ഉന്നതരുമായി സ്വപ്നയെ അടുപ്പിച്ച മാഡത്തിന്റെ തനി നിറം പുറത്ത്... ശിവശങ്കറുമായി ഉണ്ടായിരുന്നത് അടുത്തബന്ധം... ഏഴുവര്‍ഷം മുമ്പ് തിരുവനന്തപുരം, നേമത്ത് ചെറിയകട നടത്തിയിരുന്ന ഇവരുടെ സാമ്പത്തിക വളര്‍ച്ച ഞാട്ടിക്കുന്നത്.. തിരുവനന്തപുരം മലയിന്‍കീഴില്‍ കോടികള്‍ മുടക്കി പുതിയ വീടിന്റെ നിര്‍മാണം; തലസ്ഥാനത്തെ സൗന്ദര്യത്തിൽ മയക്കുന്ന ബ്യൂട്ടിപാര്‍ലര്‍ ഉടമയായ മാഡത്തെ പൊക്കാനൊരുങ്ങി എന്‍.ഐ.എ.
സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സ്വപ്‌നയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സ്വപ്നയുടെ മൊഴി പുറത്ത് വരാൻ തുടങ്ങിയതോടെ ഞെട്ടലോടെയാണ് പല വമ്പന്മാരും. ഇപ്പോഴിതാ പുറത്ത് വരുന്നത് സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനു പുറമേ ഒരു സ്ത്രീയെക്കൂടി എന്‍.ഐ.എ. തിരയുന്നെന്ന റിപ്പോർട്ടുകളാണ്. തലസ്ഥാനത്തെ ആഡംബര ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ''മാഡം'' കേസിലെ സുപ്രധാനകണ്ണിയാണെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിഗമനം. തെരച്ചില്‍ ആരംഭിച്ചതറിഞ്ഞ് ഇവര്‍ ഒളിവില്‍പോയി. നഗരഹൃദയത്തിലെ ഇന്റര്‍നാഷണല്‍ യൂണിസെക്‌സ് ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീക്ക് സ്വര്‍ണക്കടത്തിലെ വമ്പന്മാരുമായി അടുത്തബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സിക്കു ലഭിച്ച വിവരം.
നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ ഒന്നാംപ്രതി സന്ദീപ് നായര്‍, വിമാനത്താവളത്തില്‍ ജോലിചെയ്തിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നു ഫോണ്‍ രേഖകളില്‍നിന്നു വ്യക്തമായി. നയതന്ത്ര ബാഗേജ് വഴി എത്തിച്ചിരുന്ന സ്വര്‍ണം ജൂവലറികള്‍ക്കു വില്‍ക്കുന്നതില്‍ ഇവര്‍ക്കു പങ്കുണ്ട്. ഭരണരംഗത്തെ പ്രമുഖനുമായുള്ള സൗഹൃദം ഉന്നതബന്ധങ്ങള്‍ക്കു സഹായകമായി. സ്വപ്‌നയെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പരിചയപ്പെടാനിടയായത് ഈ ബ്യൂട്ടിപാര്‍ലര്‍ മുഖേനയാണെന്നും സൂചനയുണ്ട്. ഏഴുവര്‍ഷം മുമ്പ് തിരുവനന്തപുരം, നേമത്ത് ചെറിയകട നടത്തിയിരുന്ന ഇവരുടെ സാമ്പത്തികവളര്‍ച്ച പെട്ടെന്നായിരുന്നു. തിരുവനന്തപുരം മലയിന്‍കീഴില്‍ കോടികള്‍ മുടക്കി പുതിയ വീടിന്റെ നിര്‍മാണം നടക്കുന്നു. ഒട്ടേറെയിടങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ബ്യൂട്ടിപാര്‍ലര്‍ രംഗത്തു മുന്‍പരിചയമില്ലാത്ത യുവതി ലക്ഷങ്ങള്‍ മുടക്കി തിരുവനന്തപുരം നഗരത്തില്‍ സ്ഥാപനമാരംഭിച്ചതു സ്വര്‍ണക്കടത്ത് ലോബിയുടെ സഹായത്തോടെയാണെന്നു സംശയിക്കുന്നു.
അതേസമയം സ്വപ്‌ന തീവ്രവാദ സംഘടനകള്‍ക്കു വിവരം ചോര്‍ത്തി നല്‍കുന്ന ചാരപ്പണി ചെയ്തിരുന്നോ എന്ന് എന്‍.ഐ.എ. പരിശോധിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഉന്നതതല തീരുമാനങ്ങള്‍ പലതും സ്വപ്‌ന അപ്പപ്പോള്‍ അറിഞ്ഞിരുന്നു. യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്നു സ്വപ്‌നയെ പുറത്താക്കിയിരുന്നില്ലെന്നും ഒഴിവാക്കിയെന്നു രേഖയുണ്ടാക്കി നിലനിര്‍ത്തിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കോണ്‍സുലേറ്റില്‍നിന്നും ഐടി വകുപ്പില്‍നിന്നും ഇവര്‍ ഒരേസമയം പ്രതിഫലം വാങ്ങിയിരുന്നു. ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണവും തുകയ്ക്കും കണക്കുണ്ടെന്നു സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിച്ചു.
തന്റെയും സഹോദരന്റെയും വിവാഹവേളയില്‍ വാങ്ങിയ 120 പവന്‍ സ്വര്‍ണമാണുള്ളത്. 56 ലക്ഷം രൂപ സ്ഥിരനിക്ഷേപമാണ്. അതിന്റെ പലിശയുള്‍പ്പെടെയാണ് ഇപ്പോഴത്തെ തുക. കൂടാതെ 2000 ഡോളര്‍ െകെയിലുണ്ട്. 35 വര്‍ഷം തന്റെ മാതാപിതാക്കള്‍ അബുദാബി രാജകുടുംബത്തിലാണു ജോലിചെയ്തത്. കോണ്‍സുലേറ്ററുടെയും അറ്റാഷെയുടെയും കുടുംബങ്ങളുമായി വ്യക്തിബന്ധമുണ്ട്. ഇന്ത്യയിലെ എല്ലാ ആവശ്യങ്ങള്‍ക്കും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ തന്നെയാണു ദ്വിഭാഷിയായി കൂട്ടാറുള്ളത്. ഇവരോടൊപ്പം ഷോപ്പിങിനു പോകുമ്പോള്‍ പലതും സമ്മാനമായി നല്‍കിയിട്ടുണ്ട്. അവര്‍ വിളിക്കുമ്പോഴോക്കെ താന്‍ സഹായിച്ചിട്ടുണ്ടെന്നും സ്വപ്‌ന മൊഴി നല്‍കി.
അതേസമയം സ്വപ്ന സുരേഷിനെതിരെ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു. സ്വപ്നയുടെ വൻസമ്പാദ്യം സംബന്ധിച്ച വിവരങ്ങൾ എൻഐഎ പുറത്തു വിട്ടതിന് പിന്നാലെയാണ് അനധികൃത സ്വത്തുകളെക്കുറിച്ച് ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങുന്നത്. തിരുവനന്തപുരത്തെ രണ്ട് ബാങ്കുകളിലായുള്ള സ്വപ്നയുടെ ലോക്കറിൽ നിന്നും പണവും സ്വർണവും അടക്കം രണ്ട് കോടി രൂപയുടെ ആസ്തി ആദായനികുതി വകുപ്പ് കണ്ടെടുത്തിരുന്നു. പണവും സ്വർണവും ആയാണ് ഇത്രയും കോടിയുടെ സമ്പാദ്യം കണ്ടെടുത്തത്. എന്നാൽ ഇത്രയേറെ കോടികൾ സമ്പാദ്യമായി ഉണ്ടെങ്കിലും സ്വപ്ന സുരഷ് ആദായനികുതി അടച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആദായനികുതി വകുപ്പ് സ്വപ്നയ്ക്കെതിരെ അന്വേഷണം ആരംഭിച്ചത്. ചില സഹകരണ ബാങ്കുകളിലും ലക്ഷങ്ങളുടെ നിക്ഷേപം സ്വപ്നയ്ക്ക് ഉണ്ടായിരുന്നതായി ആദായനികുതി വകുപ്പ് സംശയിക്കുന്നു. സ്വപ്നയുടെ ബാങ്ക് ഇടപാടുകളൾ അടക്കം പരിശോധിക്കാനാണ് ആദായനികുതി വകുപ്പിൻ്റെ തീരുമാനം. കസ്റ്റംസും ആദായനികുതി വകുപ്പിന് വിവരങ്ങൾ കൈമാറും.
https://www.facebook.com/Malayalivartha