ലിപ്സ്റ്റിക്ക് ഇടുകയും ജീന്‍സ് ധരിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ നാണമില്ലാതെ പീഡനം ഇരന്ന് വാങ്ങുന്നു ; നിർഭയ കേസിൽ വിചിത്ര വാദവുമായി അദ്ധ്യാപിക

രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു ഡൽഹി നിർഭയ കേസ്. ഇന്ത്യൻ മനസാക്ഷിയെ തന്നെ പിടിച്ചുലച്ച സംഭവമായിരുന്നു അത്. രാജ്യത്ത് പെൺകുട്ടികൾ എഎത്രത്തോളം സുരക്ഷിതരാണെന്ന കാര്യം സംഭവം കാട്ടിത്തന്നു. പെൺകുട്ടിക്ക് അത്തരം ദുരന്തം സംഭവിക്കാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധിപേർ രംഗത്ത് വന്നിരുന്നു.
എന്നാൽ നിര്‍ഭയ സംഭവത്തിന് വഴിതെളിച്ചത് പെണ്‍കുട്ടിയുടെ വസ്ത്രധാരണവും ലിപ്സ്റ്റിക്കുമാണെന്ന വിചിത്ര വിശദീകരണവുമായി ഒരു ബയോളജി ടീച്ചര്‍. സമൂഹ മനസാക്ഷിയെ മുഴുവന്‍ ഞെട്ടിച്ച ക്രൂര പീഡനത്തിലേയ്ക്ക് നയിച്ചത് നിര്‍ഭയയെ വളര്‍ത്തിയ രീതിയിലുള്ള ദോഷം മൂലമാണെന്നും ഇതിന് കാരണം നിര്‍ഭയയുടെ അമ്മയാണെന്നുമാണ് റായ്പൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക സ്നേഹലത ശങ്കര്‍ വിലയിരുത്തുന്നത്. ഭര്‍ത്താവല്ലാത്ത പുരുഷനൊപ്പം നിര്‍ഭയ യാത്ര ചെയ്യാന്‍ ഇടയായതിന് പിന്നില്‍ അമ്മയുടെ അശ്രദ്ധയാണെന്നും സ്നേഹലത പറയുന്നു. ടീച്ചറുടെ സംസാരം വിദ്യാര്‍ഥികള്‍ റെക്കോര്‍ഡ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
കൂടാതെ പീഡനം ഉണ്ടാവുന്നതിന് കാരണക്കാരി ഇരയാവുന്ന സ്ത്രീയാണെന്ന് സ്നേഹലതപറയുന്നു. ലിപ്സ്റ്റിക്ക് ഇടുകയും ജീന്‍സ് ധരിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ നാണമില്ലാതെ പീഡനം ഇരന്ന് വാങ്ങുകയാണന്നും അധ്യാപിക പറഞ്ഞതായാണ് ആരോപണം.
അധ്യാപികയുടെ വാദങ്ങള്‍ പുറത്തറിഞ്ഞതോടെ കുട്ടികളും രക്ഷിതാക്കളും ഇവർക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ വൈകിയെത്തിയ കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നുവെന്നാണ് അധ്യാപിക നല്‍കുന്ന വിശദീകരണം. ഒരാളുടെ സുരക്ഷിതത്വം അവരുടെ കൈയില്‍ നിക്ഷിപ്തമാണെന്നും നിര്‍ഭയ അസമയത്ത് പുറത്തിറങ്ങിയില്ലായിരുന്നെങ്കില്‍ സുരക്ഷിതയായിരുന്നേനെയെന്നാണ് താൻ ഉദ്ദേശിച്ചത് അത് കുട്ടികളോട് പറയുകയായിരുന്നെന്നും സ്നേഹലത വിശദീകരിക്കുന്നു.
https://www.facebook.com/Malayalivartha























