Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ

16 SEPTEMBER 2026 10:20 AM IST
മലയാളി വാര്‍ത്ത

More Stories...

എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍

വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ചു..ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം..നിമിഷങ്ങൾക്കകം തീ വീടുമുഴുവൻ പടർന്നുപിടിച്ചു..രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു..

അങ്ങനെ അവസാനം അതിനും തീരുമാനമായി. ഇന്ത്യയിൽ ഇനി യുപിഐ വഴി പണം നൽകുമ്പോൾ ചാർജ് വരുമോ? രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് മുന്നൂറ് രൂപ വരെ ഈടാക്കുമോ? എന്ന ചോദ്യമാണ് ഇപ്പോൾ പലരുടെയും മനസ്സിൽ. എന്നാൽ ആദ്യം തന്നെ പറയേണ്ടത് ഒരു പ്രധാന കാര്യം. യുപിഐ ഉപയോഗിക്കുന്ന സാധാരണ ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ചാർജ് ഈടാക്കുന്ന പുതിയ സംവിധാനം വരുന്നതല്ല. പുതിയ മാറ്റം പ്രധാനമായും വ്യാപാരികൾക്ക് നടത്തുന്ന വലിയ തുകയിലുള്ള യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ടതാണ്. അതും ഒക്ടോബർ പതിനഞ്ച് മുതൽ മാത്രമാണ് പ്രാബല്യത്തിൽ വരുന്നത്.

ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ യുപിഐയുടെ ചരിത്രം തുടങ്ങുന്നത് രണ്ടായിരത്തി പതിനാറിലാണ്. ഏപ്രിൽ പതിനൊന്നിന് യുപിഐയുടെ പൈലറ്റ് സംവിധാനം ആരംഭിച്ചു. പിന്നീട് ഓഗസ്റ്റിൽ പൊതുജനങ്ങൾക്കായി ഇത് വ്യാപകമായി ലഭ്യമായി. ഇരുപത്തിയൊന്ന് ബാങ്കുകളുമായി ആരംഭിച്ച ഈ സംവിധാനമാണ് ഇന്ന് ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാടിന്റെ നട്ടെല്ലായി മാറിയത്.

അന്ന് പണം കൈമാറാൻ ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്സി കോഡും ചോദിക്കേണ്ട കാലമായിരുന്നു. എടിഎമ്മിൽ പോയി പണം എടുക്കണം, കയ്യിൽ പണം സൂക്ഷിക്കണം, കടയിൽ ചില്ലറ പണം കണ്ടെത്തണം. ഇതെല്ലാം വളരെ എളുപ്പമാക്കിയാണ് യുപിഐ കടന്നുവന്നത്. മൊബൈൽ ഫോണിൽ ക്യുആർ കോഡ് സ്കാൻ ചെയ്യുക, പിൻ നൽകുക, പണം നേരിട്ട് അക്കൗണ്ടിലെത്തുക. ഇത്രയും ലളിതമായ സംവിധാനമായതുകൊണ്ടുതന്നെ ചെറിയ കട മുതൽ വലിയ സ്ഥാപനങ്ങൾ വരെ യുപിഐ സ്വീകരിച്ചു.

രണ്ടായിരത്തി പതിനാറിൽ ആരംഭിച്ച ഈ സംവിധാനം പത്ത് വർഷം കൊണ്ട് എത്രത്തോളം വളർന്നു എന്നത് കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. രണ്ടായിരത്തി ഇരുപത്തിയഞ്ച്–ഇരുപത്തിയാറ് സാമ്പത്തിക വർഷത്തിൽ യുപിഐ വഴി ഇരുപത്തിനാലായിരത്തി നാനൂറ്റി അറുപത്തിരണ്ട് കോടി ഇടപാടുകളാണ് നടന്നത്. ഇടപാടുകളുടെ ആകെ മൂല്യം ഏകദേശം മുന്നൂറ്റി പതിനാല് ലക്ഷം കോടി രൂപ. രണ്ടായിരത്തി ഇരുപത്തിയാറ് ജൂലൈയിൽ മാത്രം രണ്ടായിരത്തി മുന്നൂറ്റി അറുപത്തിയാറ് കോടി ഇടപാടുകൾ നടന്നു. ഓഗസ്റ്റിൽ ഇത് രണ്ടായിരത്തി നാനൂറ്റി അമ്പത് കോടിക്ക് മുകളിലെത്തി.

