"കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നു"; സഭയിൽ ബില്ലുകൾ ചർച്ചചെയ്യാതെ പാസാക്കുന്നത് ജനാധിപത്യത്തിന് ദോഷമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കേന്ദ്രസര്‍ക്കാറിന്റെ നടപടികള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ നശിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഭരണകക്ഷികള്‍ സമ്മേളനം പിരിയാന്‍ നേരമാണ് ബില്ലുകള്‍ കൊണ്ടുവരുന്നത്. ഇതുമൂലം ചര്‍ച്ചകള്‍ നടത്താതെ ബില്ല് പാസാക്കാന്‍ കക്ഷികള്‍ നിര്‍ബന്ധിതരാവുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.
പ്രധാന വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാറില്ല. ഇതില്‍ വൈരുദ്ധ്യങ്ങളുണ്ട്. ബില്ലുകള്‍ അവതരിപ്പിക്കുന്നത് അവസാന നിമിഷമാണ്. കേന്ദ്രം അവരുടെ ഭൂരിപക്ഷം ഉപയോഗിച്ച് ബില്ലുകള്‍ പാസാക്കാന്‍ ശ്രമിക്കുകയാണ്. ഇത് ജനാധിപത്യത്തിന് ദോഷമാണ് എന്ന് ഖാര്‍ഗെ പറഞ്ഞു.
ബജറ്റ് സമ്മേളനത്തിന് ദൈര്‍ഘ്യം കുറവാണെന്നും നാലു ദിവസം കൊണ്ട് എന്തു കാര്യങ്ങളാണ് ചര്‍ച്ച ചെയ്യാനാവുകയെന്നും അദ്ദേഹം ചോദിച്ചു. ഭരണ കക്ഷികള്‍ കാര്യങ്ങളെ നിസാരവത്കരിക്കുകയാണ്. ബില്ലുകള്‍ പാസാക്കുന്നതും അതുപോെല നിസാരകാര്യമായാണ് അവര്‍ കരുതുന്നത്. അവര്‍ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ എന്തുമാകാമെന്നാണ് അവരുടെ വിചാരമെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha























