ആ കൊമ്പന്‍ മീശക്കാരന്‍....!"ഈ കാടാണ് എന്റെ ജീവൻ, ഇതുവിട്ട് പുറത്തേക്കിറങ്ങിയാൽ ........ഒരു ഫ്ലാഷ്ബാക്ക് !
ചിത്രകഥകളിലെ കഥാപാത്രം പോലെ ഒരു കൊമ്പൻ മീശക്കാരൻ ...നാടിനെ നടുക്കി മൂന്ന് സംസ്ഥാനങ്ങളെ മുൾമുനയിൽ നിർത്തിയ ...ഒന്നും രണ്ടുമല്ല നീണ്ട 25 വർഷങ്ങളോളം വിറപ്പിച്ച വീരപ്പൻ' അഥവാ കൂസു മുനിസ്വാമി വീരപ്പൻ. ഇന്ന് ഓര്മകളിലെലേയ്ക്ക് ചേക്കേറിയിട്ട് 15 വർഷം ..2004 ഒക്ടോബര്‍ 18ന് പ്രത്യേക ദൌത്യ സേനയുടെ വെടിയേറ്റാണ് വീരപ്പന്‍ മരിച്ചത്.വീരപ്പൻ എന്ന കാട്ടുകള്ളൻ ദൗത്യസംഘവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരിക്കുന്നു എന്ന് മാധ്യമങ്ങളിലൂടെ ലോകം അറിഞ്ഞിട്ടും ഒരുപക്ഷെ ആർക്കും ആ സത്യത്തെ ഉൾകൊള്ളാൻ സാധിച്ചിട്ടുണ്ടാവില്ല കാരണം മറ്റൊന്നുമല്ല ഇന്ത്യയിലെ ഭരണകൂടത്തെയും പൊലീസുകാരെ ഈ വീരപ്പനെ പോലെ മറ്റാരും തന്നെ വട്ടംചുറ്റിച്ചിട്ടുണ്ടാവില്ല എന്നത് വസ്തുയാണ് . കർണാടകം, തമിഴ്‌നാട്, കേരളം എന്നിങ്ങനെ മൂന്നു സംസ്ഥാനങ്ങളിലായി, 6000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പടർന്നുകിടക്കുന്ന കൊടുംകാട്- അതായിരുന്നു വീരപ്പന്റെ സാമ്രാജ്യം. അതിനുള്ളിലേക്ക് പ്രവേശിക്കണമെങ്കിൽ വീരപ്പന്റെ അനുവാദം വേണം.
വീരപ്പനറിയാതെ ഒരിലപോലും അനങ്ങില്ല എന്ന അവസ്ഥയായിരുന്നു. വീരപ്പനുമുന്നിൽ കിങ്‌മേക്കർമാർ പോലും പകച്ചുനിന്നു ആ കാലം . 1952 -ൽ കർണാടകത്തിലെ ഗോപിനാഥം എന്ന സ്ഥലത്ത്ആണ് വീരപ്പൻ ജനിച്ചത് ...കാലങ്ങൾ പിന്നീട കാട്ടു കള്ളൻ ..ചന്ദന മോഷ്ടാവ് ...പിടിച്ചുപറിക്കാരൻ ...കൊലയാളി അങ്ങനെ അങ്ങനെ ..ബിൽഗിരിരങ്കന ബേട്ട, മാലെ മഹദേശ്വര ബേട്ട എന്നീ മലകൾ, സത്യമംഗലം, ഗുണ്ടിയാൽ വനങ്ങൾ എന്നിവയായിരുന്നു വീരപ്പന്റെ പ്രധാന വിഹാര കേന്ദ്രങ്ങള്‍. മേട്ടൂര്‍ വനത്തിലെ മരംവെട്ടുകാരനായാണ് കാടുമായുള്ള വീരപ്പന്റെ ബന്ധത്തിന്റെ തുടക്കം. കാലക്രമേണ ചന്ദനക്കൊള്ളക്കാള്ളയും ആനക്കൊമ്പ് മോഷണവും ആയി തന്റെ സാമ്രാജ്യം വിപുലീകരിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ രാജ്യത്തെ ഭരണകൂടത്തെ വെല്ലുവിളിക്കാന്‍ ധൈര്യം കാണിച്ച കൊള്ളസംഘത്തിന്റെ തലവനായി വീരപ്പന്‍ വളര്‍ന്നു.വീരപ്പനെ പിടികൂടാൻ പത്ത് വർഷത്തെ കാലയളവിൽ സർക്കാർ (വർഷം തോറും 200,000,00) ചെലവഴിച്ചു.
