ലക്ഷ്മി തന്റെ നിർബന്ധത്തിന് വഴങ്ങി വീട്ടുകാരുടെ ഇഷ്ടമില്ലാതെ തന്നോടൊപ്പം ഇറങ്ങിവന്നവളോടുള്ള പ്രായശ്ചിത്തമായി അഞ്ചുതവണ ചെയ്ത വിവാഹം! ആ അഞ്ച് കെട്ടുകളും പൊട്ടിച്ചെറിയപ്പെട്ടപ്പോൾ ഇത് താങ്ങാനാകുമോ എന്ന് പലരും ആശങ്കപ്പെട്ടു; ബാലുവിന്റെയും പൊന്നോമനയുടെയും ഇനിയൊരു പുനർജന്മം കാത്ത് ലക്ഷ്മി ഇനി തനിച്ചാണെന്ന് നെഞ്ചുപൊട്ടി ഓരോ മലയാളിയും പറഞ്ഞിരുന്നു... ഇന്ന് അതെ ലക്ഷ്മി തന്റെ പ്രാണനായ ബാലുവിന്റെ മരണത്തിൽ മൗനമായി നിൽക്കുമ്പോൾ ദുരൂഹ മരണ
സംഘര്‍ഷങ്ങളും എതിര്‍പ്പുകളും ഒരുപാട് അതിജീവിച്ച് താലിചാര്‍ത്തിയ ഒരു അനുരാഗമാണ് ബാലുവിന്റെയും ലക്ഷ്മിയുടെയും പ്രണയം. തന്റെ നിർബന്ധത്തിന് വഴങ്ങി വീട്ടുകാരുടെ ഇഷ്ടമില്ലാതെ തന്നോടൊപ്പം ഇറങ്ങിവന്നവളോടുള്ള പ്രായശ്ചിത്തമായി അഞ്ചുതവണകൂടി ബാലഭാസ്കർ ലക്ഷ്മിയെ കല്യാണം കഴിച്ചിരുന്നു. തിരുവല്ലം പരശുരാമക്ഷേത്രം, ശംഖുംമുഖം ദേവീക്ഷേത്രം, മൂകാംബിക ഉൾപ്പെടെയുള്ള അഞ്ചു ക്ഷേത്രങ്ങളിൽ വെച്ചാണ് വീട്ടുകാർക്ക് മുമ്പിൽ ബാലഭാസ്കർ വീണ്ടും ലക്ഷ്മിക്ക് മിന്നുചാർത്തിയത്. ആ അഞ്ച് കെട്ടുകളാണ് അപകടത്തിൽ പൊട്ടിച്ചെറിയപ്പെട്ടത്. ലക്ഷ്മി ഇപ്പോഴും തനിച്ചാണ്, ബാലുവിന്റെയും പൊന്നോമനയുടെയും ഇനിയൊരു പുനർജന്മം കാത്ത്.
ബാലുവിന്റെ കേസിൽ സിബിഐ ഏറ്റെടുത്തത്തോടുകൂടി ആ പ്രണയം വീണ്ടും ഏറ്റെടുക്കുകയാണ് സോഷ്യൽമീഡിയ. പ്രണയ നിമിഷങ്ങൾക്കിടയിലും അന്നവർ പിരിയാന്‍ തീരുമാനിച്ചു. പിരിയാനുള്ള തീരുമാനം ബാലുവിന്റേതായിരുന്നു. ലക്ഷ്മിക്ക് കല്യാണാലോചനകളുടെ ചാകരകാലമായിരുന്നു അത്. ജോലിയില്ലാത്ത, മീശ മുളയ്ക്കാത്ത ബാലു എങ്ങനെ കല്യാണം ആലോചിക്കും? പിരിഞ്ഞതിന്റെ പിറ്റേന്നാണ് ബാലുവും സുഹ്യത്തുക്കും സൂര്യ ടിവിക്ക് വേണ്ടി ചെയ്യുന്ന ആല്‍ബത്തിന്റെ ഷൂട്ടിങ്ങ്. കണ്ഫ്യൂഷന് എന്നാണ് പേര്. ഷൂട്ടിങ്ങ് നടന്ന നാലുദിവസവും ബാലു ഉറങ്ങിയില്ല. തനിക്ക് അവളെ പിരിയാനാവില്ലെന്ന് ബാലു തിരിച്ചറിഞ്ഞു. ഷൂട്ടിങ്ങ് തീര്‍ന്നതിന്റെ പിറ്റേന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കോളേജിലെത്തിയ ബാലു ലക്ഷ്മിയെ കണ്ടു.
കോളേജ് ഫീസിന്റെ കുടിശികതീര്‍ക്കാന്‍ കോളേജിലെത്തിയതായിരുന്നു അവള്. കോളേജിന് പുറത്തെ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ലക്ഷമിയെ കണ്ട ബാലു അവള്‍ക്ക് പിന്നാലെ ഓടി. ഇതിനിടെ തുള്ളിക്കൊരു കുടം പോലെ മഴചെയ്തു. സ്റ്റാച്യു ബസ്സ്റ്റോപ്പിലെത്തിയ ബാലു ലക്ഷമിയെ ചേര്‍ത്ത് നിര്‍ത്തി പൊട്ടി കരഞ്ഞു. നാട്ടുകാരൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ലക്ഷ്മി പറഞ്ഞു. നീ കരയാതെ ബാലു. നീ വിളിച്ചാല്‍ ഞാന്‍ ഇറങ്ങി വരാം. ബാലുവിനെ തന്റെ കുടക്കുള്ളിലേക്ക് ലക്ഷ്മി ചേര്‍ത്തു നിര്‍ത്തി. അപ്പോള്‍ മഴ കുറഞ്ഞു. മാനം തെളിഞ്ഞു.
അവരെ ഒന്നാക്കാന്‍ രജിസ്റ്റര്‍ കച്ചേരിയിലും വിരുന്നിനെത്തിയത് ഇളകിയാടുന്ന മഴയായിരുന്നു. ഇന്ന് അവരെ പിരിക്കാനെത്തിയതും അതേ മഴ. പേടിപ്പിക്കുന്ന ശബ്ദത്തോടെ കാടടച്ച് കടന്നു വന്ന പേ മഴ. ലക്ഷ്മി ഇല്ലാത്ത ലോകത്ത് മകളെ തനിച്ചാക്കാൻ ബാലുവിനാകില്ല. 22ാം വയസ്സിൽ ഒപ്പം കൂട്ടിയവളെ വെന്റിലേറ്ററിലെ മരവിപ്പിൽ ഉപേക്ഷിച്ച് ജാനിക്ക് പിറകെ ബാലുവും പോയി. അല്ലെങ്കിലും 16 കൊല്ലം കാത്തിരുന്ന് കിട്ടിയവളെ ഒറ്റക്ക് വിടാൻ ഏതച്ഛനാണ് കഴിയുക. പ്രിയപ്പെട്ടവന്റെ വേർപാട് അറിയാതെ ആശുപത്രി കിടക്കയിലാണ് ഭാര്യ ലക്ഷ്മി. ആ ഹൃദയത്തിന് ബാലഭാസ്കറിന്റെ നഷ്ടം താങ്ങാനാകുമോയെന്ന ചോദ്യത്തോട് ഡോക്ടർമാർക്കുപോലും ഉത്തരമില്ല.കാരണം ലക്ഷ്മിയുടെ ഹൃദയതാളമായിരുന്നു ബാലു. യൂണിവേഴ്സിറ്റി കോളജിലെ പഠനകാലത്താണ് ബാലഭാസ്കർ ലക്ഷ്മിയെ പരിചയപ്പെടുന്നത്.
സംഗീതത്തെപ്പോലെ ‘ലക്ഷ്മി’ എന്ന പേരിനെയും അന്ന് ബാലു ഏറെ പ്രണയിച്ചു. സസ്യഭുക്കായ പെൺകുട്ടിയെ മാത്രമേ കല്യാണം കഴിക്കൂവെന്ന നിർബന്ധവുമുണ്ടായിരുന്നു. ബാലുവിന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കിയ കൂട്ടുകാരൻ ജോയി തമലമാണ് ഹിന്ദി എം.എക്ക് ചേരാനെത്തിയ ലക്ഷ്മിയെ പരിചയപ്പെടുത്തുന്നത്. ആദ്യ കൂട്ടിക്കാഴ്ചയിൽ ബാലു ലക്ഷ്മിയോട് ചോദിച്ചത് ചിക്കനും മീനും കഴിക്കുമോ എന്നായിരുന്നു. ഇല്ലെന്ന് മറുപടി കിട്ടിയതോടെ മൂന്നാം ദിവസം ബാലു ലക്ഷ്മിയെ ജീവിതത്തിലേക്ക് ക്ഷണിച്ചു. പക്ഷേ സംഗീതപാരമ്പര്യമില്ലാത്ത ലക്ഷ്മിക്ക് സമ്മതം മൂളാൻ വേണ്ടിവന്നത് ഒന്നരവർഷമായിരുന്നു.
പ്രണയകാലത്ത് ലക്ഷ്മിക്ക് സമര്‍പ്പിച്ച് ബാലു പാടിയ ‘ആരു നീ എന്നോമലേ’ എന്ന പാട്ട് കാമ്പസ് ഹിറ്റുകളിലൊന്നായിരുന്നു. വീട്ടുകാർ ബന്ധം എതിർത്തതോടെ പഠനം പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ വിവാഹിതരായി. അന്നുമുതല്‍ 18 വര്‍ഷം ബാലഭാസ്കറിന്റെ ജീവിതത്തിന്റെ ഈണമായിരുന്നു ലക്ഷ്മി. ലോകമറിയുന്ന വയലിനിസ്റ്റായി ബാലു പ്രശസ്തിയിലേക്കുയരുമ്പോള്‍ നിഴലായി ഒപ്പം നിന്നു. ഒരിക്കല്‍പോലും ശ്രുതി തെറ്റാത്ത പ്രണയജീവിതത്തില്‍ ഒരു സങ്കടം മാത്രമേയുണ്ടായിരുന്നുള്ളു. 16 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ മകള്‍ തേജസ്വിനിയെത്തിയതോടെ അത് മാറി. 2000 നവംബര്‍ 18നാണ് ബാലു അവളെ ജീവിതത്തിലേക്ക് വിളിച്ചിറക്കികൊണ്ടു പോന്നത്. 2018 ഒക്ടോബര്‍ 2 ന് ദൈവം അവനെ അവളില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോയി...അതിനുമുമ്പ് അവരുടെ പൊന്നോമനയെയും.
https://www.facebook.com/Malayalivartha