എല്ലാ വർഷവും മകളുടെ ജന്മദിനാഘോഷങ്ങളുടെ അടുത്ത ദിവസം അവളുടെ കന്യാകത്വം പരിശോധിക്കുന്ന അച്ഛൻ ....മക്കള്‍ സ്വയം നശിച്ചുപോകാന്‍ മാതാപിതാക്കള്‍ ആരും സമ്മതിക്കില്ല .. മക്കളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ് എന്നാണ് ഈ വാദം മുന്നോട്ടുവെച്ചു കൊണ്ട് അദ്ദേഹം പറയുന്നത്
മകളുടെ ജന്മദിനാഘോഷങ്ങളുടെ അടുത്ത ദിവസം അവളുടെ കന്യാകത്വം പരിശോധിക്കുമെന്ന് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ ക്ലിഫോര്‍ഡ് ജോസഫ് ഹാരീസ് ജൂണിയര്‍ ..എല്ലാ വർഷവും മകളുടെ കന്യകാത്വ പരിശോധന നടത്തുമെന്ന തുറന്നു പറച്ചിലിലൂടെ വിവാദത്തിൽ പെട്ടിരിക്കുകയാണ് ടി ഐ എന്ന പേരില്‍ പ്രശസ്തനായ അമേരിക്കന്‍ റാപ്പര്‍ ക്ലിഫോര്‍ഡ് ജോസഫ് ഹാരീസ് ജൂണിയര്‍ ...ലേഡീസ് ലൈക് അസ് എന്ന പോഡ്കാസ്റ്റിനു വേണ്ടിയുള്ള അഭിമുഖത്തിലായിരുന്നു ഹാരിസിന്റെ ഈ വെളിപ്പെടുത്തല്‍.ഇപ്പോൾ പതിനെട്ട് വയസ്സായ മകൾ ഡെയ്ജക്ക് ഇതുവരെ കന്യകാത്വം നഷ്ടപ്പെട്ടിട്ടിള്ള എന്നും കന്യകാത്വ പരിശോധനയിലൂടെ തനിക്ക് അത് ഉറപ്പിച്ചു പറയാനാകും എന്നുമാണ് എന്നായിരുന്നു ടി ഐ പറഞ്ഞത്. അവളുടെ പതിനെട്ടാമത്തെ ജന്മദിനത്തിലും കന്യാചർമത്തിനു ഒന്നും സംഭവിച്ചിട്ടില്ലെന്ന് തനിക്ക് പറയാനാകുമെന്നും ഹാരിസ് പറഞ്ഞു
എല്ലാവര്‍ഷവും കന്യകാത്വ പരിശോധനയ്ക്കായി മകളെ ഗൈനക്കോളജീസ്റ്റിന്റെ അടുത്തു കൊണ്ടുപോകാറുണ്ട്. അവളുടെ 18-ാമത്തെ പിറന്നാള്‍ ഇപ്പോള്‍ കഴിഞ്ഞു. ഇതുവരെ അവള്‍ക്ക് കന്യകാത്വം നഷ്ടപ്പെട്ടിട്ടില്ലെന്നും എനിക്ക് പറയാനാകും... ടി.ഐ തമാശ പറയുകയാണെന്നാണ് അവതാരകരായ നസാനിന്‍ മന്ദി, നാദിയ മോഹം എന്നിവര്‍ ആദ്യം കരുതിയത്. എന്നാല്‍ ഡോക്ടറുടെ പരിശോധനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളിലേക്ക് ഹാരീസ് കടന്നതോടെ സംഗതി സത്യമാണെന്ന് ഇവര്‍ക്ക് മനസിലായി.
16-ാമത്തെ ജന്മദിനത്തിനാണ് ആദ്യമായി പരിശോധിച്ചത്. ഇപ്പോള്‍ ജന്മദിന പാര്‍ട്ടി കഴിഞ്ഞാല്‍ കതകില്‍ ‘ഗൈനോ. നാളെ 9.30’ എന്ന കുറിപ്പ് ഒട്ടിച്ചു വയ്ക്കും. പിറ്റേന്ന് ഒരുമിച്ച് ഡോക്ടറെ കാണാന്‍ പോകും”- ഹാരിസ് പറഞ്ഞു.എന്നാല്‍ കന്യാചര്‍മം നഷ്ടമാവാന്‍ വേറെയും പല കാരണങ്ങള്‍ ഉണ്ടെന്ന് ഡോക്ടര്‍ പറയാറുണ്ടെങ്കിലും അതിനുള്ള സാധ്യതയില്ലെന്ന് പറഞ്ഞ് പരിശോധിക്കാന്‍ താന്‍ നിർബന്ധിക്കുന്ന ചെയ്യുന്നതെന്നും ഹാരിസ് വ്യക്തമാക്കി.
മക്കള്‍ സ്വയം നശിച്ചുപോകാന്‍ മാതാപിതാക്കള്‍ ആരും സമ്മതിക്കില്ല .. മക്കളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ് എന്നാണ് ഈ വാദം മുന്നോട്ടുവെച്ചു കൊണ്ട് അദ്ദേഹം പറയുന്നത്.
എന്നാല്‍ ഹാരിസിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്...വളരെ മോശം പ്രവൃത്തിയാണ് ഇയാള്‍ ചെയ്യുന്നതെന്നാണ് വിമര്‍ശകർ പറയുന്നത് . ഹാരിസിന്റെ പ്രവൃത്തി മകളുടെ വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കുന്നതാണ് എന്നും വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നു. 39കാരനായ ഹാരിസിന് 18കാരി ഡെയ്ജയെക്കൂടാതെ അഞ്ചു മക്കള്‍ കൂടിയുണ്ട്. ഡെയ്ജ കോളജിൽ ഒന്നാംവർഷ വിദ്യാർഥിനിയാണ്
https://www.facebook.com/Malayalivartha