പതിനാറ് വർഷം അഭയം നൽകിയ മണ്ണിൽ നെഞ്ചുപിടഞ്ഞു വീണു; റാസൽഖൈമയിൽ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം
നെഞ്ച് വേദനയത്തെുടര്ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മലയാളി റാസൽഖൈമയിൽ നിര്യാതനായി. മലപ്പുറം താനൂര്‍ തയ്യില്‍ കോരാട് കുഞ്ഞാമുവിന്റേയും പാത്തുമ്മയുടെയും മകന് പിലാത്തോട്ടില്‍ സെയ്തലവി (45) ആണ് മരണപ്പെട്ടത്.
പതിനാറ് വര്‍ഷമായി ഗള്‍ഫ് ജീവിതം തുടരുന്ന ഇദ്ദേഹം റാക് കറാന് റൗണ്ടെബൗട്ടിന് സമീപമുള്ള അല്‍ ഹയായി അല്‍ സഹ്ബിയ സലൂണില്‍ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുൻപ് നെഞ്ച് വേദനയത്തെുടര്ന്ന് റാക് ഉബൈദുല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ രോഗം കൂടിയതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
എന്നാൽ വെള്ളിയാഴ്ച്ച രാവിലെ 10ന് മരണം സംഭവിക്കുകയായിരുന്നു. റാസല്‍ഖൈമയില്‍ വിപുലമായ സുഹൃദ് വലയമുള്ള സെയ്തലവിയുടെ മൃതദേഹം ഉബൈദുല്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സുനീറ. നാല് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുണ്ട്. മൃതദേഹം നാട്ടിലത്തെിക്കാൻ നടപടികള്‍ പുരോഗമിക്കുന്നതായി കെ.എം.സി.സി എമര്‍ജന്‍സി വിങ് കണ്‍വീനര്‍ ഹസൈനാര്‍ കോഴിച്ചെന പറഞ്ഞു.
https://www.facebook.com/Malayalivartha