ഗോമാതാവേ ശരണം! പശുവിനെ കൊന്നാല്‍ 10 വര്‍ഷം കഠിനതടവ് പോരാത്തതിന് ഈ ശിക്ഷകൾ വേറെയും; ഗോ സംരക്ഷണത്തിനായി പുതിയ ഓര്‍ഡിനന്‍സ് പാസാക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍

ഉടമയുടെ അറിവില്ലാതെ പശുക്കളെയോ മറ്റ് കന്നുകാലികളെയോ അനധികൃതമായി കടത്തുകയോ വാഹനത്തിൽ ബീഫ് കണ്ടെത്തുകേയാ ചെയ്താൽ ഡ്രൈവർ, ഓപറേറ്റർ, വാഹനത്തിെൻറ ഉടമ എന്നിവർക്കെതിരെ കേസെടുക്കും. ഇനി കളി പഴയത് പോലെ ആകില്ല എന്നുറപ്പാണ്. ഗോ സംരക്ഷണത്തിനായി പുതിയ ഓര്‍ഡിനന്‍സ് പാസാക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ...
നിലവിലുള്ള നിയമം (Uttar Pradesh Prevention of Cow Slaughter Act, 1955) കൂടുതൽ ശക്തവും ഫലപ്രദവുമാക്കുകയും പശു കശാപ്പുമായി ബന്ധപ്പെട്ട സംഭവങ്ങൾ പൂർണ്ണമായും തടയുകയും ചെയ്യുക എന്നതാണ് പുതിയ ഓർഡിനൻസിന്‍റെ ലക്ഷ്യം.
പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ച് പശുവിനെ കൊല്ലുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവും 1 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സ് പാസാക്കിയത്.
കൂടാതെ, ഉടമകളുടെ സമ്മതമില്ലാതെയോ അനധികൃതമായോ പശുക്കളെ വാഹനത്തിലോ അല്ലാതെയോ കൊണ്ടുപോകുന്നവര്‍ക്കെതിരെയും കേസുണ്ടാകും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്നവര്‍ ഓടിപ്പോകാന്‍ ശ്രമിച്ചാല്‍ അവരുടെ ചിത്രങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കും. പുതിയ ഓർഡിനൻസ് പ്രകാരം അനധികൃതമായി വാഹനങ്ങളില്‍ ബീഫ് കടത്തിയാല്‍ ഡ്രൈവര്‍ക്കും വാഹന ഉടമയ്ക്കുമെതിരെ നടപടിയുണ്ടാകു൦. പശുവിന് പരിക്കേറ്റാലും ജീവന്‍ അപകടത്തിലാകുന്ന വിധം വാഹനങ്ങളില്‍ കൊണ്ടുപോയാലും ശിക്ഷിക്കപ്പെടും. പശുവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് രണ്ടാമത് പിടിക്കപ്പെട്ടാല്‍ ഇരട്ടി ശിക്ഷ ലഭിക്കും.
1956 ജനുവരി 6നാണ് ഉത്തർപ്രദേശ് ആദ്യമായി പശു കശാപ്പ് തടയൽ നിയമം (Prevention of Cow Slaughter Act) നടപ്പാക്കിയത്. 1958, 1961, 1979, 2002 വർഷങ്ങളിൽ ആക്റ്റ് ഭേദഗതി ചെയ്തു. 1964, 1979 വർഷങ്ങളിൽ ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഹിമാചൽ പ്രദേശിൽ സ്ഫോടകവസ്തു നിറച്ച ഭക്ഷ്യവസ്തു കഴിച്ച് ഗർഭിണിയായ പശു ചത്തു. ഗോതമ്പുണ്ടയിൽ സ്‌ഫോടക വസ്തു വച്ചാണ് പശുവിന് നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പശുവിന്റെ ഉടമയുടെ പരാതിയിലാണ് കേസ്. ബിലാസ്പൂരിൽ പത്തുദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ പശുവിന്റ വായയും താടിയെല്ലും തകർന്നിരുന്നു. എന്നാൽ കേരളത്തിൽ ഗർഭിണിയായ ആന ചെരിഞ്ഞതിന് പിന്നാലെയാണ് ഈ സംഭവവും പുറംലോകം അറിഞ്ഞത്.
ഗുർഡ്യാൽ സിങ് എന്ന വ്യക്തിയുടെ പശുവാണ് ആക്രമത്തിന് ഇരയായത്. വായ പൂർണമായും തകർന്നതോടെ പശുവിന് ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലെന്ന് ഉടമ പറയുന്നു. വന്യമൃഗങ്ങൾക്കായി വച്ച കെണിയിൽ പശു പെട്ടതാണെന്നാണ് സൂചനയുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം കേരളത്തിൽ ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തിൽ വൻ വിവാദങ്ങളും അന്വേഷണവും ഇപ്പോഴും തുടരുകയാണ്. സംഭവത്തിൽ മുഖ്യ പ്രതികൾ കോടതിയിൽ കീഴടങ്ങുമെന്ന് സൂചന. ഒളിവിൽ പോയ ഇവർക്കായി വനം വകുപ്പും പൊലീസും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ടാപ്പിംഗ് തൊഴിലാളി വിൽസനെ ഇന്നലെ പട്ടാമ്പി കോടതി പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























