Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

സൗദിയിൽ വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ വിദേശികളെ ജോലിക്ക് നിയമിച്ചാല്‍ 5,000 റിയാല്‍ പിഴ, ജോലിക്കാരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം നല്‍കുമ്പോഴും വിവേചനം കാണിക്കുകയോ തുല്യ അവസരങ്ങള്‍ ഉറപ്പാക്കുകയോ ചെയ്തില്ലെങ്കിലും കനത്ത പിഴ

13 AUGUST 2023 09:26 AM IST
മലയാളി വാര്‍ത്ത

ഒരു നിയമം കൊണ്ടുവന്നാൽ അത് കർശനമായി നടപ്പാക്കുന്നതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുത്തുന്ന ഗൾഫ് രാഷ്ട്രങ്ങളിലൊന്നാണ് സൗദി അറേബ്യ. വിസ, തൊഴിൽ നിയമങ്ങൾ പ്രവാസികൾക്ക് നേരെ കടുപ്പിച്ചിരിക്കുകയാണ് ഭരണകൂടം. ഈ സാഹചര്യത്തിൽ തൊഴിൽ നിയമലംഘനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത നടപടികളാണ് എടുക്കുന്നത്. ഇപ്പോൾ പ്രവാസികളുടെ വർക്ക് പേർമിറ്റുമായി ബന്ധപ്പെട്ട് നിർണായക തീരുമാനം എടുത്തിരിക്കുകയാണ് സൗദി.

ഇത്തവണ തൊഴിലുടമകൾക്കാണ് മുന്നറിയിപ്പ്. തൊഴിലാളിയുടെ തൊഴില്‍ സംരക്ഷണം, സുരക്ഷ എന്നിവയ്ക്കാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെയോ അല്ലെങ്കിൽ സ്വദേശി തൊഴില്‍ ശാക്തീകരണത്തിന് സഹായിക്കുന്ന അജീര്‍ പ്രോഗ്രാമിനെ അറിയിക്കാതെയോ രാജ്യത്ത് വിദേശികളെ ജോലിക്ക് നിയമിച്ചാല്‍ ഒരു ജീവനക്കാരന് 5,000 റിയാല്‍ എന്ന തോതില്‍ പിഴ ഈടാക്കുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാതിരിക്കുന്നത് ഗുരുതര നിയമലംഘനമായി കണക്കാക്കും. തൊഴിലാളിയുടെ തൊഴില്‍ സംരക്ഷണം, സുരക്ഷ, ആരോഗ്യം എന്നിവയുടെ കാര്യത്തില്‍ മന്ത്രാലയം അംഗീകരിച്ച നിയമങ്ങള്‍ പാലിക്കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. 1500 റിയാല്‍ മുതല്‍ 5000 റിയാല്‍ വരെ ഇത്തരത്തിൽ പിഴയായി ഈടാക്കാം. കൂടാതെ സ്ഥാപനത്തിന്റെ പരിസരത്ത് പൊതുജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ക്ക് ബിസിനസ്സ് ഉടമയോ ഏജന്റോ ഉത്തരവാദിയുവാദിയുണ്.

തൊഴിലാളിയുടെയോ കുടുംബാംഗങ്ങളുടെയോ പാസ്‌പോര്‍ട്ടോ താമസ രേഖയോ (ഇഖാമ) കൈവശംവയ്ക്കുന്ന തൊഴിലുടമയ്ക്ക് 1000 റിയാല്‍ പിഴ ചുമത്തും.ബാങ്ക് അക്കൗണ്ടുകള്‍ വഴി നിശ്ചിത തീയതികളില്‍ തൊഴിലാളികളുടെ വേതനം നല്‍കണം. രാജ്യത്തെ ഔദ്യോഗിക കറന്‍സിയിലായിരിക്കണം ശമ്പളം നിശ്ചയിക്കുന്നതും നല്‍കുന്നതും. ഇതില്‍ പരാജയപ്പെടുകയോ ശമ്പളം പൂര്‍ണമായോ ഭാഗികമായോ തടഞ്ഞുവെക്കുകയോ ചെയ്താല്‍ പിഴ ഈടാക്കും.

മാത്രമല്ല 50 തൊഴിലാളികളോ അതില്‍ കൂടുതലോ ജോലി ചെയ്യുന്ന സ്ഥാപനത്തിന് ശിശു സംരക്ഷണത്തിനായി നിശ്ചിത സ്ഥലമോ നഴ്‌സറിയോ ഇല്ലെങ്കില്‍ 5000 റിയാല്‍ പിഴ നല്‍കേണ്ടിവരുമെന്നും മന്ത്രിതല തീരുമാനത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. തൊഴിലാളികളുടെ ആറ് വയസ്സില്‍ താഴെ പ്രായമുള്ള പത്തോ അതിലധികമോ കുട്ടികള്‍ ഉണ്ടെങ്കിലാണ് ഇത് ബാധകം.

15 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിക്ക് നിയമിക്കുന്നത് ഗുരുതര നിയമലംഘനമാണെന്ന് പരിഷ്‌കരിച്ച വ്യവസ്ഥകളില്‍ വ്യക്തമാക്കുന്നു. ഈ കുറ്റത്തിന് 1,000 റിയാല്‍ മുതല്‍ 2,000 റിയാല്‍ വരെയാണ് പിഴ. പ്രസവത്തെ തുടര്‍ന്നുള്ള ആറ് ആഴ്ചകളില്‍ വനിതാ ജീവനക്കാരെ കൊണ്ട് ജോലി ചെയ്യിക്കുന്നതും 1,000 റിയാല്‍ പിഴ ചുമത്തുന്ന ഗുരുതര തൊഴില്‍ നിയമലംഘനങ്ങളില്‍ പെടുന്നു .

ജോലിസ്ഥലത്തെ മോശം പെരുമാറ്റം സംബന്ധിച്ച കേസുകള്‍ അന്വേഷിക്കുന്നതില്‍ വീഴ്ചയുണ്ടാവരുത്. പരാതി ലഭിച്ച് അഞ്ച് പ്രവൃത്തി ദിവസത്തിനകം കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ സ്ഥാപനത്തിലെ ആഭ്യന്തര സമിതി നടപടി സ്വീകരിച്ചില്ലെങ്കില്‍ 5,000 റിയാല്‍ പിഴ ചുമത്തും. തൊഴിലുടമ 60 ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ സ്ഥാപനത്തിന് മന്ത്രാലയം നല്‍കുന്ന സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.

ജോലിസ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള വിവേചനം തടയുന്നതിന് കര്‍ശനമായ വ്യവസ്ഥകളും ഉണ്ട്. സ്ത്രീ-പുരുഷ തൊഴിലാളികള്‍ക്കിടയില്‍ വേതനത്തിലോ മറ്റേതെങ്കിലും തരത്തിലോ വിവേചനം കണ്ടെത്തിയാല്‍ നടപടിയുണ്ടാവും. ജോലിക്കാരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം നല്‍കുമ്പോഴും വിവേചനം കാണിക്കുകയോ തുല്യ അവസരങ്ങള്‍ ഉറപ്പാക്കുകയോ ചെയ്തില്ലെങ്കില്‍ 3,000 റിയാല്‍ പിഴ ചുമത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (16 minutes ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (27 minutes ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (33 minutes ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (39 minutes ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (51 minutes ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (57 minutes ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (59 minutes ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (1 hour ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (1 hour ago)

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (1 hour ago)

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (1 hour ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (1 hour ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (2 hours ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (3 hours ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (3 hours ago)

Malayali Vartha Recommends