ഒടുവിൽ മലയാളി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ കേന്ദ്ര സർക്കാർ വെട്ടി... ജഡ്ജിമാർ ബി ജെ പിക്കാരായില്ലെങ്കിൽ ഇങ്ങനെയിരിക്കുമെന്ന് പുതിയ സംഭവം തെളിയിച്ചു

കെ.എം.ജോസഫ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസാണ്. അദ്ദേഹത്തെ കഴിഞ്ഞ 10 ന് സുപ്രിം കോടതി ജഡ്ജിയാക്കാൻ കൊളീജിയം ശുപാർശ ചെയ്തിരുന്നു. അതോടൊപ്പം സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷക ഇന്ദു മൽഹോത്രയെയും ശുപാർശ ചെയ്തിരുന്നു. അവരെയും കേന്ദ്ര സർക്കാർ തള്ളി.
കെ.എം.ജോസഫ് ബി ജെ പി ക്കാരനല്ല എന്നത് തന്നെയാണ് യഥാർത്ഥ കാരണം. കേരള ഹൈക്കോടതിയിൽ ഒൻപത് കൊല്ലത്തോളം ന്യായാധിപനായിരുന്നു അദ്ദേഹം. മുൻ സുപ്രീം കോടതി ജഡ്ജി കെ.കെ.മാത്യുവിന്റെ മകനാണ് കെ.എം.ജോസഫ്. ഡൽഹി ഹൈക്കോടതിയിൽ അഭിഭാഷകനായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
ഉത്താരാഡണ്ടിൽ നരേന്ദ്ര മോദി ഏർപ്പെടുത്തിയ പ്രസിഡന്റ് ഭരണം റദ്ദാക്കി എന്നതാണ് കെ.എം.ജോസഫിനെതിരെ കേന്ദ്ര സർക്കാർ കാണുന്ന കുറ്റം. 2016ലാണ് രാഷ്ട്രീയ നേട്ടം മുൻനിർത്തി കേന്ദ്രസർക്കാർ ഉത്തരാഖണ്ഡ് സർക്കാരിനെ പിരിച്ചുവിട്ടത്. ജോസഫ് നേരത്തെ സുപ്രീം കോടതിയിൽ എത്തേണ്ടതായിരുന്നു. 2017 ഫെബ്രുവരിയിൽ കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാത്തതിനെതിരെ സുപ്രീം കോടതി ജഡ്ജി ജെ.ചെലമേശ്വർ ഉത്തരവ് പാസാക്കിയിരുന്നു. അന്ന് കൊളീജിയം ശുപാർശ ജോസഫിന് പ്രതികൂലമായിരുന്നു. കൊളീയത്തിന്റെ താത്പര്യങ്ങളിലും ജെ.ചെലമേശ്വർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൊളീജിയം സംവിധാനത്തിനെതിരെ ജെ.ചെലമേശ്വർ തുറന്നടിച്ചത് ജ. ജോസഫിന്റെ വിഷയത്തിലാണ്.
ജെ.ചെലമേശ്വർ ജോസഫിനെ അനുകൂലിച്ചപ്പോൾ തന്നെ കേന്ദ്ര സർക്കാർ നോട്ടമിട്ടതാണ്. അതായത് ജഡ്ജിമാരെ കേന്ദ്ര സർക്കാർ അവരുടെ കൈയിലെ കളിപ്പാവയായാണ് കാണുന്നത്.
ജനുവരി 10 നാണ് കൊളീജിയം ശുപാർശ ചെയ്തതെങ്കിലും 22 ന് മാത്രമാണ് ചീഫ് ജസ്റ്റിസ് അത് കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറിയത്. ജോസഫിന്റെയും ഇന്ദു മൽഹോത്രയുടെയും പേരുകൾ നിയമ മന്ത്രാലയം ചീഫ് ജസ്റ്റിസിന് മടക്കി നൽകി. ബാക്കിയുള്ളവരുടെ പേരുകൾ രാഷ്ട പതിക്ക് കൈമാറി. രാഷ്ട്രപതിക്ക് കൈമാറിയവരെ നേരത്തെയുള്ള തീരുമാനമനുസരിച്ച് ജഡ്ജിമാരായി ഉയർത്തും.
https://www.facebook.com/Malayalivartha























