ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നത് എന്തുകൊണ്ട്? വില ഇനി കുറയാൻ സാധ്യതയുണ്ടോ ?

തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും 60 പൈസവീതമാണ് വര്‍ധിപ്പിച്ചത്... രാജ്യാന്തര ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുകയും രൂപ ഡോളർ വിനിമയ നിരക്ക് ദുർബലമാവുകയും ചെയ്തതോടെയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുത്തനെ ഉയരാൻ തുടങ്ങിയത് .
കഴിഞ്ഞ നാല് ദിവസങ്ങളിൽ പെട്രോളിന്റെ വില ലിറ്ററിന് ഏകദേശം 2.14 രൂപയും ഡീസൽ നിരക്ക് 2.23 രൂപയും വർദ്ധിച്ചു. ഇന്നും നിരക്കുകൾ വർദ്ധിച്ചു. ഇതോടെ പെട്രോളിന് 2.74 രൂപയും ഡീസലിന് 2.83രൂപയുമാണ് ആകെ വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74 രൂപയായി. ഡീസലിനാകട്ടെ 73.40 രൂപയും....
എണ്ണക്കമ്പനികൾ കഴിഞ്ഞ ഏതാനും മാസങ്ങളിലെ നഷ്ടം നികത്താൻ ശ്രമിക്കുമ്പോൾ വരും മാസങ്ങളിൽ പെട്രോൾ, ഡീസൽ നിരക്ക് ഇനിയും ഉയർന്നേക്കാം. ഏപ്രിലില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും ഇവിടെ വില മാറിയില്ല. മേയ് ആറിന് റോഡ് സെസും എക്‌സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വര്‍ധിപ്പിച്ചു. ...
ഇപ്പോള്‍ അന്താരാഷ്ട്ര വില ഏപ്രിലിലെ 16 ഡോളറില്‍നിന്ന് 41 ഡോളറിലെത്തിയെന്നപേരില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ നാലുദിവസമായി ഇന്ധന വില കൂട്ടുകയാണ്. കോവിഡ് ലോക്ഡൗണ്‍ പിന്‍വലിച്ച് വാഹനങ്ങള്‍ നിരത്തുകളില്‍ കൂടിയതോടെയാണ് നിര്‍ത്തിവെച്ചിരുന്ന പ്രതിദിന ഇന്ധന വിലനിര്‍ണയം പുനഃസ്ഥാപിച്ചത്.......
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതിവര്‍ധന എണ്ണക്കമ്പനികളുടെ ലാഭത്തെ ബാധിച്ചെന്നാണ് ഇതിനു കാരണമായി പറയുന്നത്. ഇതുമൂലമുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാന്‍ ദൈനംദിന വിലനിര്‍ണയം പുനരാരംഭിച്ച് ഏതാനും ദിവസത്തേക്ക് തുടര്‍ച്ചയായി വില വര്‍ധിപ്പിക്കുമെന്ന് കമ്പനികള്‍ നേരത്തേ സൂചിപ്പിച്ചിരുന്നു....
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആഗോള ക്രൂഡ് ഓയിൽ വിലയിലെ ശക്തമായ വീണ്ടെടുക്കലാണ് വർദ്ധനവിന് പിന്നിലെ മറ്റൊരു കാരണം. ആഗോള ക്രൂഡ് ഓയിൽ വില കൂടുതൽ ശക്തിപ്പെടുകയും രൂപ ദുർബലമായി തുടരുകയും ചെയ്താൽ പെട്രോൾ, ഡീസൽ വില ഇനിയും ഉയരുമെന്ന് നിരവധി റിപ്പോർട്ടുകൾ സൂചന നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയും രൂപ ഡോളർ വിനിമയ നിരക്കും പൊതുമേഖല എണ്ണ കമ്പനികൾ ദൈനംദിന വില നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന നിർണായക ഘടകങ്ങളാണ്.
ആഗോള എണ്ണവിലയിൽ അടുത്തിടെയുണ്ടായ വർധനയും ദുർബലമായ കറൻസിയും അർത്ഥമാക്കുന്നത് എണ്ണ സംഭരിക്കാൻ ഇന്ത്യ കൂടുതൽ തുക ചെലവഴിക്കേണ്ടി വരും എന്നാണ്. ഇതിനാലാണ് ഇന്ത്യയിലെ എണ്ണക്കമ്പനികൾ ഉപഭോക്താക്കളിലേക്ക് കൂടി വില വർദ്ധനവ് കൈമാറിയത്.
എണ്ണ വിപണി നിരീക്ഷിക്കുന്ന പല വിദഗ്ധരും വിശകലന വിദഗ്ധരും പറയുന്നത് അടിസ്ഥാന ആവശ്യങ്ങൾ ദുർബലമായി തുടരുകയാണെന്നും ഡിമാൻഡ് കുറവായതിനാൽ വില വീണ്ടും കുറയുമെന്നുമാണ്. എണ്ണയുടെ ആവശ്യം ഉയർന്നാൽ മാത്രമേ വിപണി ക്രമേണ വീണ്ടെടുക്കുകയുള്ളൂവെന്നും ഇവർ പറയുന്നു.
ലോകമെമ്പാടുമുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതോടെ എണ്ണയുടെ ആവശ്യം മെച്ചപ്പെടുകയും എണ്ണ വില വലിയ തോതിൽ മാറ്റം രേഖപ്പെടുത്തുകയും ചെയ്തേക്കാം. എണ്ണ വിപണിയിൽ വില കുത്തനെ ഉയരുന്നത് ആഗോള എണ്ണക്കമ്പനികൾ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സൂചനയായി കണക്കാക്കേണ്ടതില്ലെന്നും വിദഗ്ദ്ധർ പറയുന്നു.
ആഗോള തിരിച്ചുവരവ് മൂലം ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഉയരുമെന്ന് പ്രവചിക്കപ്പെടുന്നുണ്ടെങ്കിലും ആവശ്യം കുറവായതിനാൽ എണ്ണ വിപണിയിൽ വീണ്ടും തകർച്ചയ്ക്ക് സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഡീസലിന്റെയും പെട്രോളിന്റെയും വില വീണ്ടും കുറയാനിടയുണ്ട്.
https://www.facebook.com/Malayalivartha























