Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിജെപിക്കെതിരെ പോരാടാൻ രാഹുൽ കരുത്തനല്ല; കോൺഗ്രസിന് ഇനി ശരണം രണ്ട് വനിതകൾ; കോൺഗ്രസിനെ രക്ഷിക്കാൻ പ്രിയങ്ക ഗാന്ധി; പ്രതിപക്ഷ കൂട്ടായ്മയുടെ നേതൃസ്ഥാനത്ത് മമത ബാനർജി; സർവ്വേ ഫലം ഇങ്ങനെ

15 AUGUST 2019 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

അഴിമതിയും കൊള്ളയും നടത്തുന്ന എൽഡിഎഫ് സർക്കാരിനെതിരെ വോട്ട് രേഖപ്പെടുത്തി എൽഡിഎഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജനങ്ങൾ കാത്തിരിക്കുന്നു; ആഞ്ഞടിച്ച് കെ.സി വേണുഗോപാൽ എംപി

200 കോടി രൂപയുടെ ബംഗ്ലാവ് ഞാൻ ഉണ്ടാക്കിയതാ.. പക്ഷേ അതെന്റെ പേരില്ല.. വിവാദങ്ങൾക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

നിയമസഭാ വിജയത്തിൽ ബിജെപി വിജയിക്കും; തിരഞ്ഞടുപ്പ് നിർണ്ണായകമാണന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല

ബിജെപിയുടെ വളർച്ചയിൽ തളർച്ച നേരിടുന്ന കോൺഗ്രസ് പാർട്ടിയെ രക്ഷിക്കാൻ രണ്ടു വനിതകൾക്കെ കഴിയുകയുള്ളൂവെന്ന് സർവ്വേ ഫലം. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് നേരിടുന്ന തകർച്ചയിൽ നിന്നും ഉയർത്താൻ പ്രിയങ്ക ഗാന്ധിയും, പ്രതിപക്ഷ കൂട്ടായ്മയുടെ മുഖമായി രാഹുല്‍ ഗാന്ധിക്ക് പകരം മമത ബാനർജിയും വരണമെന്നാണ് സർവ്വേ ഫലം പറയുന്നത്. കോൺഗ്രസ് ഇന്ത്യാ ടുഡേ ഗ്രൂപ്പും കാര്‍വി ഇന്‍സെറ്റും നടത്തിയ സര്‍വ്വേയിലാണ് കോൺഗ്രസിന് വേണ്ടുന്നത് പെൺ നേതൃത്വത്തെയാണ് എന്ന് പറയുന്നത്. കോണ്‍ഗ്രസ് നേരിടുന്ന വന്‍തകര്‍ച്ചയിൽ നിന്നും രക്ഷപെടുത്താൻ പ്രിയങ്ക ഗാന്ധിക്ക് മാത്രമേ കഴിയുകയുള്ളൂവെന്നാണ് സർവ്വേ ഫലം പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 50 ശതമാനം പേരും കരുതുന്നത് കോണ്‍ഗ്രസ് വന്‍തകര്‍ച്ചയെ നേരിടുകയാണെന്നാണ് അഭിപ്രായത്തോട് യോജിക്കുകയാണ്. എന്നാൽ കോൺഗ്രസിന് യാതൊരു പ്രശ്നവുമില്ലെന്ന് ചിന്തിക്കുന്നത് 37 ശതമാനം ആൾക്കാർ മാത്രമാണ്.പക്ഷേ 13 ശതമാനം വ്യക്തികൾ കോൺഗ്രസിന്റെ നിലവിലെ അവസ്ഥയിലാണ് കൃത്യമായ അഭിപ്രായത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. 

15 ശതമാനം പേര്‍ കരുതുന്നത് പ്രിയങ്ക ഗാന്ധിക്ക് മാത്രമേ ഇനി കോണ്‍ഗ്രസിനെ കൈ പിടിച്ചുയർത്താൻ കഴിയുകയുള്ളൂവെന്നാണ്. 11 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുമ്പോള്‍ 7 ശതമാനം പേരാണ് സോണിയാ ഗാന്ധിക്ക് കോണ്‍ഗ്രസിനെ ശരിയായ ദിശയില്‍ നയിക്കാന്‍ സാധിക്കും എന്ന് കരുതുന്നത്. രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മയുടെ നേതൃ സ്ഥാനത്തു നിന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാറി ആ സ്ഥാനത്തേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി വരണമെന്നാണ് സര്‍വ്വേയില്‍ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്. രാഹുല്‍ ഗാന്ധിയെ പിന്നിലാക്കിയാണ് മമതാ ബാനര്‍ജി ഈ ഫലത്തിൽ മുന്നിലെത്തിയത്. 19 ശതമാനം പേരാണ് മമതയെ പിന്തുണിച്ചിരിക്കുന്നത്.ബംഗാളില്‍ ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധമാണ് മമതാ ബാനര്‍ജി ഉയര്‍ത്തുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ വന്‍ മുന്നേറ്റം നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപടികളെ ചോദ്യം ചെയ്തും മോദിയേയും അമിത് ഷായേയും വെല്ലുവിളിച്ചും പ്രതിപക്ഷ നിരയിലെ ശക്തയായ നേതാവായി മമതാ ബാനര്‍ജി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.അത് കൊണ്ടാണ് മമതയെ പ്രതീക്ഷയോടെ ഏവരും നോക്കുന്നത്. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനും ആംആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനും 12 ശതമാനം വോട്ടു കിട്ടി. ജനതാദള്‍ നേതാവ് നവീന്‍ പട്‌നായികിനും എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിനും 11 ശതമാനം വോട്ടു നേടി. ആന്ധപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് 9 ശതമാനം വോട്ടും മായാവതിക്ക് 8 ശതമാനവും ചന്ദ്രശേഖര്‍ റാവുവിന് 6 ശതമാനവും വോട്ടുകളുമാണ് കീട്ടിയിരിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷം സോണിയാ ഗാന്ധി വീണ്ടും അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരികെയെത്തിയിരിക്കുന്നു. ഇതിനെ കുറിച്ചും ആളുകള്‍ സര്‍വ്വേയില്‍ പ്രതികരിച്ചു. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിൽ ബിജെപി കോൺഗ്രസിനെ തറ പറ്റിച്ചിരുന്നു. ഇതിനു ശേഷം കോൺഗ്രസ് നേരിടുന്നത് കനത്ത വെല്ലുവിളികളാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ച്‌ രാഹുൽ ഗാന്ധി പുറത്തു പോയതോടെ നാഥനില്ലാ കളരിയായ കോൺഗ്രസിനെ നയിക്കാൻ ആരെയും കണ്ടെത്താനാവാതെ കോൺഗ്രസ് വളഞ്ഞിരുന്നു. തൽ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആ സ്ഥാനത്തേക്ക് സോണിയ ഗാന്ധി എത്തുകയായിരുന്നു. പക്ഷേ കോൺഗ്രസിനെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും രക്ഷിക്കാൻ പ്രിയങ്ക ഗാന്ധിയിലാണ് പലരും പ്രതീക്ഷ വയ്ക്കുന്നത്. ജമ്മു കശ്മീരിലെ പ്രശ്നങ്ങള്‍ 5 വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ പരിഹരിക്കുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 65 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (1 minute ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (7 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (55 minutes ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (1 hour ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (7 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (7 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (8 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (11 hours ago)

Malayali Vartha Recommends