കോടിക്കണക്കിനു സ്വത്തിൻ്റെ ഉടമകളായിമോട്ടിയും റാണിയും; കോടീശ്വരന്മാരായ ആനകളെ കണ്ടിട്ടുണ്ടോ?

പലതരം ആനകളെയും നമ്മൾ കണ്ടിട്ടുണ്ട് കാട്ടാനകളും, നാട്ടാനകളും കൊലക്കൊമ്പന്മാരും അങ്ങനെ പലവിധം. എന്നാൽ കോടീശ്വരന്മാരായ ആനകളെ കണ്ടിട്ടുണ്ടോ? കാണണമെന്നുണ്ടെങ്കിൽ ബീഹാറിലെ പട്നയിലോട്ട് പോയാൽ മതി. ഒരുപാട് ആനപ്രേമികളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുപോലെ ഒരാളെ ആദ്യമായിട്ടായിരിക്കും കാണുക. സ്വത്തിന്റെ പകുതി ഭാഗം തന്റെ ആനകള്‍ക്കായി നീക്കിവെച്ച് മറ്റുള്ളവരെ ഞെട്ടിച്ചിരിക്കുകയാണ് ബിഹാറിലെ ഒരു ആനപ്രേമി.
കാര്യം മറ്റൊന്നുമല്ല, മോട്ടി, റാണി എന്ന പേരുള്ള രണ്ട് ആനകള്‍ക്ക് സ്വത്തിൻ്റെ പകുതി ഭാഗം നീക്കിവെച്ചിരിക്കുകയാണ് ബിഹാര്‍ സ്വദേശിയായ അക്തര്‍ ഇമാം. 'മനുഷ്യരില്‍ നിന്ന് വ്യത്യസ്‌തമായി മൃഗങ്ങള്‍ വിശ്വസ്‌തരാണ്. ആനകളുടെ സംരക്ഷണത്തിനായി ഞാന്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. മരണശേഷം എൻ്റെ ആനകള്‍ അനാഥരായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല' അക്തര്‍ ഇമാം പറഞ്ഞു. ഈ ആനകള്‍ തൻ്റെ മക്കളെ പോലെയാണെന്നും അവരില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി. മോട്ടിക്ക് 15 ഉം റാണിക്ക് 20 വയസാണ് പ്രായം. അക്തര്‍ ഇമാമിനോടൊപ്പം ദീര്‍ഘകാലമായി ഇവരുണ്ട്. ആനകള്‍ക്കായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടന നടത്തുന്നുണ്ട് അക്തര്‍ ഇമാം. കോടികള്‍ വിലമതിക്കുന്ന തന്റെ കുറച്ചു ഭൂമി ആനകളുടെ പേരില്‍ എഴുതിവെച്ചിരിക്കുകയാണ് ഇയാള്‍. തനിക്ക് നേരെ നടന്ന ഒരു വധശ്രമത്തില്‍ നിന്നും ആനകള്‍ തന്നെ രക്ഷിച്ചിട്ടുണ്ടെന്നും അക്തര്‍ ഇമാം പറയുന്നു.
ഈ ആനകള്‍ തനിക്ക് മക്കളെ പോലെയാണെന്നും അവരില്ലാതെ തനിക്ക് ജീവിക്കാന്‍ പറ്റാത്ത അസ്ഥയാണെന്നുമാണ് അക്തര്‍ പറയുന്നത്. വധശ്രമത്തില്‍ നിന്നും പോലും ആനകള്‍ തന്നെ രക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ മരണ ശേഷം ആനകള്‍ അനാഥരായിരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അക്തര്‍ ഇമാം പറയുന്നു. വര്‍ഷങ്ങളായി ആനകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നയാളാണ് അക്തര്‍ ഇമാം. ആനകള്‍ക്കായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയും അക്തര്‍ നടത്തുന്നുണ്ട്.
