Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിജെപിക്കെതിരെ പോരാടാൻ രാഹുൽ കരുത്തനല്ല; കോൺഗ്രസിന് ഇനി ശരണം രണ്ട് വനിതകൾ; കോൺഗ്രസിനെ രക്ഷിക്കാൻ പ്രിയങ്ക ഗാന്ധി; പ്രതിപക്ഷ കൂട്ടായ്മയുടെ നേതൃസ്ഥാനത്ത് മമത ബാനർജി; സർവ്വേ ഫലം ഇങ്ങനെ

15 AUGUST 2019 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്ക്കും എതിരെ ഡിജിപിക്ക് പരാതി

എംഎല്‍എയുടെ കടമ നിറവേറ്റുന്നതില്‍ മന്ത്രി കൂടിയായ വി. ശിവന്‍കുട്ടി പരാജയം; പ്രഖ്യാപനങ്ങളല്ലാതെ വികസന പ്രവർത്തനങ്ങള്‍ യാതൊന്നും നടക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

ആലപ്പുഴയില്‍ നിന്നും കെസി വേണുഗോപാല്‍ എംപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും; ഹൈക്കമാന്‍ഡ് അനുമതി നൽകി

സിപിഐഎം ആറ്റുകാൽ പൊങ്കാലയും അട്ടിമറിയ്ക്കാനും ശ്രമിക്കുന്നു; ആറ്റുകാൽ പൊങ്കാല മാലിന്യം ഈഞ്ചക്കലിൽ തള്ളി എന്ന പുതിയ ആരോപണം കപടതയാണന്ന് ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ

പ്രീണന രാഷ്ട്രീയം രാഷ്ട്രീയ പാര്‍ട്ടികളെ അന്ധന്‍മാരാക്കരുത്; ജിസിസി രാജ്യങ്ങള്‍ക്ക് മേല്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

ബിജെപിയുടെ വളർച്ചയിൽ തളർച്ച നേരിടുന്ന കോൺഗ്രസ് പാർട്ടിയെ രക്ഷിക്കാൻ രണ്ടു വനിതകൾക്കെ കഴിയുകയുള്ളൂവെന്ന് സർവ്വേ ഫലം. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് നേരിടുന്ന തകർച്ചയിൽ നിന്നും ഉയർത്താൻ പ്രിയങ്ക ഗാന്ധിയും, പ്രതിപക്ഷ കൂട്ടായ്മയുടെ മുഖമായി രാഹുല്‍ ഗാന്ധിക്ക് പകരം മമത ബാനർജിയും വരണമെന്നാണ് സർവ്വേ ഫലം പറയുന്നത്. കോൺഗ്രസ് ഇന്ത്യാ ടുഡേ ഗ്രൂപ്പും കാര്‍വി ഇന്‍സെറ്റും നടത്തിയ സര്‍വ്വേയിലാണ് കോൺഗ്രസിന് വേണ്ടുന്നത് പെൺ നേതൃത്വത്തെയാണ് എന്ന് പറയുന്നത്. കോണ്‍ഗ്രസ് നേരിടുന്ന വന്‍തകര്‍ച്ചയിൽ നിന്നും രക്ഷപെടുത്താൻ പ്രിയങ്ക ഗാന്ധിക്ക് മാത്രമേ കഴിയുകയുള്ളൂവെന്നാണ് സർവ്വേ ഫലം പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 50 ശതമാനം പേരും കരുതുന്നത് കോണ്‍ഗ്രസ് വന്‍തകര്‍ച്ചയെ നേരിടുകയാണെന്നാണ് അഭിപ്രായത്തോട് യോജിക്കുകയാണ്. എന്നാൽ കോൺഗ്രസിന് യാതൊരു പ്രശ്നവുമില്ലെന്ന് ചിന്തിക്കുന്നത് 37 ശതമാനം ആൾക്കാർ മാത്രമാണ്.പക്ഷേ 13 ശതമാനം വ്യക്തികൾ കോൺഗ്രസിന്റെ നിലവിലെ അവസ്ഥയിലാണ് കൃത്യമായ അഭിപ്രായത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. 

