Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ദുബെയുടെ ഗുണ്ടകള്‍ തലവെട്ടി മാറ്റി! എട്ട് പോലീസുകാരെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നത്

05 JULY 2020 05:07 PM IST
മലയാളി വാര്‍ത്ത

More Stories...

ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍ മാത്രം ... VDയോട് രാഹുലിന് ആനപ്പക

പാക്കിസ്ഥാൻ മണ്ണിൽ നിന്ന് ഇന്ത്യയ്ക്ക് എതിരെ തീവ്രവാദ പിന്തുണ; തെളിവ് നൽകി ജെയ്‌ഷെ മുഹമ്മദ് ഭീകരൻ

പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ ചീഫ് ജസ്റ്റിസ് ഗവായ് ഹർജിക്കാരനോട് ; വഖഫിന്റെ കാര്യത്തിലും അവർക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടോ? എന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട പോലീസുകാര്‍ അക്രമികളില്‍ നിന്ന് നേരിട്ടത് കൊടുക്രൂരത എന്ന് വെളിപ്പെടുത്തൽ. പുറത്തുവരുന്ന പോസ്റ്റ്മാർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നത്. വികാസ് ദുബെ എന്ന കൊടുംകുറ്റവാളിയുമായുള്ള ഏറ്റുമുട്ടലിലാണ് എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടത്. ദുബെയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘവുമായി ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. കാണ്‍പൂരിലെ ബിക്രു ഗ്രാമത്തിലായിരുന്നു സംഭവം. ഇയാളുടെ ആളുകള്‍ ബില്‍ഹൗര്‍ സിഒ ദേവേന്ദ്ര മിശ്രയുടെ തല മഴു ഉപയോഗിച്ച് വെട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. യുപി പോലീസിനെ ഒന്നടങ്കം ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണിത്.

വികാസ് ദുബെയുടെ നേതൃത്വത്തിൽ നടന്നത് ഗറില്ല മോഡൽ ആക്രമണമെന്ന് പോലീസ് വ്യക്തമാക്കുന്നു. എട്ട് പോലീസുകാരെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് ആക്രമണത്തിന്റെ ക്രൂരത വ്യക്തമായത്. മാവോവാദികളും മറ്റും നടത്തുന്ന ഗറില്ലാ ആക്രമണത്തിന്റെ രീതിയിലാണ് ദുബെയുടെ സംഘം പോലീസിനെ ആക്രമിച്ചത്. പോലീസ് സംഘം വരുന്നതറിഞ്ഞ് വീടിന്റെ ടെറസിൽ തോക്കേന്തിയ കൂട്ടാളികളെ ദുബെ വിന്യസിച്ചിരുന്നു. ഇതിന് മുമ്പ് ജെസിബി റോഡിന് കുറുകെയിട്ട് ഗതാഗതം തടസപ്പെടുത്തി. ഇത് കണ്ട് പോലീസുകാർ പുറത്തിറങ്ങിയ ഉടൻ വീടിന്റെ ടെറസിൽനിന്ന് തുടർച്ചയായി വെടിയുതിർത്തെന്നും കാണ്‍പുർ ഐ.ജി. മോഹിത് അഗർവാൾ പറഞ്ഞു.

മാവോവാദികൾ പ്രയോഗിക്കുന്ന അതേ തന്ത്രമാണ് ദുബെയുടെ സംഘവും പയറ്റിയത്. ഏകദേശം അറുപതോളം പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. പോലീസുകാരാകട്ടെ ആകെ 30 പേരും. പോയിന്റ് ബ്ലാങ്കിൽനിന്നുള്ള വെടിയേറ്റാണ് ഒരു സബ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടത്. പോലീസുകാരുടെ കൈവശമുണ്ടായിരുന്ന എകെ-47 തോക്കുകൾ അക്രമികൾ കൈക്കലാക്കി തിരികെ വെടിയുതിർക്കുകയും ചെയ്തു.

സബ് ഇൻസ്പെക്ടർ അനൂപ് സിങ്, ശിവരാജ്പുർ സ്റ്റേഷൻ ഓഫീസർ മഹേഷ് യാദവ് എന്നിവരുടെ മുഖത്തും നെഞ്ചിലുമടക്കം വെടിയേറ്റു. എകെ-47 തോക്കിൽനിന്ന് തുടർച്ചയായി നിറയൊഴിച്ചാണ് കോൺസ്റ്റബിൾ ജിത്രേന്ദ്ര പാലിനെ കൊലപ്പെടുത്തിയത്. ദേഹമാസകലം വെടിയേറ്റ് പല ശരീരഭാഗങ്ങളും അറ്റുപോയ നിലയിലായിരുന്നു ഇദ്ദേഹത്തിന്റെ മൃതദേഹം. മറ്റ് മൂന്ന് കോൺസ്റ്റബിൾമാരുടെ ശരീരത്തിൽനിന്ന് കണ്ടെത്തിയത് .315 ബോർ റൈഫിളിൽനിന്നുള്ള വെടിയുണ്ടകളാണ്.

തലയറുത്തുമാറ്റിയ നിലയിലായിരുന്നു ഡിഎസ്പി ദേവേന്ദ്ര മിശ്രയുടെ മൃതദേഹം. കാൽവിരലുകൾ മുറിച്ചെടുക്കുകയും ശരീരമാകെ വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്ത നിലയിലുമായിരുന്നു. കോടാലി ഉപയോഗിച്ചാണ് പ്രതികൾ ഈ ക്രൂരത ചെയ്തതെന്നാണ് ഫൊറൻസിക് വിദഗ്ധരുടെ കണ്ടെത്തൽ.

വ്യാഴാഴ്ച രാത്രിയാണ് വികാസ് ദുബെയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരേ ക്രൂരമായ ആക്രമണമുണ്ടായത്. എട്ട് പോലീസുകാർ കൊല്ലപ്പെടുകയും ആറ് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏറ്റുമുട്ടലിൽ ദുബെയുടെ സംഘത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു. അതേസമയം, സംഭവത്തിന് ശേഷം ഒളിവിൽപോയ വികാസ് ദുബെയെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല.

വികാസ് ദുബെയ്ക്ക് പോലീസ് വരുന്ന വിവരം നേരത്തെ തന്നെ ലഭിച്ചിരുന്നുവെന്നാണ് സൂചന . ഇതുകാരണമാണ് ദുബെ സജ്ജമായിരുന്നത്. മണിക്കൂറുകള്‍ക്ക് മുമ്പേ തന്നെ അറിഞ്ഞുവെന്നാണ് വെളിപ്പെടുത്തല്‍. പോലീസ് സ്‌റ്റേഷനില്‍ നിന്ന് തന്നെയാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് റിപ്പോർട്ട്. ഇതേ പോലീസ് ടീമില്‍ നിന്ന് തന്നെയാണ് വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന. ഈ വിവരം ലഭിച്ച ഉടനെ പോലീസിനെ നേരിടാനായി 30ലധികം ആളുകളാണ് ദുബെയുടെ താവളത്തിലെത്തിയത്. ഇവര്‍ എളുപ്പത്തില്‍ തന്നെ പോലീസിനെ കീഴടക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (45 minutes ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (1 hour ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (1 hour ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (1 hour ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (2 hours ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (2 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (3 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (3 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (3 hours ago)

ഗാസ ചാരക്കൂമ്പാരം  (3 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (3 hours ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (3 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (4 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (4 hours ago)

Malayali Vartha Recommends