സൗദി കൊടും തണുപ്പിലേക്ക്... ഡിസംബർ 20 മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കും, ഒരു മാസത്തോളം കഠിനമായ തണുപ്പുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, ഡിസംബർ 21ന് സൗദി ഈ വർഷത്തെ ദൈർഘ്യമേറിയ രാത്രിക്ക് സാക്ഷ്യം വഹിക്കും

സൗദിയിൽ കാലവസ്ഥ മാറ്റം അതിരൂക്ഷമായ അവസ്ഥയിലേക്ക് പോകുകയാണ്. ഇത് സ്ഥിരീകരിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കനത്ത മഴയ്ക്ക് പിന്നാലെ രാജ്യം കടുത്ത തണുപ്പിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. സൗദിയുടെ വിവിധ ഭാഗങ്ങൾ ഡിസംബർ 20 മുതൽ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കും. ഡിസംബർ 21ന് സൗദി ഈ വർഷത്തെ ദൈർഘ്യമേറിയ രാത്രിക്ക് സാക്ഷ്യം വഹിക്കും.
ഇതിന് പിന്നാലെ മുന്നറിപ്പുമായി അധികൃതർ രംഗത്തെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് വൈകിയാണ് ശീതക്കാറ്റ് എത്തുന്നത്. ശീതക്കാറ്റ് വൈകിയതിനാൽ വൈകിയാണ് ഇത്തവണ തണുപ്പ് എത്തുന്നത്. കിഴക്കൻ പ്രവിശ്യയിലും റിയാദിലും മഴയെത്താത്തതും തണുപ്പ് വൈകാൻ കാരണമായി. സൗദിയുടെ വടക്ക് പടിഞ്ഞാറൻ മേഖലയാണ് തണുപ്പിലേക്ക് പ്രവേശിച്ചത്. ഇതിന് പിന്നാലെ ഒരു മാസത്തോളം കഠിനമാകും തണുപ്പെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഹാഇൽ തബൂക്ക് അൽ ജൗഫ് വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നീഭാഗങ്ങളിൽ താപ നില കുറഞ്ഞു തുടങ്ങി. റിയാദിലും ദമ്മാമിലും ഈ മാസം 20 മുതൽ കടുത്ത തണുപ്പെത്തും. ദീർഘ ദൂര ഹൈവേകളിൽ വരും ദിനങ്ങളിൽ മൂടൽ മഞ്ഞ് വർധിക്കും. യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നിലവിലുണ്ട്. മഴ പെയ്ത മക്കാ പ്രവിശ്യയിലും മദീനയിലും മൂടിക്കെട്ടിയ അന്തരീക്ഷം തുടരും. ജിദ്ദയിൽ 30ന് മുകളിൽ തന്നെയാണ് താപനില.
അതേസമയം, രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ എറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ചത് മദീന മേഖലയെ ആണ്.മദീനയിലെ വെള്ളക്കെട്ടിൽ കുടുങ്ങിയ ധാരാളം പേരെ സിവിൽ ഡിഫൻസ് കഴിഞ്ഞദിവസം രക്ഷപ്പെടുത്തിയിരുന്നു. ഇവിടെ തോടുകളും താഴ്വാരങ്ങളും നിറഞ്ഞ് കവിഞ്ഞു. മദീന സുവൈര്‍ഖിയയിൽ മഴവെള്ളപ്പാച്ചിലില്‍പ്പെട്ട ഏഴുപേരെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തി.
മലഞ്ചെരുവുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളത്തിന്റെ ശക്തമായ ഒഴുക്കും വെള്ളക്കെട്ടുമുണ്ടായി. മദീനയിലെ തെക്കുവശത്തായി സ്ഥിതി ചെയ്യുന്ന താഴ്വരകളാണ് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടുകളായി മാറിയത്. യാമ്പുവിലും ഉംല്ജിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തത്. സൗദിയുടെ വടക്കൻ മേഖലയായ തബൂക്കിലും പരിസരങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടായി. വീശിയടിച്ച ശക്തമായ കാറ്റില്‍ വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപൊത്തി.
മാത്രമല്ല കമ്പനിയുടെ സാങ്കേതിക സംഘങ്ങള്‍ ഇടപെട്ട് വൈകാതെ ഭൂരിഭാഗം വരിക്കാര്‍ക്കും വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായും സൗദി ഇലക്ട്രിസിറ്റി കമ്പനി വ്യക്തമാക്കി. പല ഭാഗത്തും ശക്തമായ മഴവെള്ള പാച്ചിലുണ്ടായി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സിവിൽ ഡിഫൻസ് അതോറിറ്റിയും പൊതുജനങ്ങൾക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























