കർണ്ണാടകയിൽ ഭരണം പിടിച്ചവർ കേന്ദ്രത്തിൽ അധികാരത്തിൽ എത്തില്ലെന്ന് കീഴ്വഴക്കം; കേന്ദ്ര ഭരണം നിലനിർത്താൻ ബി ജെ പിക്ക് കഴിയുമോ എന്ന് കണ്ടറിയണം

കര്‍ണ്ണാടക പിടിച്ചവര്‍ കേന്ദ്രഭരണവും തുടരുമോ..രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയരുന്ന കൗതുകകരമായ ചോദ്യമിതാണ്. കര്‍ണ്ണാടകയില്‍ അധികാരത്തിലെത്തു പാർട്ടി പിന്നാലെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ നിന്ന് പുറത്താകുമെന്നതാണ് ചരിത്രം. നിലവില്‍ രാജ്യത്തിന്റെ സമസ്ത മേഖലകളിലും രാഷ്ട്രീയ ആധിപത്യ മുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് ദക്ഷിണേന്ത്യയിലേക്കുള്ള കടന്ന് കയറ്റമാണ് കര്‍ണ്ണാടക, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ശക്തിയുള്ളതും കോൺഗ്രസ്സുമായി നേരിട്ട് ഏറ്റുമുട്ടുകയും ചെയ്യുന്നതും കര്‍ണ്ണാടകയിലാണ്.
മൂന്നാം കക്ഷിയായി ജനതാദള്‍ ഉണ്ടെങ്കിലും രണ്ട് ദേശീയ പാര്‍ട്ടി കള്‍ക്ക് പിന്നിലായാണ് ജനതാദള്‍ എസ്സിന്റെ സ്ഥാനം. സംസ്ഥാനത്ത് മികച്ച വിജയം നേടുമ്പോഴും ബിജെപിയെ സംബന്ധിച്ച് അടുത്ത പൊതുതരഞ്ഞെടുപ്പില്‍ വിജയം നേടാനാകുമോ എന്നാണ് പാർട്ടി പ്രവര്‍ത്തകര്‍ ഉറ്റുനോക്കുത്. കര്‍ണ്ണാടകയില്‍ അധികാരത്തിലെത്തുമ്പോള്‍ കേന്ദ്രത്തിലെ അധികാരത്തില്‍ നിന്ന് പുറത്താകുമെന്ന് കോൺഗ്രസ്സിനും ജനതാദളിനുമൊക്കെ അനുഭവത്തിലൂടെ ബോധ്യമായതാണ്. ഒരിക്കൽ കര്‍ണ്ണാടക സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ ഉരുക്ക് കോട്ടയായിരുന്നു പിന്നീട് ജനതാദള്‍ തന്നെ പലപേരില്‍ പല നേതാക്കളുടെ കീഴില്‍ പിളർന്ന് മാറുകയും ചെയ്തു.
ഇങ്ങനെ അനുകൂല സാഹചര്യം ബിജെപി മുതലെടുത്തെങ്കിലും കര്‍ണ്ണാടകയിലെ വിജയം പാര്‍ലമെന്റിലും ആവര്‍ത്തിക്കുമോ എന്ന് ബിജെപി നേതാക്കള്‍ക്കും സംശയമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയില്‍ ഇടിവുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. പ്രതിപക്ഷത്താകെ ഐക്യത്തിനായുള്ള നീക്കങ്ങളും സജീവമാകുന്നു കര്‍ണ്ണാടകയില്‍ പോലൂം ജെഡി എസ്സുമായി ധാരണയില്‍ മത്സരിച്ചെങ്കില്‍ വിജയം നേടാമായിന്നു. തൃണമൂല്‍ കോൺഗ്രസ്സ് നേതാവ് മമതാ ബാനാര്‍ജി കോൺഗ്രസിനെ ഉപദേശിക്കുകയും ചെയ്തു.
ഇങ്ങനെ തോല്‍വിയില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പാഠം പഠിക്കുകയും രാഷ്ട്രീയമായ തിരുത്തലിന് തയ്യാറാവുകയും ചെയ്താല്‍ ബിജെപി യെ തളയ്ക്കാനാകുമൊണ് ഓരോ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. കര്‍ണ്ണാടകയിലെ വിജയി കേന്ദ്രത്തില്‍ തോല്‍ക്കണമെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഏറെകാര്യങ്ങള്‍ ചെയ്യണമെന്ന് തന്നെയാണ് രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ വ്യക്തമാക്കുത്.
https://www.facebook.com/Malayalivartha
























