ഞാൻ നേരിട്ടതും കത്വ പെൺകുട്ടിക്ക് സമാനമായ അനുഭവങ്ങൾ ; അവരെന്നെ ബലാത്സംഗം ചെയ്യാനും, കൊല്ലാനുമായിരുന്നു പദ്ധതിയിട്ടത് ; ഷമിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ഹസിന്‍ ജഹാന്‍

ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത്. കത്വയിലെ പെണ്‍കുട്ടി നേരിട്ടതിന് സമാനമായ അനുഭവങ്ങളാണ് താനും നേരിട്ടതെന്നും തന്നെയും ബലാത്സംഗം ചെയ്തതിന് ശേഷം കൊല്ലാനായിരുന്നു ഷമിയുടെ കുടുംബത്തിന്‍റെ പദ്ധതിയെന്നും ഹസിന്‍ ആരോപിച്ചു. കത്വ ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുക്കവേയാണ് ഹസിന്‍ ഇക്കാര്യം പറഞ്ഞത്.
'കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് തീര്‍ച്ചയായും ശിക്ഷ ലഭിക്കണം. ഞാനും ഇതുപോലൊരു സംഭവത്തിന്റെ ഇരായായിരുന്നു. പക്ഷെ ഞാന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ട്. അവരെന്നെ ബലാത്സംഗം ചെയ്യാനും, കൊല്ലാനുമായിരുന്നു പദ്ധതിയിട്ടത്. രണ്ട് മാസമായി ഞാന്‍ അതിനെതിരെ പോരാടുകയാണ് എന്ന് ഹാസിം ജഹാൻ പറഞ്ഞു.
അതേസമയം ഹസിന്‍റെ ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ ഷമിയുെട കുടുംബം തയ്യാറായില്ല. ഐ.പി.എല്ലില്‍ ഡല്‍ഹിക്കായി കളിക്കുന്ന ഷമിയോട് ഈയിടെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ കൊല്‍ക്കത്ത പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഷമിയില്‍ നിന്നും പ്രതിമാസം 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹസിന്‍ ജഹാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























