ജയിലിലടക്കാൻ ഇനി കോടതിയുടെ അനുമതി ആവശ്യമില്ല; പുതിയ തീരുമാനവുമായി തെലങ്കാന സര്‍ക്കാര്‍

തെലങ്കാനയിൽ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എതിരായ കഠിനമായ വാക്കുകളോ ഭീഷണികളോ ഉയര്‍ത്തുവരെ ജയിലിലടക്കാൻ ഇനി കോടതിയുടെ അനുമതി ആവശ്യമില്ല. ഐപിസി 506, 507 സെക്ഷനുകള്‍ ഉപയോഗിച്ച് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ ഒതുക്കാന്‍ തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തലുള്ള സര്‍ക്കാർ. ഇത് സര്‍ക്കാരിന്റെ വിമര്‍ശകരെ നിശബ്ദരാക്കുന്നതിനുള്ള തീരുമാനമാണെന്ന ആരോപണമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഐപിസി 506,507 വകുപ്പ് ചുമത്തിയാല്‍ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കാൻ കഴിയും. സര്‍ക്കാരിന്റെ ഈ തീരുമാനം ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന വാദവുമായി നിയമവിദഗ്ദ്ധരും രംഗത്തെത്തി. നിഷ്ഠൂരുമായ അലങ്കില്‍ പുരുഷമായ വാക്കുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയാണ് പുതിയ നീക്കമെന്ന് പറയുന്നുണ്ടെങ്കിലും എന്താണ് നിഷ്ഠൂര വാക്കുകളെന്ന് പറയുന്നില്ല.
https://www.facebook.com/Malayalivartha
























