ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയിൽ രാജ്യം പുരോഗതിയിലേക്ക് ;കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ കയറ്റി അയച്ചത് 13 ലക്ഷം ടണ്‍ കാളയിറച്ചി; ഇറച്ചി കയറ്റുമതിയില്‍ ഉണ്ടായത് രണ്ട് ശതമാനം വര്‍ദ്ധനവ്

ഇന്ത്യ കയറ്റിയയക്കുന്ന കാളയിറച്ചിയുടെ അളവില്‍ രണ്ട് ശതമാനം വര്‍ദ്ധനവ്. 13.48 ലക്ഷം ടണ്‍ കാളയിറച്ചിയാണ് 2017-18ല്‍ ഇന്ത്യയിൽ നിന്ന് കയറ്റിയയച്ചത്. 25,988 കോടി രൂപയുടെ കാളയിറച്ചി ഈ കാലയളവിൽ കയറ്റുമതി ചെയ്തു. വിയറ്റ്‌നാം, മലേഷ്യ, ഈജിപ്റ്റ് എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ഇറച്ചി കയറ്റി അയക്കുന്നത്.
2016-17ല്‍ കാളയിറച്ചിയുടെ കയറ്റുമതി 13,23, 578 ടണ്‍ ആയപ്പോൾ 26,161 കോടിയുടെ കയറ്റുമതിയാണ് നടന്നത്. അതുകൊണ്ട് തന്നെ ഈ സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ശതമാനം വര്‍ദ്ധനവുണ്ടായി.
കൂടാതെ ബസുമതി അരിയുടെ കയറ്റുമതി 21, 513 കോടിയില്‍ നിന്നും 26,841 കോടിയായി ഉയര്‍ന്നു. മറ്റു അരികളുടെ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം 16,930 കോടിയില്‍ നിന്നും 22,927 കോടിയായും ധാന്യങ്ങളുടെ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം 51,796 കോടിയായും ലൈവ് സ്‌റ്റോക്ക് പ്രോഡക്ടുകളില്‍ നിന്നുള്ള വരുമാനം 29,712 കോടിയായും പഴവര്‍ഗങ്ങളുടെ കയറ്റുമതിയിലൂടെയുള്ള വരുമാനം 9,744 കോടിയായും പച്ചക്കറികളുടെ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം 7,456 കോടിയായും ഉയര്‍ന്നു.
https://www.facebook.com/Malayalivartha

























