നവംബർ മാസത്തിൽ സർവീസ് വെട്ടിക്കുറച്ചു, കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും ഈ ദിവസം സർവീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്

കുറഞ്ഞ നിരക്കിൽ നാട്ടിലെത്താമെന്നതിനാൽ സാധാരണക്കാരായ പ്രവാസികൾക്ക് ഏറ്റവും പ്രിയം ബജറ്റ് എയർലൈൻസുകളോടാണ്. ഈ കൂട്ടത്തിൽ ഒന്നാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കൃത്യസമയത്ത് പുറപ്പെടാത്തെ യാത്രക്കാരെ ചില്ലറയൊന്നുമല്ല ഈ വിമാനപ്പമ്പനി പ്രയാസത്തിലാക്കുന്നത്. എന്നാൽ മാറ്റുള്ള എയർലൈസുകളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് താരതമ്യേന കുറവായതിനാൽ മാത്രം യാത്രക്കാർ അത് സഹിക്കാൻ നിർബന്ധിതരാകേണ്ടിവരുന്നു.
ഓഫ് സീസണില്‍ കുവൈത്തില്‍ നിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് നിരക്കിൽ കുറവ് വരുത്തിയ പിന്നാലെ സർവീസ് വെട്ടിക്കുറച്ചിരിക്കുകയാണ് വിമാനക്കമ്പനി. എയർഇന്ത്യ എകസ്പ്രസ് കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും ബുധനാഴ്ചയുള്ള അടുത്തമാസത്തെ സർവീസാണ് വെട്ടിക്കുറച്ചത്. നവംബർ മാസത്തിൽ മാത്രമാണ് സർവീസ് നിർത്തിവെച്ചിട്ടുള്ളത്.
ടിക്കറ്റ് എടുത്തവർക്ക് ഇത് അടുത്ത ദിവസത്തേക്ക് സൗജന്യമായി മാറ്റാവുന്നതാണ് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഇതോടെ കുവൈത്ത്-കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് സർവീസ് ആഴ്ചയിൽ നാലു ദിവസമായി ചുരുങ്ങും. യാത്രക്കാരുടെ കുറവാണ് ബുധനാഴ്ചകളിലെ സർവീസ് വെട്ടിക്കുറക്കാൻ കാരണമെന്നാണ് സൂചന.
ഓഫ് സീസണനായതിനാല്‍ നേരത്തെ അധിക ബാഗേജ് നിരക്കിൽ എയർഇന്ത്യ എക്സ്പ്രസ് വൻ ഇളവും പ്രഖ്യാപിച്ചിരുന്നു. 10 കിലോ അധിക ബാഗേജിന് ഒരു ദിനാര്‍ മാത്രമാണ് ഈടാക്കുക. 15 കിലോ അധിക ബാഗേജിന് 10 ദിനാറാണ് ഈടാക്കുക. ഡിസംബര്‍ 11 വരെ യാത്ര ചെയ്യുന്നവര്‍ക്കും ടിക്കറ്റ് എടുക്കുന്നവര്‍ക്കും മാത്രമാണ് ഈ ഓഫറുള്ളത്. ഓഫ് സീസണും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണ് ബാഗേജ് നിരക്കില്‍ കുറവ് വരുത്തിയതെന്നാണ് സൂചന.
ജൂലൈയില്‍ സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്ന് ദിനാര്‍, 10 കിലോക്ക് ആറു ദിനാര്‍, 15 കിലോയ്ക്ക് 12 ദിനാര്‍ എന്നിങ്ങനെ നിരക്ക് കുറച്ചിരുന്നു. ഇതാണ് വീണ്ടും കുറച്ചിട്ടുള്ളത്. കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് നിലവില്‍ 30 കിലോ ചെക്ക് ഇന്‍ ബാഗേജും ഏഴു കിലോ കാബിന്‍ ബാഗേജും സൗജന്യമാണ്. തിരികെ 20 കിലോ ചെക്ക് ഇന്‍ ബാഗേജും ഏഴു കിലോ കാബിന്‍ ബാഗേജും സൗജന്യമാണ്.
https://www.facebook.com/Malayalivartha