ഇത്രയും വലിയ തോതിൽ യുപിഐയെ ഇന്ത്യക്കാർ ഏറ്റെടുത്ത സാഹചര്യത്തിലാണ് ഇപ്പോൾ പുതിയ ഫീസ് ഘടന വരുന്നത്.

പുതിയ നിയമപ്രകാരം വ്യക്തി മറ്റൊരു വ്യക്തിക്ക് പണം അയയ്ക്കുന്ന ഇടപാടുകൾക്ക് ചാർജ് ഉണ്ടാകില്ല. ഉദാഹരണത്തിന് സുഹൃത്തിന് പണം അയയ്ക്കുന്നതോ, വീട്ടുകാരുടെ അക്കൗണ്ടിലേക്ക് പണം നൽകുന്നതോ പോലുള്ള വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾ സൗജന്യമായി തുടരും.

അതുപോലെ രണ്ടായിരം രൂപ വരെയുള്ള സാധാരണ വ്യാപാരി ഇടപാടുകൾക്കും പുതിയ MDR ബാധകമല്ല. അതായത് ദിവസേന കടയിൽ സാധനങ്ങൾ വാങ്ങുമ്പോൾ നടത്തുന്ന ചെറിയ തുകയുടെ യുപിഐ പേയ്മെന്റുകൾക്ക് ഉപഭോക്താവിന് പുതിയതായി യുപിഐ ചാർജ് വരുന്നതല്ല.

പക്ഷേ രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള ചില വ്യക്തിയിൽ നിന്ന് വ്യാപാരിയിലേക്കുള്ള ഇടപാടുകൾക്കാണ് പുതിയ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് അഥവാ MDR വരുന്നത്. സാധാരണ വിഭാഗങ്ങളിൽ നിരക്ക് പൂജ്യം പോയിന്റ് നാല് ശതമാനമാണ്. ഉദാഹരണത്തിന് അയ്യായിരം രൂപയുടെ യോഗ്യമായ ഒരു വ്യാപാരി ഇടപാടാണെങ്കിൽ MDR ഇരുപത് രൂപയാകും. അമ്പതിനായിരം രൂപയുടെ ഇടപാടാണെങ്കിൽ ഇരുനൂറ് രൂപ. എഴുപത്തിയയ്യായിരം രൂപയോ അതിൽ കൂടുതലോ ആയാൽ പരമാവധി മുന്നൂറ് രൂപ എന്ന പരിധിയുണ്ട്.

എന്നാൽ ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്. ഈ പണം ഉപഭോക്താവ് യുപിഐ ഉപയോഗിച്ചതിന് നേരിട്ട് അടയ്ക്കേണ്ട ഫീസല്ല. MDR വ്യാപാരിയുടെ ഭാഗത്താണ്. അതായത് ഉപഭോക്താവ് ഒരു കടയിൽ എഴുപത്തിയയ്യായിരം രൂപയുടെ സാധനം വാങ്ങി യുപിഐ വഴി പണം നൽകിയാൽ, ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് അതിന് പുറമെ മുന്നൂറ് രൂപ യുപിഐ ഫീസായി പിടിക്കുമെന്നല്ല അർത്ഥം. പുതിയ MDR വ്യാപാരിയുടെ ഭാഗത്താണ് കണക്കാക്കപ്പെടുന്നത്.

പക്ഷേ ഇതോടെ മറ്റൊരു ചോദ്യം ഉയരും. വ്യാപാരിക്ക് വരുന്ന ഈ അധിക ചെലവ് ഒടുവിൽ ഉപഭോക്താവിനെ ബാധിക്കുമോ?