15 ശതമാനം പേര്‍ കരുതുന്നത് പ്രിയങ്ക ഗാന്ധിക്ക് മാത്രമേ ഇനി കോണ്‍ഗ്രസിനെ കൈ പിടിച്ചുയർത്താൻ കഴിയുകയുള്ളൂവെന്നാണ്. 11 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുമ്പോള്‍ 7 ശതമാനം പേരാണ് സോണിയാ ഗാന്ധിക്ക് കോണ്‍ഗ്രസിനെ ശരിയായ ദിശയില്‍ നയിക്കാന്‍ സാധിക്കും എന്ന് കരുതുന്നത്. രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മയുടെ നേതൃ സ്ഥാനത്തു നിന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാറി ആ സ്ഥാനത്തേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി വരണമെന്നാണ് സര്‍വ്വേയില്‍ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്. രാഹുല്‍ ഗാന്ധിയെ പിന്നിലാക്കിയാണ് മമതാ ബാനര്‍ജി ഈ ഫലത്തിൽ മുന്നിലെത്തിയത്. 19 ശതമാനം പേരാണ് മമതയെ പിന്തുണിച്ചിരിക്കുന്നത്.ബംഗാളില്‍ ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധമാണ് മമതാ ബാനര്‍ജി ഉയര്‍ത്തുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ വന്‍ മുന്നേറ്റം നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപടികളെ ചോദ്യം ചെയ്തും മോദിയേയും അമിത് ഷായേയും വെല്ലുവിളിച്ചും പ്രതിപക്ഷ നിരയിലെ ശക്തയായ നേതാവായി മമതാ ബാനര്‍ജി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.അത് കൊണ്ടാണ് മമതയെ പ്രതീക്ഷയോടെ ഏവരും നോക്കുന്നത്. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനും ആംആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനും 12 ശതമാനം വോട്ടു കിട്ടി. ജനതാദള്‍ നേതാവ് നവീന്‍ പട്‌നായികിനും എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിനും 11 ശതമാനം വോട്ടു നേടി. ആന്ധപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് 9 ശതമാനം വോട്ടും മായാവതിക്ക് 8 ശതമാനവും ചന്ദ്രശേഖര്‍ റാവുവിന് 6 ശതമാനവും വോട്ടുകളുമാണ് കീട്ടിയിരിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷം സോണിയാ ഗാന്ധി വീണ്ടും അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരികെയെത്തിയിരിക്കുന്നു. ഇതിനെ കുറിച്ചും ആളുകള്‍ സര്‍വ്വേയില്‍ പ്രതികരിച്ചു. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിൽ ബിജെപി കോൺഗ്രസിനെ തറ പറ്റിച്ചിരുന്നു. ഇതിനു ശേഷം കോൺഗ്രസ് നേരിടുന്നത് കനത്ത വെല്ലുവിളികളാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ച്‌ രാഹുൽ ഗാന്ധി പുറത്തു പോയതോടെ നാഥനില്ലാ കളരിയായ കോൺഗ്രസിനെ നയിക്കാൻ ആരെയും കണ്ടെത്താനാവാതെ കോൺഗ്രസ് വളഞ്ഞിരുന്നു. തൽ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആ സ്ഥാനത്തേക്ക് സോണിയ ഗാന്ധി എത്തുകയായിരുന്നു. പക്ഷേ കോൺഗ്രസിനെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും രക്ഷിക്കാൻ പ്രിയങ്ക ഗാന്ധിയിലാണ് പലരും പ്രതീക്ഷ വയ്ക്കുന്നത്. ജമ്മു കശ്മീരിലെ പ്രശ്നങ്ങള്‍ 5 വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ പരിഹരിക്കുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 65 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (3 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (3 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (3 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (3 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (4 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (4 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (4 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (4 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (5 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (6 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (6 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (7 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (7 hours ago)

Malayali Vartha Recommends