Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സ്വപ്ന ബജറ്റായിരിക്കില്ല... എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കും.. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി


മോദി വന്ന് പോയിട്ടും... തിരുവനന്തപുരം കോർപറേഷനിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം


അജിത് പവാറിന്‍റെ സംസ്കാരം ഇന്ന് ബാരാമതിയിൽ ... രാവിലെ 11നാണ് സംസ്കാര ചടങ്ങുകള്‍... അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു


പ്രതീക്ഷയോടെ.... രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കും....വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്ന ബജറ്റായിരിക്കുമെന്ന് സൂചന


ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധമായിരുന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ഹൈക്കോടതി: 'വ്യക്തിക്ക് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം ആകാം; സദാചാരപരമായും അതില്‍ തെറ്റില്ല! കുറ്റപത്രം നല്‍കാത്ത സാഹചര്യത്തില്‍ മുന്‍കാല കുറ്റകൃത്യം പരിഗണിക്കാനാവില്ല: നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന മൊഴി ഗുരുതരം...

ദുബെയുടെ ഗുണ്ടകള്‍ തലവെട്ടി മാറ്റി! എട്ട് പോലീസുകാരെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നത്

05 JULY 2020 05:07 PM IST
മലയാളി വാര്‍ത്ത

More Stories...

12 വർഷത്തിന് ശേഷം.... റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം

അജിത് പവാറിന്‍റെ സംസ്കാരം ഇന്ന് ബാരാമതിയിൽ ... രാവിലെ 11നാണ് സംസ്കാര ചടങ്ങുകള്‍... അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു

അജിത് പവാറിനൊപ്പം പൊലിഞ്ഞത് ആകാശത്തെ ആ പെണ്‍കരുത്ത്, 1500 മണിക്കൂര്‍ ആകാശം കീഴടക്കിയവള്‍

'പപ്പാ, ഞാന്‍ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പോകുന്നു, നാളെ സംസാരിക്കാം...'; പിതാവുമായുള്ള എയര്‍ ഹോസ്റ്റസിന്റെ അവസാന ഫോണ്‍ സംഭാഷണം പുറത്ത്; വിങ്ങലായി ആ അവസാന ഫോണ്‍ കോള്‍!

ഇന്ത്യൻ നേവിയിൽ ഓഫീസർ ഇപ്പോൾ അപേക്ഷിക്കാം 260 ഒഴിവുകൾ അപേക്ഷാ ഫീസ് ഇല്ല

ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട പോലീസുകാര്‍ അക്രമികളില്‍ നിന്ന് നേരിട്ടത് കൊടുക്രൂരത എന്ന് വെളിപ്പെടുത്തൽ. പുറത്തുവരുന്ന പോസ്റ്റ്മാർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നത്. വികാസ് ദുബെ എന്ന കൊടുംകുറ്റവാളിയുമായുള്ള ഏറ്റുമുട്ടലിലാണ് എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടത്. ദുബെയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘവുമായി ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. കാണ്‍പൂരിലെ ബിക്രു ഗ്രാമത്തിലായിരുന്നു സംഭവം. ഇയാളുടെ ആളുകള്‍ ബില്‍ഹൗര്‍ സിഒ ദേവേന്ദ്ര മിശ്രയുടെ തല മഴു ഉപയോഗിച്ച് വെട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. യുപി പോലീസിനെ ഒന്നടങ്കം ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണിത്.

വികാസ് ദുബെയുടെ നേതൃത്വത്തിൽ നടന്നത് ഗറില്ല മോഡൽ ആക്രമണമെന്ന് പോലീസ് വ്യക്തമാക്കുന്നു. എട്ട് പോലീസുകാരെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് ആക്രമണത്തിന്റെ ക്രൂരത വ്യക്തമായത്. മാവോവാദികളും മറ്റും നടത്തുന്ന ഗറില്ലാ ആക്രമണത്തിന്റെ രീതിയിലാണ് ദുബെയുടെ സംഘം പോലീസിനെ ആക്രമിച്ചത്. പോലീസ് സംഘം വരുന്നതറിഞ്ഞ് വീടിന്റെ ടെറസിൽ തോക്കേന്തിയ കൂട്ടാളികളെ ദുബെ വിന്യസിച്ചിരുന്നു. ഇതിന് മുമ്പ് ജെസിബി റോഡിന് കുറുകെയിട്ട് ഗതാഗതം തടസപ്പെടുത്തി. ഇത് കണ്ട് പോലീസുകാർ പുറത്തിറങ്ങിയ ഉടൻ വീടിന്റെ ടെറസിൽനിന്ന് തുടർച്ചയായി വെടിയുതിർത്തെന്നും കാണ്‍പുർ ഐ.ജി. മോഹിത് അഗർവാൾ പറഞ്ഞു.

മാവോവാദികൾ പ്രയോഗിക്കുന്ന അതേ തന്ത്രമാണ് ദുബെയുടെ സംഘവും പയറ്റിയത്. ഏകദേശം അറുപതോളം പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. പോലീസുകാരാകട്ടെ ആകെ 30 പേരും. പോയിന്റ് ബ്ലാങ്കിൽനിന്നുള്ള വെടിയേറ്റാണ് ഒരു സബ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടത്. പോലീസുകാരുടെ കൈവശമുണ്ടായിരുന്ന എകെ-47 തോക്കുകൾ അക്രമികൾ കൈക്കലാക്കി തിരികെ വെടിയുതിർക്കുകയും ചെയ്തു.