നേരിട്ട് യുപിഐ ഫീസ് എന്ന പേരിൽ ഉപഭോക്താവിൽ നിന്ന് ഈടാക്കുന്നതല്ല പുതിയ സംവിധാനം. എന്നാൽ വ്യാപാരികൾക്ക് ലഭിക്കുന്ന തുകയിൽ MDR കുറയുന്നതിനാൽ, വലിയ തുകയുടെ ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കുന്ന വ്യാപാരികൾക്ക് ചെലവ് ഉണ്ടാകും. ആ ചെലവ് വ്യാപാരത്തിന്റെ ലാഭമാർജിനിൽ ബാധിക്കാം. ചില വ്യാപാരികൾ ഭാവിയിൽ സാധനങ്ങളുടെയും സേവനങ്ങളുടെയും വില നിശ്ചയിക്കുമ്പോൾ ഇത്തരം ചെലവുകൾ പരിഗണിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് പുതിയ സംവിധാനം ഉപഭോക്താവിൽ നിന്ന് നേരിട്ടുള്ള ചാർജല്ലെങ്കിലും, വ്യാപാര മേഖലയിൽ ഇതിന്റെ സാമ്പത്തിക പ്രതിഫലനം ഉണ്ടാകുമോ എന്ന ചർച്ച പ്രധാനമാകുന്നത്.

അതേസമയം എല്ലാ വലിയ ഇടപാടുകൾക്കും പൂജ്യം പോയിന്റ് നാല് ശതമാനം എന്നല്ല. റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം തുടങ്ങിയ ചില വിഭാഗങ്ങൾക്ക് രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളിൽ അഞ്ച് രൂപയുടെ ഫ്ലാറ്റ് MDR ആണ് നിശ്ചയിച്ചിരിക്കുന്നത്. ഉദാഹരണത്തിന് പതിനായിരം രൂപയുടെ യോഗ്യമായ ഇന്ധന പേയ്മെന്റിന് സാധാരണ പൂജ്യം പോയിന്റ് നാല് ശതമാനം കണക്കാക്കിയാൽ നാൽപ്പത് രൂപ വരുമായിരുന്നു. എന്നാൽ ഈ പ്രത്യേക വിഭാഗത്തിൽ അഞ്ച് രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

ചെറിയ വ്യാപാരികൾക്ക് സംരക്ഷണവും പുതിയ ഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത പരിധിക്കുള്ളിൽ യുപിഐ ക്യുആർ വഴി വരുമാനം നേടുന്ന ചെറിയ വ്യാപാരികൾക്ക് MDR ഇളവ് ലഭിക്കും. അതിനാൽ രാജ്യത്തെ എല്ലാ കടക്കാരും ഒരേ രീതിയിൽ ഈ ചാർജ് നൽകേണ്ടിവരും എന്ന ധാരണയും ശരിയല്ല.

ഇനി മറ്റൊരു പ്രധാന കാര്യം. റുപേ ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പേയ്മെന്റുകൾക്കും പ്രത്യേക സംരക്ഷണം തുടരുകയാണ്. രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്കും റുപേ ഡെബിറ്റ് കാർഡ് പേയ്മെന്റുകൾക്കും ഉപഭോക്താക്കളിൽ നിന്ന് ബാങ്കുകളും പേയ്മെന്റ് സേവനദാതാക്കളും ചാർജ് ഈടാക്കരുതെന്ന് കേന്ദ്രത്തിന്റെ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒരിക്കൽ പണം കൈയിൽ സൂക്ഷിച്ചിരുന്ന ഇന്ത്യക്കാരെ മൊബൈൽ ഫോൺ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ പണമടയ്ക്കുന്ന രീതിയിലേക്ക് മാറ്റിയ സംവിധാനമാണ് യുപിഐ. പച്ചക്കറി കടയിൽ നിന്ന് പെട്രോൾ പമ്പിലേക്കും, ചായക്കടയിൽ നിന്ന് വലിയ ഷോപ്പിംഗ് മാളിലേക്കും, സുഹൃത്തിന് പണം അയയ്ക്കുന്നതിൽ നിന്ന് ഓൺലൈൻ ബില്ലുകൾ അടയ്ക്കുന്നതിലേക്കും യുപിഐ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

രണ്ടായിരത്തി ഇരുപത്തിയാറിൽ യുപിഐ പത്ത് വർഷം പൂർത്തിയാക്കുമ്പോൾ, രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റുകളിൽ അതിന്റെ പങ്ക് എത്ര വലുതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ രണ്ടായിരത്തി ഇരുപത്തിയാറിൽ മാത്രം യുപിഐ പ്ലാറ്റ്ഫോമിൽ അമ്പത്തിയഞ്ച് കോടിയിലേറെ ഉപയോക്താക്കൾ ഉണ്ടായിരുന്നു.

