ചായക്കടയിൽ എത്തി മദ്യപിക്കാൻ ഗ്ലാസ് ചോദിച്ചു... നൽകാതിരുന്ന അനന്തിരവളോട് അമ്മാവന്റെ ക്രൂരത

മദ്യപിക്കാന്‍ ഗ്ലാസ് നല്‍കിയില്ല അമ്മാവന്‍ അനന്തിരവളുടെ കണ്ണ് കല്ലെറിഞ്ഞു പൊട്ടിച്ചു. ഗുരുതര പരുക്കേറ്റ ദേവികുളം സ്വദേശിനിയായ 10-ാം ക്ലാസ് വിദ്യാര്‍ഥിനി ഷൈനിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അടിമാലി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
മൂന്നാറിലെ വിദേശമദ്യ വില്‍പ്പനശാലാ ജീവനക്കാരനും ഷൈനിയുടെ മാതൃസഹോദരനുമായ വികാസ് (38)ആണ് കല്ലെറിഞ്ഞു പെണ്‍കുട്ടിയുടെ കണ്ണ് തകര്‍ത്തത്. ചായക്കടയ്ക്കു നേരേ കല്ലേറ് നടത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ദേവികുളം ആര്‍ഡി ഓഫീസിനു സമീപത്തെ ചായക്കടയില്‍ എത്തിയ വികാസ് കടയിലുണ്ടായിരുന്ന ഷൈനിയോടു മദ്യപിക്കുന്നതിനായി ഗ്ലാസ് ചോദിച്ചു.
കൊടുക്കാതിരുന്നപ്പോള്‍ അസഭ്യവര്‍ഷമായി, പിന്നീട് കടയ്ക്കു നേരെ കല്ലേറു നടത്തുകയുമായിരുന്നു. സംഭവത്തില്‍ ദേവികുളം പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