സബ് ഇൻസ്പെക്ടർ അനൂപ് സിങ്, ശിവരാജ്പുർ സ്റ്റേഷൻ ഓഫീസർ മഹേഷ് യാദവ് എന്നിവരുടെ മുഖത്തും നെഞ്ചിലുമടക്കം വെടിയേറ്റു. എകെ-47 തോക്കിൽനിന്ന് തുടർച്ചയായി നിറയൊഴിച്ചാണ് കോൺസ്റ്റബിൾ ജിത്രേന്ദ്ര പാലിനെ കൊലപ്പെടുത്തിയത്. ദേഹമാസകലം വെടിയേറ്റ് പല ശരീരഭാഗങ്ങളും അറ്റുപോയ നിലയിലായിരുന്നു ഇദ്ദേഹത്തിന്റെ മൃതദേഹം. മറ്റ് മൂന്ന് കോൺസ്റ്റബിൾമാരുടെ ശരീരത്തിൽനിന്ന് കണ്ടെത്തിയത് .315 ബോർ റൈഫിളിൽനിന്നുള്ള വെടിയുണ്ടകളാണ്.

തലയറുത്തുമാറ്റിയ നിലയിലായിരുന്നു ഡിഎസ്പി ദേവേന്ദ്ര മിശ്രയുടെ മൃതദേഹം. കാൽവിരലുകൾ മുറിച്ചെടുക്കുകയും ശരീരമാകെ വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്ത നിലയിലുമായിരുന്നു. കോടാലി ഉപയോഗിച്ചാണ് പ്രതികൾ ഈ ക്രൂരത ചെയ്തതെന്നാണ് ഫൊറൻസിക് വിദഗ്ധരുടെ കണ്ടെത്തൽ.

വ്യാഴാഴ്ച രാത്രിയാണ് വികാസ് ദുബെയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരേ ക്രൂരമായ ആക്രമണമുണ്ടായത്. എട്ട് പോലീസുകാർ കൊല്ലപ്പെടുകയും ആറ് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏറ്റുമുട്ടലിൽ ദുബെയുടെ സംഘത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു. അതേസമയം, സംഭവത്തിന് ശേഷം ഒളിവിൽപോയ വികാസ് ദുബെയെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല.

വികാസ് ദുബെയ്ക്ക് പോലീസ് വരുന്ന വിവരം നേരത്തെ തന്നെ ലഭിച്ചിരുന്നുവെന്നാണ് സൂചന . ഇതുകാരണമാണ് ദുബെ സജ്ജമായിരുന്നത്. മണിക്കൂറുകള്‍ക്ക് മുമ്പേ തന്നെ അറിഞ്ഞുവെന്നാണ് വെളിപ്പെടുത്തല്‍. പോലീസ് സ്‌റ്റേഷനില്‍ നിന്ന് തന്നെയാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് റിപ്പോർട്ട്. ഇതേ പോലീസ് ടീമില്‍ നിന്ന് തന്നെയാണ് വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന. ഈ വിവരം ലഭിച്ച ഉടനെ പോലീസിനെ നേരിടാനായി 30ലധികം ആളുകളാണ് ദുബെയുടെ താവളത്തിലെത്തിയത്. ഇവര്‍ എളുപ്പത്തില്‍ തന്നെ പോലീസിനെ കീഴടക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാ ബജറ്റുകളും നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതായിരിക്കും  (2 minutes ago)

മോദി വന്ന് പോയിട്ടും... തിരുവനന്തപുരം കോർപറേഷനിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം  (32 minutes ago)

അവിവാഹിതരായ 50 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും  (48 minutes ago)

ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും: മേയര്‍ വി വി രാജേഷ്  (1 hour ago)

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന്  (1 hour ago)

ന്യൂസിലൻഡിന് 50 റൺസ് വിജയം....  (1 hour ago)

ഉദ്യോഗത്തിൽ മാറ്റം, വിവാഹ യോഗം! ഈ രാശിക്കാർക്ക് ഇന്ന് സന്തോഷ വാർത്ത!  (1 hour ago)

 പ്രോസിക്യൂഷൻ അനുമതിക്കായി ഈ കേസിൽ  കോടതി അനുമതി ഉത്തരവ് ആവശ്യമില്ലെന്നും വിജിലൻസ് കോടതി   (1 hour ago)

ചൂരല്‍മല ദുരന്തബാധിതരുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.രാജന്‍  (2 hours ago)

മെഡൽ പട്ടികയിൽ ഇടം നേടിയത് 12 വർഷത്തിനുശേഷം....  (2 hours ago)

അജിത് പവാറിന്‍റെ സംസ്കാരം ഇന്ന് ബാരാമതിയിൽ ..  (2 hours ago)

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തേതും ആറാമത്തേയും ബജറ്റ്  (2 hours ago)

70 വയസുള്ള അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ; പൊലീസ് എത്തിയിട്ടും ​ഗേറ്റ് തുറന്നില്ല  (9 hours ago)

മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കാനുള്ള തീരുമാനം: കര്‍ണാടകയുടെ ആശങ്കകള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി  (9 hours ago)

മാളിക്കടവിൽ ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ  (10 hours ago)

Malayali Vartha Recommends