പ്രവാസികളെ ചേർത്ത് പിടിച്ച് ദുബായ് കിരീടാവകാശി, പഠനത്തില്‍ മികവ് കാട്ടിയ പ്രവാസികളടക്കമുള്ള 50 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നൽകാൻ ഉത്തരവിട്ട് ദുബായ് കിരീടാവകാശി

പ്രവാസികളോട് പ്രത്യേകം സ്നേഹം പുലർത്തുന്ന വ്യക്തിയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തും. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും തീരുമാനങ്ങളും എല്ലാം പരിശോധിക്കുകയാണെങ്കിൽ ഇത് നമ്മൾക്ക് വളരെ വ്യക്തമായി മനസിലാക്കാൻ സാധിക്കും. ഇപ്പോഴും പ്രവാസികൾക്കായി അദ്ദേഹം ഒരു വമ്പൻ പ്രഖ്യാപനം തന്നെയാണ് നടത്തിയിരിക്കുന്നത്.
പഠനത്തില്‍ മികവ് കാട്ടിയ പ്രവാസികളടക്കമുള്ള 50 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ ഷെയ്ഖ് ഹംദാന്‍ ഉത്തരവിട്ടിരിക്കുകയാണ്. കൂടാതെ ഇവർക്ക് ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികളുമായി നടത്തിയ ആശയ വിനിമയം നടത്തിയ ശേഷമാണ് പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് അദ്ദേഹം ഉത്തരവ് നല്‍കിയത്. ഷെയ്ഖ് ഹംദാന്‍ കൂടിക്കാഴ്ച നടത്തിയ 50 കുട്ടികളില്‍ 25 പേര്‍ പ്രവാസികളായിരുന്നു. 2021-22 അക്കാദമിക വര്‍ഷം എമിറേറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എറ്റവും മികവ് കാട്ടിയ കുട്ടികളെ ഇലക്‌ട്രോണിക് സാങ്കേതിക സഹായത്തോടെയാണ് തിരഞ്ഞെടുത്തത്.
മാത്രമല്ല ജൂലൈയിൽ മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി ഗോള്‍ഡന്‍ വിസയും സ്‌കോളര്‍ഷിപ്പുകളും ഷെയ്ഖ് ഹംദാന്‍ പ്രഖ്യാപിച്ചിരുന്നു. മികവ് പുലര്‍ത്തുന്ന പ്രവാസികളുടെ മക്കള്‍ക്കും അവരുടെ കുടുംബത്തിനും 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ വര്‍ഷം മുതല്‍ 12-ാം ക്ലാസില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കി വരുന്നുണ്ട്.
പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും യുഎഇ ഗോൾഡൻ വിസക്ക് അർഹരാണ്. ദുബായ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി ആണ് ഇക്കാര്യം അറിയിച്ചത്.താൽപര്യമുള്ളവർ അതോറിറ്റി വെബ്സൈറ്റ് ആയ https://icp.gov.ae/ എന്നിവയിലൂടെ അപേക്ഷിക്കണം.
94.4% കുട്ടികളും വിജയിച്ച സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് ഊ ആനുകൂല്യം ലഭിക്കുന്നത്.പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് ദീർഘകാല വിസ അനുവദിക്കുമെന്ന് ദുബായ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഈ പ്രഖ്യാപനം നടത്തിയത്.
https://www.facebook.com/Malayalivartha























