Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫ് അന്തരിച്ചു..... സംസ്‌കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തില്‍ ...


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...

സൗദിയിൽ വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ വിദേശികളെ ജോലിക്ക് നിയമിച്ചാല്‍ 5,000 റിയാല്‍ പിഴ, ജോലിക്കാരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം നല്‍കുമ്പോഴും വിവേചനം കാണിക്കുകയോ തുല്യ അവസരങ്ങള്‍ ഉറപ്പാക്കുകയോ ചെയ്തില്ലെങ്കിലും കനത്ത പിഴ

13 AUGUST 2023 09:26 AM IST
മലയാളി വാര്‍ത്ത

ഒരു നിയമം കൊണ്ടുവന്നാൽ അത് കർശനമായി നടപ്പാക്കുന്നതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുത്തുന്ന ഗൾഫ് രാഷ്ട്രങ്ങളിലൊന്നാണ് സൗദി അറേബ്യ. വിസ, തൊഴിൽ നിയമങ്ങൾ പ്രവാസികൾക്ക് നേരെ കടുപ്പിച്ചിരിക്കുകയാണ് ഭരണകൂടം. ഈ സാഹചര്യത്തിൽ തൊഴിൽ നിയമലംഘനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത നടപടികളാണ് എടുക്കുന്നത്. ഇപ്പോൾ പ്രവാസികളുടെ വർക്ക് പേർമിറ്റുമായി ബന്ധപ്പെട്ട് നിർണായക തീരുമാനം എടുത്തിരിക്കുകയാണ് സൗദി.

ഇത്തവണ തൊഴിലുടമകൾക്കാണ് മുന്നറിയിപ്പ്. തൊഴിലാളിയുടെ തൊഴില്‍ സംരക്ഷണം, സുരക്ഷ എന്നിവയ്ക്കാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെയോ അല്ലെങ്കിൽ സ്വദേശി തൊഴില്‍ ശാക്തീകരണത്തിന് സഹായിക്കുന്ന അജീര്‍ പ്രോഗ്രാമിനെ അറിയിക്കാതെയോ രാജ്യത്ത് വിദേശികളെ ജോലിക്ക് നിയമിച്ചാല്‍ ഒരു ജീവനക്കാരന് 5,000 റിയാല്‍ എന്ന തോതില്‍ പിഴ ഈടാക്കുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാതിരിക്കുന്നത് ഗുരുതര നിയമലംഘനമായി കണക്കാക്കും. തൊഴിലാളിയുടെ തൊഴില്‍ സംരക്ഷണം, സുരക്ഷ, ആരോഗ്യം എന്നിവയുടെ കാര്യത്തില്‍ മന്ത്രാലയം അംഗീകരിച്ച നിയമങ്ങള്‍ പാലിക്കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. 1500 റിയാല്‍ മുതല്‍ 5000 റിയാല്‍ വരെ ഇത്തരത്തിൽ പിഴയായി ഈടാക്കാം. കൂടാതെ സ്ഥാപനത്തിന്റെ പരിസരത്ത് പൊതുജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ക്ക് ബിസിനസ്സ് ഉടമയോ ഏജന്റോ ഉത്തരവാദിയുവാദിയുണ്.

തൊഴിലാളിയുടെയോ കുടുംബാംഗങ്ങളുടെയോ പാസ്‌പോര്‍ട്ടോ താമസ രേഖയോ (ഇഖാമ) കൈവശംവയ്ക്കുന്ന തൊഴിലുടമയ്ക്ക് 1000 റിയാല്‍ പിഴ ചുമത്തും.ബാങ്ക് അക്കൗണ്ടുകള്‍ വഴി നിശ്ചിത തീയതികളില്‍ തൊഴിലാളികളുടെ വേതനം നല്‍കണം. രാജ്യത്തെ ഔദ്യോഗിക കറന്‍സിയിലായിരിക്കണം ശമ്പളം നിശ്ചയിക്കുന്നതും നല്‍കുന്നതും. ഇതില്‍ പരാജയപ്പെടുകയോ ശമ്പളം പൂര്‍ണമായോ ഭാഗികമായോ തടഞ്ഞുവെക്കുകയോ ചെയ്താല്‍ പിഴ ഈടാക്കും.

മാത്രമല്ല 50 തൊഴിലാളികളോ അതില്‍ കൂടുതലോ ജോലി ചെയ്യുന്ന സ്ഥാപനത്തിന് ശിശു സംരക്ഷണത്തിനായി നിശ്ചിത സ്ഥലമോ നഴ്‌സറിയോ ഇല്ലെങ്കില്‍ 5000 റിയാല്‍ പിഴ നല്‍കേണ്ടിവരുമെന്നും മന്ത്രിതല തീരുമാനത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. തൊഴിലാളികളുടെ ആറ് വയസ്സില്‍ താഴെ പ്രായമുള്ള പത്തോ അതിലധികമോ കുട്ടികള്‍ ഉണ്ടെങ്കിലാണ് ഇത് ബാധകം.

