ഭർതൃവീട്ടിൽ പീഡനം ;നവവധു പരാതിയുമായി സുപ്രീം കോടതിയിൽ..

ഭർത്താവിൻറെ മാതാപിതാക്കളും ബന്ധുക്കളും മിണ്ടുന്നില്ലെന്ന് പരാതി. ഹൈദരാബാദ് സ്വദേശിനിയാണ് പരാതിക്കാരി. ഭര്‍ത്താവ് തന്നില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും വിവാഹബന്ധത്തിന്റെ പവിത്രത പാലിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. താന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടും ഭര്‍ത്താവ് പോലും തന്നോട് സംസാരിക്കാൻ തയ്യാറാകുന്നില്ലെന്നും പരാതിയിൽ പറയുന്നു.ഭര്‍ത്താവ് ജോലി സ്ഥലമായ ഓസ്‌ട്രേലിയയിലേക്ക് മടങ്ങിപ്പോയതോടെ ഭര്‍തൃവീട്ടുകാര്‍ തന്നെ അവഗണിക്കുന്നുവെന്നും ഭര്‍തൃവീട്ടിൽ നിന്നും സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് പോകാന്‍ നിര്‍ബന്ധിക്കുന്നുവെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു.ഇരുപത് ദിവസമായി ഭര്‍തൃവീട്ടില്‍ കഴിയുന്ന തന്നോട് മാതാപിതാക്കളോ മറ്റ് കുടുംബാംഗങ്ങളോ സംസാരിക്കുന്നില്ലെന്ന് ആരോപിച്ചാണ് നവവധു ഐപിസി 498എ പ്രകാരം പോലീസില്‍ പരാതി നല്‍കിയത്. ആരും സംസാരിക്കാനില്ലാതെ തികച്ചും ഒറ്റപ്പെട്ടാണ് താന്‍ കഴിയുന്നതെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വിവാഹ സമയത്ത് തൻറെ മാതാപിതാക്കള്‍ 15 ലക്ഷം രൂപ ചെലവഴിച്ചിരുന്നുവെന്നും 20 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയിരുന്നുവെന്നും യുവതി വ്യക്തമാക്കിയിരുന്നു. കേസ് അന്വേഷിച്ച സൈബര്‍ബാന്‍ഡ് പോലീസ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവും മാതാപിതാക്കളും സമര്‍പ്പിച്ച ഹര്‍ജി ഹൈദരാബാദ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
ഇതേതുടര്‍ന്നാണ് അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ അതിനെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ അനുഛേദം 498എ അനുസരിച്ച് ശിക്ഷിക്കാവുന്ന ക്രൂരതയായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതിപറയുന്നു. കേസില്‍ ഐപിസി 498എ, 406 (വിശ്വാസവഞ്ചന) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ വരുന്നില്ലെന്ന് ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, മോഹന്‍ എം. ശാന്തനഗൗഡര്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി കേസ് റദ്ദാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























