വി. എസ് അച്ചുതാനന്ദന് പിണറായി പണി കൊടുക്കുമോ എന്ന് കാത്തിരിക്കുകയാണ് കേരളം... അദ്ദേഹം ചെയർമാനായ ഭരണപരിഷ്ക്കാര കമ്മീഷന്റെ പ്രവർത്തനം സർക്കാർ അവസാനിപ്പിക്കുമോ? സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന വി.എസിന്റെ കമ്മീഷൻ പിരിച്ചു വിടണമെന്ന ആവശ്യം സജീവ ചർച്ചയായി മാറുന്നു...
വി. എസ് അച്ചുതാനന്ദന് പിണറായി പണി കൊടുക്കുമോ എന്ന് കാത്തിരിക്കുകയാണ് കേരളം. അദ്ദേഹം ചെയർമാനായ ഭരണപരിഷ്ക്കാര കമ്മീഷന്റെ പ്രവർത്തനം സർക്കാർ അവസാനിപ്പിക്കുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്. കാരണം സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന വി.എസിന്റെ കമ്മീഷൻ പിരിച്ചു വിടണമെന്ന ആവശ്യം സജീവ ചർച്ചയായി മാറി കഴിഞ്ഞു.
കഴിഞ്ഞ ദിവസം മുൻ ചീഫ് സെക്രട്ടറി ജിജി തോംസൻ ഒരു ചാനൽ ചർച്ചയിൽ ഇക്കാര്യം ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടിയും നൽകി.
ആർ. ബാലകൃഷ്ണപിള്ളക്കും എ. സമ്പത്തിനും നൽകിയ കാബിനറ്റ് പദവിയും പിൻവലിക്കണമെന്ന ആവശ്യം ശക്തമാണ്. മുഖ്യമന്ത്രിയുടെ ഉപദേശകൻമാരെ പിരിച്ചുവിടണമെന്ന കാര്യത്തിൽ അഭിപ്രായ ഐക്യം ഉണ്ടെങ്കിലും അതിന് മുഖ്യമന്ത്രി തയ്യാറാകുമെന്ന് തോന്നുന്നില്ല.
എം എൽ എ ഫണ്ട് കേന്ദ്ര മാതൃകയിൽ വെട്ടികുറയ്ക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും അത് ആവശ്യമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. സംസ്ഥാനത്ത് ആവശ്യമില്ലാത്ത തസ്തികകൾ ഇല്ലാതാക്കണമെന്ന ആവശ്യത്തോട് മുഖ്യമന്ത്രിക്ക് പൊതുവേ യോജിപ്പാണുള്ളത്.
അതേസമയം പിണറായിയുടെ സ്ഥാനത്ത് വി എസ് ആയിരുന്നെങ്കിൽ ഇതിനു മുമ്പ് തന്നെ പിണറായിക്ക് വീട്ടിൽ പോയിരിക്കേണ്ട ഗതികേട് ഉണ്ടാകുമായിരുന്നുവെന്ന് പിണറായി ഭക്തർ പ്രചരിക്കുന്നുണ്ട്.
സാലറി ചാലഞ്ച് എന്ന പേരിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ സർക്കാർ പിഴിയുമ്പോഴാണ് വി എസിനെയും പിള്ളയെയും പോലുള്ളവർ സർക്കാർ പണം വാങ്ങി സുഖശയനം നടത്തുന്നത്. ഇവർക്കൊന്നും യാതൊരു ജോലിയുമില്ലെന്നതാണ് സത്യം. ഇവരുടെ സ്റ്റാഫിനും യാതൊരു പണിയുമില്ല.
വി. എസ്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായിയെ കണക്കറ്റ് ഉപദ്രവിച്ചിരുന്നു. പിണറായിയെ ലാവ്ലിൻ കേസിൽ പ്രതിയാക്കി മുദ്രകുത്തിയതും അഴിമതികാരനാക്കിയതും വി.എസാണ്. എന്നാൽ പിണറായി മുഖ്യമന്ത്രിയായപ്പോൾ കേന്ദ്ര നിർദ്ദേശത്തിന് വഴങ്ങി വി എസിനെ സർക്കാർ വിലാസ വൃദ്ധസദനത്തിലാക്കി. പഴയ വൈരാഗ്യമൊന്നും പിണറായി അദ്ദേഹത്തോട് കാണിച്ചില്ല. കാരണം പിണറായിക്ക് താത്പര്യം ഇല്ലാതിരുന്നെങ്കിൽ വി എസിന് ഇപ്പോഴത്തെ സ്ഥാനമാനം ലഭിക്കില്ലായിരുന്നു.
വി എസിന് സർക്കാർ വീടും കാറും സ്റ്റാഫുമെല്ലാം ഉണ്ട്. ലക്ഷങ്ങൾ ശമ്പളവുമുണ്ട്. മകന്റെ കേസും ഒതുക്കി കൊടുത്തു. അദ്ദേഹം കമ്മീഷൻ ഓഫീസിൽ വരാറില്ല. കഴിഞ്ഞ ഡിസംബർ വരെ യാതൊരു പ്രവർത്തനവും നടത്താത്ത സ്ഥാപനം ചെലവാക്കിയത് 7.13 കോടിയാണ്. ഒരു റിപ്പോർട്ട് കമ്മീഷൻ സമർപ്പിച്ചിട്ടുണ്ടെങ്കിലും അതിൽ ഒരു നടപടിയും സർക്കാർ എടുത്തിട്ടില്ല. എടുക്കാൻ ഉദ്ദേശിച്ചിട്ടുമില്ല. കണക്ക് പുറത്തു വന്നതിന് പിന്നാലെ ധൂർത്തില്ലാതെ സുതാര്യമായി സർക്കാർ പണം കൈകാര്യം ചെയ്യണമെന്ന ഉപദേശവും വി എസിന്റെ ഫെയ്സ് ബുക്ക് കുറിപ്പായി പുറത്തുവന്നു. കുറിപ്പ് വായിച്ച കേരളം ഊറിചിരിക്കുന്നു. ഒപ്പം പിണറായിയും.
https://www.facebook.com/Malayalivartha