15 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിക്ക് നിയമിക്കുന്നത് ഗുരുതര നിയമലംഘനമാണെന്ന് പരിഷ്‌കരിച്ച വ്യവസ്ഥകളില്‍ വ്യക്തമാക്കുന്നു. ഈ കുറ്റത്തിന് 1,000 റിയാല്‍ മുതല്‍ 2,000 റിയാല്‍ വരെയാണ് പിഴ. പ്രസവത്തെ തുടര്‍ന്നുള്ള ആറ് ആഴ്ചകളില്‍ വനിതാ ജീവനക്കാരെ കൊണ്ട് ജോലി ചെയ്യിക്കുന്നതും 1,000 റിയാല്‍ പിഴ ചുമത്തുന്ന ഗുരുതര തൊഴില്‍ നിയമലംഘനങ്ങളില്‍ പെടുന്നു .

ജോലിസ്ഥലത്തെ മോശം പെരുമാറ്റം സംബന്ധിച്ച കേസുകള്‍ അന്വേഷിക്കുന്നതില്‍ വീഴ്ചയുണ്ടാവരുത്. പരാതി ലഭിച്ച് അഞ്ച് പ്രവൃത്തി ദിവസത്തിനകം കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ സ്ഥാപനത്തിലെ ആഭ്യന്തര സമിതി നടപടി സ്വീകരിച്ചില്ലെങ്കില്‍ 5,000 റിയാല്‍ പിഴ ചുമത്തും. തൊഴിലുടമ 60 ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ സ്ഥാപനത്തിന് മന്ത്രാലയം നല്‍കുന്ന സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.

ജോലിസ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള വിവേചനം തടയുന്നതിന് കര്‍ശനമായ വ്യവസ്ഥകളും ഉണ്ട്. സ്ത്രീ-പുരുഷ തൊഴിലാളികള്‍ക്കിടയില്‍ വേതനത്തിലോ മറ്റേതെങ്കിലും തരത്തിലോ വിവേചനം കണ്ടെത്തിയാല്‍ നടപടിയുണ്ടാവും. ജോലിക്കാരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം നല്‍കുമ്പോഴും വിവേചനം കാണിക്കുകയോ തുല്യ അവസരങ്ങള്‍ ഉറപ്പാക്കുകയോ ചെയ്തില്ലെങ്കില്‍ 3,000 റിയാല്‍ പിഴ ചുമത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാറക്കുളത്തില്‍ ചാടിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു....  (15 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ജനപക്ഷ തീരുമാനം വേണമെന്ന് ഹൈക്കമാന്‍ഡ്  (20 minutes ago)

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കിയ നിലയില്‍ ...  (43 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം...  (1 hour ago)

ഗർഭം വെളിപ്പെടുത്താൻ രാഹുൽ തയ്യാർ..?"ആ പെണ്ണ് എവിടെ" " തിരിഞ്ഞും പിരിഞ്ഞും നോക്കാനില്ല..! "തന്ത രാഹുലെന്ന് ഉറപ്പെന്ത്"..?  (1 hour ago)

സൗജന്യ ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും  (1 hour ago)

തൃശ്ശൂര്‍ പട്ടിക്കാട് അടിപ്പാതയ്ക്ക് മുകളില്‍ പിക്കപ്പ് വാനിന് പിറകില്‍ മറ്റൊരു വാഹനമിടിച്ച് അപകടം.. .  (1 hour ago)

മനസ്സില്‍ സന്തോഷവും സാമ്പത്തികമായി നേട്ടങ്ങളും കൈവരിക്കാന്‍  (2 hours ago)

പ്രധാനമന്ത്രി കേരളത്തിലെത്തുന്ന സമയം ആഴിമലയും സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ഇടപെടല്‍ നടത്തുമെന്നും ഗവര്‍ണര്‍  (2 hours ago)

ഇന്ന് നാല് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് ...  (2 hours ago)

ജയിംസ് കെ.ജോസഫ് അന്തരിച്ചു  (2 hours ago)

തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി് കുവൈത്തില്‍ മരിച്ചു....  (2 hours ago)

ഇല്ലം നിറ ഓഗസ്റ്റ് 28 ന്  (3 hours ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്രാവശ്യം ബോണസ് 4500 രൂപ, ഉത്സവബത്ത 3000 രൂപ  (3 hours ago)

വീട്ടു മുറ്റങ്ങളില്‍ പൂക്കളമിടാനൊരുങ്ങി മലയാളികള്‍...  (3 hours ago)

Malayali Vartha Recommends