അതിനാൽ പുതിയ പ്രഖ്യാപനത്തിന്റെ യഥാർത്ഥ അർത്ഥം യുപിഐ ഇനി സാധാരണക്കാർക്ക് പണമടച്ച് ഉപയോഗിക്കേണ്ട സേവനമായി മാറുന്നു എന്നല്ല. മറിച്ച് വലിയ തുകയിലുള്ള ചില വ്യാപാരി ഇടപാടുകളുടെ ചെലവ് യുപിഐ സംവിധാനത്തിലെ വ്യാപാരികളുടെയും മറ്റ് പങ്കാളികളുടെയും ഭാഗത്തേക്ക് മാറ്റുന്ന രീതിയിലാണ് പുതിയ MDR ഘടന.

അതുകൊണ്ട് ഇനി മുതൽ യുപിഐ വഴി പണം അയയ്ക്കുമ്പോൾ ഓരോ ഇടപാടിനും ഫീസ് വരും എന്ന വാർത്ത കണ്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾ സൗജന്യമായി തുടരും. രണ്ടായിരം രൂപ വരെയുള്ള സാധാരണ വ്യാപാരി ഇടപാടുകൾക്കും MDR ഇല്ല. എന്നാൽ വലിയ തുകയിലുള്ള ചില വ്യാപാരി ഇടപാടുകളിൽ ഒക്ടോബർ പതിനഞ്ച് മുതൽ പുതിയ MDR ബാധകമാകും.

പത്ത് വർഷം കൊണ്ട് ഇന്ത്യയുടെ പണമിടപാട് ശീലങ്ങളെ തന്നെ മാറ്റിമറിച്ച യുപിഐയിൽ വരാൻ പോകുന്ന ഈ മാറ്റം ഉപഭോക്താക്കളേക്കാൾ കൂടുതൽ ബാധിക്കുക വ്യാപാര മേഖലയെയാണ്. അതിന്റെ യഥാർത്ഥ സാമ്പത്തിക പ്രതിഫലം പുതിയ സംവിധാനം നടപ്പിലായതിന് ശേഷമുള്ള ഇടപാടുകളിലും വ്യാപാരികളുടെ പ്രതികരണങ്ങളിലുമാകും കൂടുതൽ വ്യക്തമായി മനസ്സിലാകുക. വ്യാപാരികളുടെ നഷ്ടം ഉഭഭോക്താക്കളിൽ നിന്നും ഈടാക്കാനാണ് സാധ്യത കൂടുതൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ആചരിക്കുന്ന എൻജിനീയേഴ്‌സ് ദിനം ഇനിമുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കാൻ കർണാടക സർക്കാർ തീരുമാനം...  (16 minutes ago)

വ്യാപാരികൾ കൈമലർത്തും... യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി ഉത്തരവിറങ്ങി; പരമാവധി ചാർജ്ജ് 300 രൂപ  (40 minutes ago)

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി....  (43 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശിയോട് അനുബന്ധിച്ച് വർഷങ്ങളായി നടന്നുവരുന്ന ‘കോടതിവിളക്കിന്’ ഇനി പുതിയ പേര് നീതിവിളക്ക്’  (59 minutes ago)

സങ്കടക്കാഴ്ചയായി... സ്കൂൾ കലോത്സവത്തിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (1 hour ago)

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (2 hours ago)

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്  (2 hours ago)

നിയമസഭ കൈയാങ്കളി കേസ്... സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി...  (2 hours ago)

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം  (2 hours ago)

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (2 hours ago)

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസിൽ രഹസ്യ വിചാരണ ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപേക്ഷ ഇന്ന് പരിഗണന  (3 hours ago)

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് ഇന്ന് നവതി... ആഘോഷ ചടങ്ങുകൾ കണിച്ചുകുളങ്ങരയിലെ വസതിയിൽ  (3 hours ago)

Malayali Vartha Recommends