അതേസമയം, സ്വത്തുക്കൾ ആനകൾക്ക് നൽകിയതോടെ കുടുംബത്തിൽ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും അക്തർ പറയുന്നു. പത്ത് വർഷത്തോളമായി ഭാര്യയും ആൺമക്കളും അക്തറിൽ നിന്നും അകന്നു കഴിയുകയാണ്.വ്യാജ കേസ് ചമച്ച് മകൻ തന്നെ ഇതിന് മുമ്പ് ജയിലിലാക്കിയിരുന്നതായും അക്തർ. പിന്നീട് ഈ കേസ് തെറ്റാണെന്ന് തെളിഞ്ഞു. മകൻ ആനകളെ കൊള്ളസംഘത്തിന് വിൽക്കാൻ ശ്രമിച്ചതായും അക്തർ പറയുന്നു.
സ്വത്തിന്റെ പാതി ഭാര്യയുടെ പേരിലാണ് അക്തർ എഴുതി വെച്ചത്. സ്വന്തം ഭാഗമായ അഞ്ചു കോടിയാണ് ആനകളുടെ പേരിൽ എഴുതി വെച്ചത്. ആനകൾ ചെരിഞ്ഞാൽ പണം ഏഷ്യൻ എലിഫന്റ് റീഹാബിലിറ്റേഷൻ ആന്റ് വൈൽഡ് ലൈവ് ആനിമൽ ട്രസ്റ്റിന് നൽകണമെന്നും വിൽപത്രത്തിൽ പറയുന്നു.
സത്യം പറഞ്ഞാൽ ആനയ്ക്കെടുപ്പത് സ്വത്ത് എന്ന് കേട്ടിട്ടേ ഉള്ളു ആ അവസ്ഥയയി ജീവൻ രക്ഷിച്ചത് ആനയാണ് അത് കൊണ്ട് പാതി സ്വത്ത് രണ്ട് ആനകൾക്കുമായി എഴുതി വെച്ചു എന്ന് പറയുമ്പോൾ ഇപ്പോഴും വിശ്വസിക്കാൻ ആളില്ല മോട്ടിയും റാണിയുമില്ലാതെ അക്തറിന് ഒരു ജീവിതമില്ല. കുടുംബാംഗങ്ങളെക്കാൾ അടുപ്പമാണ് ഈ രണ്ട് ആനകളോടും അക്തറിനുള്ളത്
ജീവൻ രക്ഷിച്ച ആനകൾക്ക് സ്വത്തിന്റെ പാതി എഴുതിവെച്ച് ബിഹാർ സ്വദേശി. ഏഷ്യൻ എലിഫന്റ് റീഹാബിലിറ്റേഷൻ ആന്റ് വൈൽഡ് ലൈവ് ആനിമൽ ട്രസ്റ്റ് മാനേജർ അക്തർ ഇമാമാണ് ആനകൾക്ക് സ്വത്തിന്റെ പാതി നൽകിയിരിക്കുന്നത്.
വർഷങ്ങളായി ആനകളെ പരിപാലിക്കുന്നത് അക്തർ ഇമാമാണ്. മോട്ടി, റാണി എന്നിങ്ങനെയാണ് ആനകൾക്ക് പേരിട്ടിരിക്കുന്നത്. തന്റെ കുടുംബാംഗങ്ങളെ പോലെയാണ് ഇവ രണ്ടുമെന്നും അക്തർ പറയുന്നു. മോട്ടിയും റാണിയുമില്ലാതെ ഇദ്ദേഹത്തിന് ഒരു ജീവിതമില്ല. ഒരിക്കൽ അക്രമിയിൽ നിന്നും അക്തറിന്റെ ജീവൻ രക്ഷിച്ചത് ഈ ആനകളാണ്. അതിനെ കുറിച്ച് അക്തർ പറയുന്നത് ഇങ്ങനെ, ഒരിക്കൽ തനിക്ക് നേരെ വധശ്രമം ഉണ്ടായി. തോക്കുമായി അക്രമി മുറിയിൽ പ്രവേശിച്ചപ്പോൾ ആനകൾ ചിന്നം വിളിച്ചതോടെയാണ് താൻ എഴുന്നേറ്റത്. അക്രമിയെ കണ്ട താൻ ബഹളം വെച്ചു. ഇതോടെ അക്രമി ഓടി രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha























