Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

അയോധ്യയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രം? അയോധ്യ രാമക്ഷേത്രത്തിന് വലുപ്പം ഇരട്ടിയാകും; രണ്ടിനുപകരം അഞ്ച് താഴികക്കുടങ്ങള്‍; ഭൂമിക്ക് ക്ഷാമമില്ല; അപ്പോള്‍ പിന്നെ കൂടുതല്‍ ഭക്തരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വലിയ ക്ഷേത്രം നിര്‍മിക്കുകയെന്നത് ലക്ഷ്യം

01 AUGUST 2020 12:16 PM IST
മലയാളി വാര്‍ത്ത

ഇനി ഇപ്പോള്‍ രാമജന്മഭൂമിയിലെ രാമക്ഷേത്രം ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാക്കാനുള്ള തയ്യാറെടുപ്പിവാണോ ശ്രീറാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്‌റ്റെന്ന് സംശയിക്കേണ്ടരിക്കുന്നു. അയോധ്യയില്‍ നിര്‍മിക്കാനൊരുങ്ങുന്ന രാമക്ഷേത്രത്തിനു നേരത്തെ തീരുമാനിച്ചിരുന്നതിന്റെ ഇരട്ടിയോളം വലുപ്പമുണ്ടാകുമെന്നു വാസ്തുശില്‍പി അറിയിച്ചു. ആര്‍ക്കിടെക്റ്റ് ചന്ദ്രകാന്ത് സോംപുരയാണ് ക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന ശില്പി. നഗര ശൈലിയിലുള്ള വാസ്തുവിദ്യയില്‍, കൂടുതല്‍ ഭക്തരെ ഉള്‍ക്കൊള്ളുന്നതിനായി രണ്ടിനുപകരം അഞ്ച് താഴികക്കുടങ്ങള്‍ ഉണ്ടായിരികും. അതുകൊണ്ടു തന്നെ വലുപ്പം വര്‍ധിക്കുമെന്നാണ് ശില്പി പറയുന്നത്.

'സുപ്രീംകോടതി വിധിക്ക് ശേഷം ക്ഷേത്രത്തിന്റെ രൂപകല്‍പന പരിഷ്‌കരിച്ചു. നേരത്തേ ആസൂത്രണം ചെയ്തതിന്റെ ഇരട്ടി വലുപ്പത്തിലാണ് ഇപ്പോള്‍ പണിയുന്നത്. ഇപ്പോള്‍ ശ്രീകോവിലിനു മുകളില്‍ ഒരു ഗോപുരം, രണ്ടെണ്ണത്തിനു പകരം അഞ്ച് താഴികക്കുടങ്ങള്‍ എന്നിവ ഉണ്ടാകും. ക്ഷേത്രത്തിന്റെ ഉയരം മുന്‍ രൂപകല്‍പനയേക്കാള്‍ കൂടുതലായിരിക്കും.' 77കാരനായ ചന്ദ്രകാന്ത് സോംപുര വ്യക്തമാക്കി. 200 ഓളം ക്ഷേത്രങ്ങള്‍ രൂപകല്‍പന ചെയ്ത ക്ഷേത്ര വാസ്തുശില്‍പികളുടെ കുടുംബമാണു സോംപുരയുടേത്. 'ഇപ്പോള്‍ അഞ്ച് താഴികക്കുടങ്ങള്‍ ഉണ്ടാകും. അതിന് രണ്ടു കാരണങ്ങളുണ്ട് ഒന്നാമതായി, ഇപ്പോള്‍ ക്ഷേത്രത്തിന് ഭൂമി ക്ഷാമമില്ല. രണ്ടാമത്തേത്, വളരെയധികം വാര്‍ത്താപ്രാധാന്യം നേടിയതോടെ ധാരാളം ഭക്തര്‍ ദിവസവും ക്ഷേത്രം സന്ദര്‍ശിക്കുമെന്നാണു പ്രതീക്ഷ. അവരെ ഉള്‍ക്കൊള്ളുന്നതിനായി വലുപ്പം കൂട്ടേണ്ടിവന്നു.' സോംപുര പറഞ്ഞു. മകന്‍ ആശിഷ് ആണു പുതുക്കിയ പദ്ധതി ജൂണില്‍ ട്രസ്റ്റിനു മുന്നില്‍ അവതരിപ്പിച്ചത്. ഇതിന് അംഗീകാരവും കിട്ടി. ശ്രീരാമന്റെ ജന്മസ്ഥലത്ത് നിര്‍മിക്കുന്നതിനാല്‍ മറ്റേതു പദ്ധതിയേക്കാളും സവിശേഷകരമാണ് രാമക്ഷേത്രമെന്നും സോംപുര വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍ രൂപകല്‍പന മുത്തച്ഛന്‍ പ്രഭാശങ്കര്‍ സോംപുരയാണു നിര്‍വഹിച്ചത്. അഞ്ച് താഴികക്കുടങ്ങളുള്ള ക്ഷേത്രം അപൂര്‍വമാണെന്നും ക്ഷേത്ര വാസ്തുവിദ്യയുടെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച ആരാധനാലയമായി രാമക്ഷേത്രം വികസിപ്പിക്കുമെന്നും സോംപുര പറഞ്ഞു.

