിലാണ് പ്രതിരോധ വിദഗ്ദ്ധനായ ഹുവാംഗ് ഗുവോഷി ലേഖനമെഴുതിയിരിക്കുന്നത്. ദുർഘടമായ മലനിരകളിലും പീഠഭൂമികളിലും യുദ്ധം ചെയ്ത് പരിചയമുള്ള ഏറ്റവും മികച്ച സൈന്യം ഇന്ത്യയുടേതാണെന്നാണ് ഗുവോഷി ലേഖനത്തിൽ പറയുന്നത്.എന്നാൽ ഇത് ചൈന വെളിപ്പെടുത്തേണ്ടതില്ല എന്നത് ഇന്ത്യ പറയാനാഗ്രഹിക്കുന്ന മറുപടിയാണ് .ഹിമപാതങ്ങൾ മൂടിക്കിടക്കുന്ന
മഞ്ഞുമലയിൽ യുദ്ധം ചെയ്യാനുള്ള ഇന്ത്യൻ സൈനികരുടെ മനോവീര്യം ആരും പറഞ്ഞുതരേണ്ട കാര്യമില്ല .
എന്നാൽ വസ്ഥുതകൾ അറിഞ്ഞിരിക്കുന്നത് ചൈനീസ് ഭരണകൂടത്തിന് നല്ലതു തന്നെ
പീഠഭൂമികളിലും മലനിരകളിലും പരിചയമുള്ള ഏറ്റവും വലിയ സൈന്യം അമേരിക്കയുടേതോ റഷ്യയുടേതോ മറ്റേതെങ്കിലും യൂറോപ്യൻ രാജ്യത്തിന്റേതോ അല്ല. ഇന്ത്യൻ സൈന്യമാണ് ഇക്കാര്യത്തിൽ ഏറ്റവും മികച്ചതും പരിശീലനം സിദ്ധിച്ചതും. ഇന്ത്യയുടെ മൗണ്ടൻ ബ്രിഗേഡിനെക്കുറിച്ചാണ് ഗുവോഷിയുടെ പരാമർശം.12 ഡിവിഷനുകളിലായി രണ്ട് ലക്ഷം സൈനികരുള്ള ഇന്ത്യയാണ് പർവ്വത യുദ്ധത്തിൽ ലോകത്തെ ഏറ്റവും വലുതും ശക്തവും. വിദഗ്ദ്ധരായ പർവ്വതാരോഹകരെ ഇന്ത്യ സൈന്യത്തിൽ ചേർത്തിട്ടുണ്ട്. അൻപതിനായിരം വരുന്ന സ്ട്രൈക്ക് ഫോഴ്സുമുണ്ട് ഇന്ത്യക്ക്. ഏതെല്ലാം തന്നെ വിവരണാത്മകമായി തന്നെ ഗുവോഷി ചൂണ്ടിക്കാട്ടുന്നു.
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധംഭൂമിയായ സിയാച്ചിനിൽ ഇന്ത്യൻ സൈന്യം കാവൽ നിൽക്കുന്നു. 6749 മീറ്റർ മുകളിലാണ് അതിലെ എറ്റവും ഉയർത്തിലുള്ള പോസ്റ്റ്. ഇത്തരം യുദ്ധഭൂമികളിൽ ഒരു സൈനികന് തണുപ്പിൽ നിന്ന് മാത്രമല്ല പൾമണറി എഡിമ പോലുള്ള രോഗങ്ങളിൽ നിന്നും രക്ഷ തേടേണ്ടതുണ്ട്. ഇത്തരം പ്രതികൂല കാലാവസ്ഥകളെയെല്ലാം നേരിട്ട് പരിശീലനം സിദ്ധിച്ചവരാണ് ഇന്ത്യൻ സൈന്യമെന്ന് ഗുവോഷി പറയുന്നു.ഇത് ഇന്ത്യയുടെ മാത്രം സവിശേഷത തന്നെയാണ്
അമേരിക്കയിൽ നിന്ന് വാങ്ങിയ എം 77 ഹവിറ്റ്സറും അപ്പാഷെ ഹെലികോപ്ടറും ഇന്ത്യൻ കരസേനയ്ക്കുണ്ടെന്നത് നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.അതിനാൽ തന്നെ ചൈനയെന്ന രാജ്യം യുദ്ധം ചെയ്യുകയോ അതിർത്തിയിൽ പ്രകോപനം ഉണ്ടാക്കുകയോ ചെയ്താൽ അത് അവരുടെ നാശത്തിന്റെ കുഴി തോണ്ടലാണെന്നു സ്വന്തം രാജ്യത്തെ ഓർമ്മിപ്പിക്കുകയാണ് ഈ പ്രതിരോധ വിദഗ്ദ്ധൻ
https://www.facebook.com/Malayalivartha























