വിദേശരാജ്യങ്ങളില്‍ ജോലി ചെയ്തുവെന്ന കാരണത്താല്‍ പ്രവാസികളെ എപിഎല്‍ വിഭാഗത്തില്‍പ്പെടുത്തുന്നതിനാല്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പലതും ലഭിക്കുന്നില്ല; പ്രവാസി മലയാളികൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
പ്രവാസി മലയാളികൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനുള്ള ആലോചനയിലാണ് സംസ്ഥാന സര്‍ക്കാര്‍. വിദേശത്തു ജോലി ചെയ്യുമ്പോൾ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക്കു വിഹിതം നൽകുന്നവർക്ക് അവർ കേരളത്തിലേക്കു മടങ്ങിയെത്തുമ്പോൾ സൗജന്യ ചികിൽസ ലഭ്യമാക്കുന്ന പദ്ധതിയാണ് പരിഗണിക്കുന്നത്. നോർക്ക റൂട്ട്സ് വകുപ്പായിരിക്കും പദ്ധതി നടപ്പാക്കുക.
ലോകകേരളസഭയുടെ പ്രവാസി പുനരധിവാസ സ്ഥിരം സമിതിയുടെ ശുപാർശയാണ് സർക്കാർ പരിഗണിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലും മറ്റും ചെറിയ ശമ്പളത്തിനു ജോലി ചെയ്യുകയും കാര്യമായ സമ്പാദ്യമില്ലാതെ മടങ്ങിയെത്തുകയും ചെയ്യുന്നവർക്കു പ്രയോജനം ചെയ്യുന്ന വിധത്തിലാണ് പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നത്.
അതേസമയം വിദേശരാജ്യങ്ങളില്‍ ജോലി ചെയ്തുവെന്ന കാരണത്താല്‍ പ്രവാസികളെ എപിഎല്‍ വിഭാഗത്തില്‍പ്പെടുത്തുന്നതിനാല്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പലതും ലഭിക്കുന്നില്ല. കൂടുതല്‍ ചികില്‍സാച്ചെലവ് വരുന്ന പത്തു രോഗങ്ങള്‍ക്ക് സൗജന്യ ചികില്‍സ ലഭ്യമാക്കും. എല്ലാ മാസവും ചെറിയ വിഹിതം പ്രവാസികള്‍ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കു നല്‍കണം. പ്രവാസികളുടെ വിഹിതത്തിനൊപ്പം സര്‍ക്കാരിന്റെ വിഹിതവും ചേര്‍ത്താണ് ഈ പദ്ധതി നടപ്പാക്കുക. സ്ഥിരംസമിതി അധ്യക്ഷൻ ഡോ. ആസാദ് മൂപ്പനാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കി സർക്കാരിനു സമർപ്പിച്ചത്.
https://www.facebook.com/Malayalivartha