നൊന്ത് പ്രസവിച്ച കുഞ്ഞിനെ ജനിച്ചയുടൻ തന്നെ വിറ്റു... ഭർത്താവും ഭർതൃമാതാവും ചേർന്ന് വിറ്റ പെൺകുഞ്ഞിനെ പോലീസ് കണ്ടെത്തിയത്...

വളർത്താനുള്ള കഴിവില്ല എന്ന് പറഞ്ഞ് ജനിച്ചയുടൻ ഭർത്താവും ഭർതൃമാതാവും ചേർന്ന് വിറ്റ പെൺകുഞ്ഞിനെ പൊള്ളാച്ചിക്ക് സമീപം ഈറോഡിൽ കണ്ടെത്തി. കുഞ്ഞിനെ വിറ്റ് കിട്ടുന്ന പണംകൊണ്ട് മറ്റ് നാല് മക്കളെ വളർത്താമെന്നായിരുന്നു ധാരണയെന്നും ബിന്ദു പൊലീസിന് മൊഴി നൽകിയിരുന്നു. കുഞ്ഞിനെ വാങ്ങിയ ജനാർദ്ദനൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുഞ്ഞിനെ മലമ്പുഴയിലെ ആനന്ദ് ഭവനിലേക്ക് പൊലീസ് മാറ്റി. കഴിഞ്ഞവർഷം ക്രിസ്മസ് ദിനത്തിലാണ് കുനിശേരി കുന്നൻപാറ കണിയാർകോട് സ്വദേശി ബിന്ദുവിന്റെ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റത്. ബിന്ദുവിന്റെ ഭർത്താവ് രാജും രാജിന്റെ അമ്മ ബിജിയും ചേർന്നായിരുന്നു ഇത്.
പ്രസവത്തിന് പോയ ബിന്ദു കുഞ്ഞില്ലാതെ തിരിച്ചെത്തിയപ്പോൾ പ്രദേശവാസികൾ അങ്കണവാടി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സാമൂഹ്യനീതി വകുപ്പ് ഇടപെട്ടാണ് പൊലീസിൽ പരാതി നൽകിയത്. ദാരിദ്ര്യം കാരണം കുഞ്ഞിനെ വളർത്താൻ നിവൃത്തിയില്ലെന്നാണ് ഭർത്താവും ഭർത്തൃമാതാവും പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha
























