Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒന്നും രണ്ടുമല്ല 16 ഇന്ത്യക്കാർ മരിച്ചു..!ഇറാനിലെ ഭാരതീയർ നിലവിളിക്കുന്നു..!ഓപ്പറേഷൻ ചെക്ക്മേറ്റ് വില്ലൻ..! മോദി നേരിട്ടിറങ്ങും..!

31 JULY 2026 07:01 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു

ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ശക്തമായ മേഘസ്ഫോടനം..വ്യാപകമായ വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങൾക്കും കാരണമായി.. റോഡ് പുനഃസ്ഥാപിക്കാനുള്ള നടപടികളും ഊർജിതമാക്കി..

കാവേരി നദീജല തർക്കം.. കർണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാർ തമ്മിൽ തിങ്കളാഴ്ച നടത്താനിരുന്ന നിർണായക കൂടിക്കാഴ്ച..നടക്കില്ലെന്ന് ഡി. കെ. ശിവകുമാർ..

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ

ഈ വർഷം പശ്ചിമേഷ്യയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പത്ത് നാവികർ ഉൾപ്പടെ 16 ഇന്ത്യൻ പൗരൻമാർക്ക് ജീവൻ നഷ്ടപ്പെട്ടതായി കേന്ദ്രസർക്കാർ പാർലമെന്‍റിനെ അറിയിച്ചു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങാണ് അറിയിച്ചത്. പശ്ചിമേഷ്യൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എത്ര ഇന്ത്യൻ നാവികരും മറ്റ് ഇന്ത്യൻ പൗരന്മാരും കൊല്ലപ്പെടുകയും പരിക്കേൽക്കുകയും കുടുങ്ങിപ്പോകുകയും ഒഴിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന ചോദ്യത്തിനാണ് വിദേശകാര്യ മന്ത്രാലയം പാർലമെന്റിൽ മറുപടി നൽകിയത്.

16 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായതിൽ ഒരാൾ സൗദി അറേബ്യയിലും രണ്ട് പേർ കുവൈത്തിലും എട്ട് പേർ ഒമാനിലും ഒരാൾ ഇറാഖിലും നാല് പേർ യു.എ.ഇയിലുമാണ് കൊല്ലപ്പെട്ടത്. 75 ഇന്ത്യക്കാർക്ക് പരിക്കേറ്റതായും മന്ത്രി വ്യക്തമാക്കി. ഇതിൽ 32 പേർ യു.എ.ഇയിലും 24 പേർ ഒമാനിലും നാല് പേർ ഖത്തറിലും 13 പേർ കുവൈത്തിലും സൗദി അറേബ്യയിലും ഇസ്രായേലിലുമായി ഓരോരുത്തർക്കുമാണ് പരിക്കേറ്റത്.

 

 

 

അതേസമയം, ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് കേന്ദ്രത്തിലെ അപകടത്തിൽ 12 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായതായും മന്ത്രി അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് വിദേശ രാജ്യങ്ങളുമായി ഏകോപിപ്പിച്ച് സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവർക്ക് പ്രാദേശിക ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കി. ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾക്കായി ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും പ്രാദേശിക അധികാരികളുമായും ആശുപത്രികളുമായും നിരന്തരം ഏകോപനം നടത്തി. കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള സഹായം, ലഭ്യമായ യാത്ര മാർഗങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾ, സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ ആവശ്യമായ സഹായങ്ങളും നൽകിയതായും മന്ത്രി അറിയിച്ചു.

യുദ്ധമേഖലയുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളിലും ഡയറക്ടർ ജനറൽ ഓഫ് മർച്ചന്റ് ഷിപ്പിങ്(ഡി.ജി.എം.എ) വെൽഫെയർ സ്കീം പ്രകാരം, സീഫെയറേഴ്സ് വെൽഫെയർ ഫണ്ട് സൊസൈറ്റി (എസ്.ഡബ്ല്യു.എഫ്.എസ്) വഴി 10 ലക്ഷം രൂപയുടെ എക്സ് ഗ്രേഷ്യ ധനസഹായം നൽകുന്നതായി മന്ത്രി അറിയിച്ചു. ആവശ്യമായ പരിശോധനകളും സ്ഥിരീകരണ നടപടികളും പൂർത്തിയാക്കിയ ശേഷം ബാധിക്കപ്പെട്ട നാവികരുടെ അടുത്ത ബന്ധുക്കൾക്ക് സർക്കാർ ഈ തുക വേഗത്തിൽ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

 

അതത് യൂണിയനുകളുമായി ഒപ്പുവെച്ച കൂട്ടായ കരാറുകൾ പ്രകാരം പരിരക്ഷ ലഭിക്കുന്ന നാവികർക്ക് അധിക യുദ്ധമേഖല നഷ്ടപരിഹാരത്തിനും അർഹതയുണ്ടെന്നും മന്ത്രി അറിയിച്ചു. ഇതനുസരിച്ച് മാരിടൈം യൂണിയൻ ഓഫ് ഇന്ത്യ (എം.യു.എൈ) വഴി ഓഫീസർമാർക്ക് 12 ലക്ഷം രൂപയും, നാഷണൽ യൂണിയൻ ഓഫ് സീഫെയറേഴ്സ് ഓഫ് ഇന്ത്യ (എൻ.യു.എസ്.എൈ) വഴി ജീവനക്കാർക്ക് 10 ലക്ഷം രൂപയും അധിക നഷ്ടപരിഹാരമായി ലഭിക്കും.

മറ്റൊരു ചോദ്യത്തിന് മറുപടിയായി 2026 ഫെബ്രുവരിയിൽ പശ്ചിമേഷ്യ സംഘർഷം ആരംഭിച്ചതിന് ശേഷം, ഇറാനിലെ ഇന്ത്യൻ എംബസി 2,557 ഇന്ത്യൻ പൗരന്മാരുടെ അതിർത്തി കടന്നുള്ള യാത്ര സുഗമമാക്കിയതായി മന്ത്രി അറിയിച്ചു. ഇറാനിൽ നിന്ന് അർമീനിയയിലേക്കോ അസർബൈജാനിലേക്കോ മാറ്റി അവിടെ നിന്ന് ഇന്ത്യയിലേക്കുള്ള തുടർയാത്രക്കാണ് ഇവർക്ക് സഹായം നൽകിയത്.

ഇറാനിൽ ഏകദേശം 7,000 ഇന്ത്യൻ പൗരന്മാർ ഉണ്ടെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടലെന്നും മന്ത്രി അറിയിച്ചു. ഇവരിൽ സെമിനാരി വിദ്യാർഥികൾ, മെഡിക്കൽ വിദ്യാർഥികൾ, തൊഴിലാളികൾ, നാവികർ, മത്സ്യത്തൊഴിലാളികൾ എന്നിവർ ഉൾപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.

 

 

 

 

സംഘർഷത്തെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്ന ഇറാനിലെ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാർ ഇറാൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഈ സാഹചര്യം പരിഹരിക്കാനുള്ള മാർഗങ്ങൾ പരിശോധിച്ചുവരികയാണെന്നും അറിയിച്ചു.

അതേസമയം, ഇറാനിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർ സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ യാത്ര മാറ്റിവെക്കണമെന്ന് സർക്കാർ നിർദേശിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (1 hour ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (1 hour ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (1 hour ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (3 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (3 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (3 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (3 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (3 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (4 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (4 hours ago)

CLOUD BURST മേഘസ്ഫോടനം  (4 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (4 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (4 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (4 hours ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (4 hours ago)

Malayali Vartha Recommends