കന്നഡ ചലച്ചിത്ര നടനായ രാജ് കുമാറിനെ തട്ടിക്കൊണ്ടുപോയാണ് 2000 ജൂലൈ 30 ന് വീരപ്പന്‍ നാടിളക്കിയത്. 100 ദിവസത്തിന് ശേഷമാണ് വീരപ്പന്‍ രാജ്കുമാറിനെ വിട്ടയച്ചത്. 100 കോടി രൂപ മോചനദ്രവ്യം വാങ്ങിയശേഷമാണ് അദ്ദേഹത്തെ മോചിപ്പിച്ചതെന്നാണ് പുറത്തുപ്രചരിച്ചിട്ടുള്ള കഥകള്‍.. 1993 -ൽ മാസങ്ങളോളം പണിപ്പെട്ടിട്ടുണ്ട് വിജയകുമാർ വീരപ്പനെ പിടികൂടാൻ. കരിയിലയുടെ അനക്കം വെച്ച് അടുത്തുവരുന്ന മൃഗത്തെ തിരിച്ചറിഞ്ഞിരുന്ന വീരപ്പൻ, തന്റെ ഗാങ്ങിൽ വിജയകുമാറിന്റെ ഒരു ചാരൻ നുഴഞ്ഞുകയറിയിട്ടും അറിഞ്ഞില്ലഎന്നത് ഒരുപക്ഷെ അദ്ദേഹത്തിന്റെ സമയം ഒരുപക്ഷെ തീരാറായി എന്നത് കൊണ്ടാവാം .
വീരപ്പന്റെ സംഘത്തിൽ ആളുകളുടെ എണ്ണം കുറഞ്ഞുവരുന്നത് തിരിച്ചറിഞ്ഞ് വിജയകുമാർ തക്കം പാർത്തിരിക്കുകയായിരുന്നു. അതിനിടെയാണ് കണ്ണിന് ചികിത്സ തേടാനായി വീരപ്പൻ കാടുവിട്ട്, മലയിറങ്ങി, ഒരു ആംബുലൻസിൽ പട്ടണത്തിലേക്ക് വരുന്നത്. ആ ആംബുലൻസ് ഓടിച്ചിരുന്നത് മഫ്ടിയിലുള്ള വിജയകുമാറിന്റെ രഹസ്യപ്പൊലീസുകാരനായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയിൽ, ധർമ്മപുരിക്കടുത്തുള്ള പാടി എന്ന സ്ഥലത്തുവെച്ച്, ആളൊഴിഞ്ഞ ഒരിടത്ത് വാഹനം നിർത്തി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. നാലുപാടുനിന്നും ആംബുലൻസ് വളഞ്ഞ എസ്‍ടിഎഫ് സംഘം തുരുതുരാ വെടിയുതിർത്തു. വെടിവെപ്പിൽ വീരപ്പൻ കൊല്ലപ്പെട്ടു. വീരപ്പനെ ജീവനോടെ പിടിക്കേണ്ട എന്നായിരുന്നു വിജയകുമാർ നൽകിയ ഉത്തരവ് എന്ന് പറയപ്പെടുന്നു .ഓപ്പറേഷൻ കൊക്കൂൺലൂടെ വിജയകുമാറും സംഘവും വീരപ്പൻ എന്ന അദ്യായത്തിന് ഫുള്സ്റ്റോപ് ഇട്ടു ......എന്നിട്ടും ...വീരപ്പൻ ഒരുപാട് നിഗുഢതകൾ ബാക്കി വെയ്ക്കുന്നു എന്നത് തന്നെയാണ് വസ്തുത .വീരപ്പന്റെ ജീവിതം ചോദ്യചിനമായി അവശേഷിക്കുന്നു .
https://www.facebook.com/Malayalivartha