രാജ്യത്ത് അവിവാഹിതരായ സ്ത്രീകളുടെ കോണ്ടം ഉപയോഗം വർധിക്കുന്നു...

ഇന്ത്യയിൽ അവിവാഹിതരായ സ്ത്രീകളുടെ കോണ്ടം ഉപയോഗം വർധിക്കുകയാണ്. പത്തു വർഷം മുൻപ് രണ്ട് ശതമാനം മാത്രമായിരുന്ന കോണ്ടത്തിന്റെ ഉപയോഗം ഇപ്പോൾ 12 ശതമാനമായി കൂടിയിരിക്കുകയാണ്. 2015- 16ലെ ദേശീയ ആരോഗ്യ സർവേ റിപ്പോർട്ടിൽ പറയുന്നത് 15നും 45നും മദ്ധ്യേ പ്രായമുള്ള അവിവാഹിതരായ സ്ത്രീകളിൽ കോണ്ടം ഉപയോഗത്തിൽ ആറ് മടങ്ങിന്റെ വർദ്ധനയുണ്ടായെന്നാണ്. രാജ്യത്തെ 99 ശതമാനം സ്ത്രീകൾക്കും കോണ്ടത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായെന്ന്റിപ്പോർട്ടിൽ പറയുന്നത്.
20-24 വയസ്സ് പ്രായമുള്ള പെൺകുട്ടികളാണ് കോണ്ടം കൂടുതലും ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സർവേ പ്രകാരം എട്ട് പുരുഷന്മാരിൽ മൂന്ന് പേർ കോണ്ടത്തെ സ്ത്രീകളുടെ ആവശ്യമായി കാണുന്നു. വിവാഹിതരായ സ്ത്രീകളിൽ 54 ശതമാനം പേർ മാത്രമാണ് ഇവ ഉപയോഗിക്കുന്നത്. ഇവരിൽ ആധുനിക ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുന്നത് വെറും പത്ത് ശതമാനംപേർ മാത്രമാണ്. പരമ്പരാഗതമായ ഗർഭനിരോധന മാർഗങ്ങളാണ് രാജ്യത്തെ കൂടുതലും സ്ത്രീകളും ഉപയോഗിക്കുന്നത്. സ്ത്രീകൾക്കിടയിലെ ഏറ്റവും പ്രചാരമേറിയ ഗർഭനിരോധന രീതി വന്ധീകരണമാണ്. ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നവരിൽ ഏറ്റവും മുന്നിൽനിൽക്കുന്നത് പഞ്ചാബാണ്. ഇവിടെ 76 ശതമാനംപേർ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നു. വെറും 24 ശതമാനംപേർ മാത്രമായി ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നവരിൽ ഏറ്റവും കുറവുള്ളത് ബീഹാർ, മേഘാലയ, മണിപ്പൂർ എന്നിവിടങ്ങളിലാണ്.
https://www.facebook.com/Malayalivartha
























