ആൾ ദൈവത്തിന്റെ അത്ഭുത പീഡനത്തിൽ ഗർഭിണിയായാൽ ഗർഭഛിദ്രം; കിടപ്പറയിൽ പെൺകുട്ടികളെ എത്തിക്കാൻ മൂന്ന് കാമുകിമാർ മുമ്പിൽ: ബലാത്സംഗം ചെയ്യേണ്ട ആളെ കണ്ടെത്തിയാല്‍ പെൺകുട്ടിക്ക് നേരെ ടോര്‍ച്ചടിച്ച് സിഗ്നല്‍ നല്‍കും.... ലൈംഗിക പീഡനക്കേസില്‍ അഴികള്‍ക്കുള്ളിലായ ആള്‍ദൈവത്തിന്റെ ലീലാവിലാസങ്ങൾ ഇങ്ങനെ

ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ കിടപ്പറയില്‍ എത്താനുള്ള പെണ്‍കുട്ടികളെ കണ്ടെത്തുന്നത് അദ്ദേഹത്തിനൊപ്പമുള്ള മൂന്നംഗ പെണ്‍സംഘം. ആശാറാമിനൊപ്പം തന്നെ അതേ മുറിയില്‍ താമസിക്കുന്ന പെണ്‍പട ആശാറാം ബാപ്പു ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെ ഏതു വിധേനെയും ലക്ഷ്യത്തിലെത്തിക്കും. 2013 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ വിവാദ ആള്‍ ദൈവത്തിന് ജീവപര്യന്തം തടവാണ് ജോധ്പൂരിലെ വിചാരണകോടതി നല്‍കിയ ശിക്ഷ.
പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ മൂന്നംഗ യുവതികളുടെ സഹായവും ആശാറാമിനുണ്ട്. അവര്‍ ആശാറാമിനൊപ്പമാണ് താമസം. ഇവര്‍ക്കൊപ്പം ആശ്രമത്തില്‍ ചുറ്റിനടന്ന് ഇരകളെ ലക്ഷ്യമിടും. ഉന്നമിടുന്ന പെണ്‍കുട്ടിക്കുനേര്‍ക്ക് ആശാറാം ടോര്‍ച്ചടിക്കും. അതാണു സിഗ്‌നല്‍. ആ പെണ്‍കുട്ടിയെ ഈ യുവതികള്‍ ആശാറാമിന്റെ പക്കലെത്തിക്കും.
ആശാറാം ബാപ്പു പീഡിപ്പിക്കുന്ന പെണ്‍കുട്ടികള്‍ ഗര്‍ഭിണിയായാല്‍ ഗര്‍ഭഛിദ്രം നടത്തിക്കുന്നതും അതിനായി ക്രമീകരണങ്ങള്‍ ചെയ്യുന്നതും ഈ പെണ്‍കുട്ടികളാണ്. ഗര്‍ഭാവസ്ഥയില്‍ എത്തിയാല്‍ ഇവര്‍ ഇരയെ പിടിച്ചുകെട്ടി വായില്‍ മരുന്നൊഴിച്ചു കൊടുക്കും. ലൈംഗികോത്തേജന മരുന്നുകളും ആശാറാം ബാപ്പു കാര്യമായി ഉപയോഗിച്ചിരുന്നു.
കേസിലെ സാക്ഷി മൊഴികളില്‍ ബാപ്പുവിന്റെ ആശ്രമത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു ദൃക്‌സാക്ഷി മൊഴിയിലാണ് ഈ വിവരമുള്ളത്. അനേകം പെണ്‍കുട്ടികള്‍ ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിയുടെ കുടിലില്‍ പ്രവേശിക്കുന്നത് കണ്ടിട്ടുണ്ടെന്നും ഒരിക്കല്‍ ഒരു പെണ്‍കുട്ടിയുമായി പറയാന്‍ കഴിയാത്ത പരുവത്തില്‍ നാരായണ്‍ സായിയോടൊപ്പം കണ്ടെത്തിയെന്ന് മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞു. താന്‍ സഹോദരിയെപോലെ കരുതിയിരുന്ന ഒരു പെണ്‍കുട്ടി തന്നെ ആശാറാം ബലാത്സംഗം ചെയ്തതായി ഒരിക്കല്‍ തന്നോട് പറഞ്ഞതായി ആശാറാമിന്റെ അസിസ്റ്റന്റ് രാഹുല്‍ കെ സച്ചാന്‍ കോടതിയില്‍ മൊഴി നല്‍കി.
പുഷ്‌ക്കര്‍, ഭിവാനി, ഹരിയാന എന്നിവിടങ്ങളിലെ നഗരങ്ങളില്‍ വെച്ച് ഇരയായ 16 കാരിയെ പല തവണ ആള്‍ദൈവം ചുംബിക്കുന്നതും കണ്ടിട്ടുണ്ട്. മാംസാഹാരിയായ ആശാറാം ബാപ്പു വെളുത്തുള്ളിയും ഉള്ളിയുമെല്ലാം 'കസ്തൂരി' 'കേസര്‍' എന്നെല്ലാമുള്ള കോഡ് വാക്കിലായിരുന്നു പറഞ്ഞിരുന്നത്. പതിവായി കറുപ്പ് ഉപയോഗിച്ചിരുന്ന ആശാറാം ബാപ്പു അതിനെ 'പാഞ്ചെഡ് ബൂട്ടി' എന്നായിരുന്നു പരാമര്‍ശിച്ചിരുന്നതെന്നും പറഞ്ഞിട്ടുണ്ട്.
ആശാറാം ബാപ്പുവിനെതിരേ മൊഴി നല്‍കിയതിന് 2004 ല്‍ രണ്ടു തവണ ജോധ്പൂര്‍ കോടതി വളപ്പില്‍ ആക്രമിക്കപ്പെട്ട സച്ചാന്‍ 2015 നവംബര്‍ 25 ന് ശേഷം കാണാതാകുകയായിരുന്നു. കൊണ്ടു വന്ന പെണ്‍കുട്ടികള്‍ തന്നെ തൃപ്തിപ്പെടുത്തിയില്ല എന്ന് പറഞ്ഞ് ഒരിക്കല്‍ പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്ന സ്ത്രീയെ തന്നെ ബാപ്പു ആക്രമിക്കുകയുണ്ടായതായി മറ്റൊരു സാക്ഷിയായ അജയ് കുമാറും പറയുന്നു.
https://www.facebook.com/Malayalivartha

























