കാശിയിൽ സ്ഥിതി ചെയ്യുന്ന ജ്ഞാൻവാപി നിർമിതി ശിവക്ഷേത്രമാണെന്ന്, അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ സത്യേന്ദ്ര ദാസ്.... ഇനി ഹിന്ദുക്കൾക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കും...

കാശിയിൽ സ്ഥിതി ചെയ്യുന്ന ജ്ഞാൻവാപി നിർമിതി ശിവക്ഷേത്രമാണെന്ന് അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ സത്യേന്ദ്ര ദാസ് . കോടതിക്ക് ഇതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇനി ഹിന്ദുക്കൾക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹിന്ദുക്കൾ അവിടെ ശിവനെ ആരാധിക്കാൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.ജ്ഞാൻവാപി സർവേയിൽ കണ്ടെത്തിയ തെളിവുകളിൽ ശിവലിംഗം, നന്ദി വിഗ്രഹം, ശിവലിംഗാകൃതിയിലുള്ള കല്ല് തുടങ്ങിയവ ഉൾപ്പെടുന്നുവെന്നും ഇത് ക്ഷേത്രത്തിന്റെ അസ്തിത്വം സ്ഥിരീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിന്റെ കാര്യവും സമാനമായിരുന്നുവെന്ന് സത്യേന്ദ്ര ദാസ് പറഞ്ഞു.ഇവിടെയും ക്ഷേത്രം പൊളിച്ച് പകരം ഒരു മുസ്ലീം പള്ളി പണിതു. രണ്ട് കേസുകളിലും തുല്യതയുണ്ട്, നീതിയും ഒരേ രീതിയിലായിരിക്കണം.
റിപ്പോർട്ട് വന്നതിന് ശേഷം ഹിന്ദുക്കൾക്ക് അനുകൂലമായ നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ മുസ്ലീം ഭാഗത്തുനിന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ദാസ് പറഞ്ഞു. അതിനാൽ കോടതി ഉത്തരവിടണം.കോടതി നീതി നടപ്പാക്കുമെന്നും ക്ഷേത്രം പഴയ നിലയിലേക്ക് കൊണ്ടുവരുമെന്നും ഹിന്ദു പക്ഷത്തിന് വിശ്വാസമുണ്ടെന്നും സത്യേന്ദ്ര ദാസ് പറഞ്ഞു. ജ്ഞാൻവാപി സർവേയുടെ റിപ്പോർട്ട് നിഷേധിക്കാനാവാത്തതാണെന്നും കണ്ടെത്തിയ തെളിവുകൾ ആർക്കും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. .അയോധ്യയിൽ സംഭവിച്ചത് പോലെ തന്നെ കാശിയിലും മഹത്തായ ക്ഷേത്രം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.ജ്ഞാൻവാപി തർക്ക പ്രദേശവുമായി ബന്ധപ്പെട്ട നിർണായക വിവരം പുറത്ത് വന്നിരുന്നു . മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. കേസിലെ പരാതിക്കാരുടെ അഭിഭാഷകനായ വിഷ്ണു ശങ്കറാണ് ഇക്കാര്യം അറിയിച്ചത്.
സർവേ റിപ്പോർട്ടിന്റെ കോപ്പി കൈവശം ലഭിച്ചതിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഭിഭാഷകൻ. ക്ഷേത്രത്തിന്റെ തന്നെ തൂണുകളും മറ്റും ചെറിയ മാറ്റങ്ങൾ വരുത്തി മസ്ജിദിനുവേണ്ടി ഉപയോഗിക്കുകയായിരുന്നെന്നും സർവേയിൽ പറയുന്നുണ്ടെന്ന് അഭിഭാഷകൻ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് ഇരുവിഭാഗങ്ങൾക്കും റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ വാരണസി ജില്ലാ കോടതി ഉത്തരവിട്ടത്.നിലവിലുള്ള നിർമിതി മുമ്പുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് നിർമിച്ചത്. തൂണുകൾ ഉൾപ്പെടെ പല ഭാഗങ്ങളും പഴയ ക്ഷേത്രത്തിന്റെ ഭാഗമാണ്. ദേവനാഗിരി, തെലുങ്ക്, കന്നട ലിപികളിലാണ് ശിലാലിഖിതങ്ങൾ കണ്ടെത്തിയത്. പള്ളിയുടെ പടിഞ്ഞാറെ ചുമര് ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗമാണെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. ഗ്യാൻവാപിയിൽ നിലനിൽക്കുന്ന മസ്ജിദിന്റെ തൂണുകളും മറ്റും സംബന്ധിച്ച് ആർക്കിയോളജിക്കൽ സർവേ ഉദ്യോഗസ്ഥർ ശാസ്ത്രീയ പഠനം നടത്തിയിരുന്നു.
തൂണുകളിലും മറ്റും ഹിന്ദു ക്ഷേത്രങ്ങളുടേതിന് സമാനമായ കൊത്തുപണികളുണ്ടായിരുന്നെന്നും അവ രൂപമാറ്റം വരുത്തിയ ശേഷം പള്ളി നിർമാണത്തിനായി ഉപയോഗിക്കുകയായിരുന്നെന്നും സർവേ പറയുന്നു. മസ്ജിദിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മതിൽ മുൻപ് നിലനിന്നിരുന്ന ക്ഷേത്രത്തിന്റെ ഭാഗമാണ്.ഹിന്ദു ദേവതകളുടെ ശിൽപങ്ങളും കൊത്തുപണികളുമുള്ള വസ്തുക്കൾ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ ആയിരുന്നു.നേരത്തെ, അയോധ്യയിലെ ക്ഷേത്രത്തിൽ ശ്രീരാമ പ്രതിഷ്ഠയോട് അനുബന്ധിച്ച് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം എതിർപ്പുമായി രംഗത്തെത്തിയിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദ് 1992 ഡിസംബർ 6 ന് ഭ്രാന്ത് പിടിച്ച ജനക്കൂട്ടം തകർത്തതായി പാകിസ്ഥാൻ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഈ സംഭവത്തിന് ഉത്തരവാദികളായവരെ ഇന്ത്യയിലെ ഏറ്റവും വലിയ കോടതി ഉൾപ്പെടെ വെറുതെ വിട്ടതും അതേ സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കുന്നതിന് അംഗീകാരം നൽകിയതും അപലപനീയമാണെന്ന് പാകിസ്ഥാൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha























