Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

സി.എം, ക്ഷോഭം നിയന്ത്രിക്കാന്‍ യോഗ നല്ലതാണ്...; മാധ്യമങ്ങള്‍ ചോദിക്കുന്നത് ജനങ്ങളുടെ ചോദ്യങ്ങളാണ്; അതിന് മറുപടി ക്ഷോഭമല്ല; ക്ഷോഭിക്കുക, മൈക്ക് ഓഫ് ചെയ്ത് സ്ഥലം വിടുക, ഇങ്ങനെയും ഒരു മുഖ്യമന്ത്രി

10 AUGUST 2020 10:18 AM IST
മലയാളി വാര്‍ത്ത

പഞ്ച പുച്ഛമടക്കി മാധ്യമങ്ങള്‍ പിണറായിക്ക് മുന്നില്‍ തപ്പടിച്ച് നില്‍ക്കുന്ന കാഴ്ച കണ്ട് കേരളം നാണം കെട്ടു. വെള്ളി, ശനി ദിവസങ്ങളിലായാണ് പിണറായി മാധ്യങ്ങളെ ചുരുട്ടി കുട്ടി കക്ഷത്തില്‍ കയറ്റിയത് .ഉമ്മന്‍ ചാണ്ടിയുടെയും കെ.എം. മാണിയുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും വായില്‍ മൈക്കിട്ട് ഇടിച്ച മാധ്യമങ്ങള്‍ക്ക് ഇതുതന്നെ വേണമെന്ന് പറഞ്ഞ് കേരളം ആര്‍ത്തുചിരിക്കുകയാണ്.

മാധ്യമങ്ങള്‍ക്ക് പിണറായി കഷായം കൊടുത്തതോടെ സഖാക്കള്‍ അത് ഏറ്റെടുത്തു. സാമൂഹിക മാധ്യങ്ങളിലൂടെ സഖാക്കള്‍ മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തി. മാധ്യമങ്ങള്‍ മര്യാദ പുലര്‍ത്തിയില്ലെങ്കില്‍ വക വരുത്തുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍.

സര്‍ക്കാരിനെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ പ്രഫഷണല്‍ ഉപജാപക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു പിണറായി വിജയന്‍ മറുപടി . ചില മാധ്യമങ്ങളും ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. ഇത് വ്യക്തമായ രാഷ്ട്രീയ ?ഗൂഢാലോചനയുടെ ഭാ?ഗമാണ്. മുന്‍ മുഖ്യമന്ത്രിയെപ്പോലെയാണ് ഈ മുഖ്യമന്ത്രിയുമെന്ന് വരുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. എം ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

പിണറായി വിജയന്‍ 101 ആവര്‍ത്തി അധികാരത്തില്‍ വരുമെന്ന് പറഞ്ഞ ചാനല്‍ ലേഖകന്റെ ചോദ്യത്തിനാണ് പിണറായി പൊട്ടിത്തെറിച്ചത്. ആദ്യം സംയമനത്തോടെ ആരംഭിച്ച മറുപടി കേട്ട് ലേഖകന്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. അതോടെ മുഖ്യമന്ത്രിയുടെ സമനിലതെറ്റി. അപ്പോള്‍ അതേ മാധ്യമസ്ഥാപനത്തിലെ മറ്റൊരു ലേഖകന്‍ ചോദ്യം ഏറ്റെടുത്തു. അതോടെ പിണറായിക്ക് പിടിച്ചുനില്‍ക്കാനായില്ല.

അന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന കാര്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി നടക്കും എന്നാണ് പിണറായി പറഞ്ഞത്. ഇയാളെ നോക്ക്, അന്വേഷിക്ക് എന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതല്ല. ഒരു വസ്തുതയും ഇല്ലാതെ ആളുകളെ കുറ്റപ്പെടുത്തി. ഇതൊന്നും മാധ്യമധര്‍മ്മമല്ല. അത് ഞാന്‍ വീണ്ടും ആവര്‍ത്തിക്കണോ. നിങ്ങള്‍ക്ക് അത് ഉള്‍ക്കൊള്ളാനാവില്ല. നിങ്ങളെ പറഞ്ഞുവിടുന്ന ആളുകള്‍ക്ക് അത് സാധിക്കില്ല. ഒന്നും ഉള്‍ക്കൊള്ളാന്‍ തയ്യാറാവുന്നില്ല. ഞങ്ങള്‍ പിടിച്ച വഴിക്ക് പോകും ഞങ്ങളെ ചോദ്യം ചെയ്യാനാര് അത് ശരിയല്ല. ശരിയായ കാര്യം നിങ്ങള്‍ ചെയ്യുമ്പോള്‍ ആരെങ്കിലും നിങ്ങളെ വിമര്‍ശിക്കുമോ. സ്വാഭാവികമായ ചോദ്യമല്ല. ആ ഉദ്യോഗസ്ഥന് നേരെ നടപടികള്‍ വരുമ്പോള്‍ അവിടെ സ്വാഭാവികമായി അവസാനിക്കും. മുഖ്യമന്ത്രി ഇത്തരം കാര്യങ്ങള്‍ക്ക് സ്ഥാപിക്കണമെന്നാണ് ആവശ്യം. നിങ്ങളെ പറഞ്ഞുവിടുന്നവരുടെ ആവശ്യമാണ്. ഇതിനായി നിങ്ങളെ പറഞ്ഞുവിടുന്ന സംഘത്തിന്റെ ആവശ്യമാണത്. ഇത്തരത്തില്‍ പിണറായി കസറി കയറി. പേടിച്ചുപോയ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുന്നത് നിര്‍ത്തി. മറ്റാരോ ചോദ്യം ഏറ്റെടുക്കും മുമ്പ് മൈക്ക് ഓഫ് ചെയ്ത് മുഖ്യമന്ത്രി സ്ഥലം വിട്ടു.

ഞാനെണ്ണിപ്പറയണോ പഴയ മുഖ്യമന്ത്രിയുടെ കാര്യങ്ങള്‍ എന്ന് ചോദിച്ചപ്പോള്‍ അതിനല്ലേ അങ്ങയെ തെരഞ്ഞടുത്തതെന്ന് ഒരു പത്രക്കാരനും ചോദിച്ചില്ല.പിണറായി പറഞ്ഞത് ശരിയാണെങ്കില്‍ കേരളത്തിലെ ഏറ്റവും ജനകീയകനായ നേതാവായി എങ്ങനെ ഉമന്‍ചാണ്ടി തുടരുന്നു. സരിതയുടെ തട്ടിപ്പുമായി സ്വപ്നയുടെ തട്ടിപ്പിന് ഒരു താരതമ്യവുമില്ല. സ്വപ്നയെ സരിതയുമായി താരതമ്യം ചെയ്യുക സാധ്യമല്ല. പഴയ മുഖ്യമന്ത്രിക്ക് കുഴപ്പമുണ്ടെങ്കില്‍ പിണറായിക്ക് തീര്‍ച്ചയായും അത് അന്വേഷിക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം അത് ചെയ്തില്ല. അതിനര്‍ഥം ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഒവറും കടലാസുപുലികള്‍ മാത്രമാണെന്നതായിരുന്നു. മാധ്യമങ്ങള്‍ ചോദിക്കുന്നത് ജനങ്ങളുടെ ചോദ്യങ്ങളാണ്. അത് എതിര്‍ക്കപ്പെടുമ്പോള്‍ എതിര്‍ക്കുന്നത് ജനങ്ങളെയാണ് .

മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യത്തിന് കാര്യമായ എന്തോ ഒരു തകരാര്‍ സംഭവിച്ചിട്ടുണ്ട്. അതു കൊണ്ടാണ് നിയന്ത്രണമില്ലാതെ അദ്ദേഹം ക്ഷോഭിക്കുന്നത്. യോഗ ക്ഷോഭം നിയന്ത്രിക്കാന്‍ നല്ലതാണ്. ഏതായാലും നട്ടെല്ല് പണയപ്പെടുത്തിയ മാധ്യമങ്ങളാകുമ്പോള്‍ ആര്‍ക്കും എന്തും പറയാം. എന്തും ചെയ്യാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (12 minutes ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (23 minutes ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (37 minutes ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (54 minutes ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (1 hour ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (6 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (6 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (7 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (7 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (9 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (9 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (9 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (10 hours ago)

Malayali Vartha Recommends