30 വര്‍ഷം മുമ്പ് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് അശോക് സിംഗാളാണു രാമക്ഷേത്രത്തിന് രൂപരേഖ തയാറാക്കാന്‍ ആവശ്യപ്പെട്ടത്. 1990ല്‍ ആദ്യമായി അയോധ്യയിലെ പ്രദേശം സന്ദര്‍ശിച്ചപ്പോള്‍, സുരക്ഷാ കാരണങ്ങളാല്‍ ടേപ്പ് പോലും അകത്തേക്കു പ്രവേശിപ്പിച്ചില്ല. കാലടിപ്പാട് ഉപയോഗിച്ചാണ് അന്ന് അളവെടുത്തതെന്നു സോംപുര ഓര്‍മിച്ചു. ഈ രൂപകല്‍പന അടിസ്ഥാനമാക്കി തൊണ്ണൂറുകളില്‍ വിഎച്ച്പി അയോധ്യയില്‍ കല്ലുകള്‍ കൊത്തുപണി ചെയ്യുന്ന യൂണിറ്റ് സ്ഥാപിച്ചു. ക്ഷേത്രത്തിന്റെ ഭൂമിപൂജ ഓഗസ്റ്റ് അഞ്ചിനു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുകയാണു ലക്ഷ്യമെന്നു മേല്‍നോട്ടം വഹിക്കുന്ന ശ്രീറാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് നാഗര ശൈലിയിലാണ്. മുന്‍പ് അയോധ്യയില്‍ നിലനിന്നിരുന്ന ക്ഷേത്രം നാഗര ശൈലിയില്‍ ഉള്ളതായിരുന്നു. കാശിയിലെ വിശ്വനാഥ ക്ഷേത്രമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതില്‍ നാഗര ശൈലിയില്‍ പണിതിട്ടുള്ള രാജ്യത്തെ പ്രധാന ആരാധനാലയം, ഒന്നിലധികം ശിക്കാരകളും വിശാലമായ മണ്ഡപവും അയോധ്യയില്‍ ഉയരുന്ന ക്ഷേത്രത്തില്‍ ഉണ്ടാകും. 67 എക്കറില്‍ 270 അടി ഉയരത്തില്‍ നിര്‍മിക്കുന്ന ക്ഷേത്രം ഇന്ത്യയിലെ പ്രധാനപ്പെട്ട എഞ്ചിനിയറിംഗ് സ്ഥാപനമായ എല്‍ ആന്‍ഡ് ടിക്കാണ്. ക്ഷേത്രത്തിന്റെ ഡിസൈനിന്റെയും നിര്‍മാണത്തിന്റെയും ചുമതല എല്‍&ടിക്ക് തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (5 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (5 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (6 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (7 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (10 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (10 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (10 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (10 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (11 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (11 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (11 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (11 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (11 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (11 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (14 hours ago)

Malayali Vartha Recommends