Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....


സംസ്ഥാനത്ത് മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനും സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്


കാൽപന്തിന്റെ മാന്ത്രികത പെയ്തിറങ്ങി.... ലോകകപ്പ് 2026ലെ ആദ്യ മത്സരത്തിൽ മിന്നും വിജയം കുറിച്ച് ആതിഥേയരായ മെക്സിക്കോ... ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കൻ സംഘം തകർത്തത്


  സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്റ്റിക്കർ പതിക്കാൻ തീരുമാനം....


ഇതൊരിക്കലും അംഗീകരിക്കില്ല... ഇന്ത്യൻ കപ്പൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ്, അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

സി.എം, ക്ഷോഭം നിയന്ത്രിക്കാന്‍ യോഗ നല്ലതാണ്...; മാധ്യമങ്ങള്‍ ചോദിക്കുന്നത് ജനങ്ങളുടെ ചോദ്യങ്ങളാണ്; അതിന് മറുപടി ക്ഷോഭമല്ല; ക്ഷോഭിക്കുക, മൈക്ക് ഓഫ് ചെയ്ത് സ്ഥലം വിടുക, ഇങ്ങനെയും ഒരു മുഖ്യമന്ത്രി

10 AUGUST 2020 10:18 AM IST
മലയാളി വാര്‍ത്ത

പഞ്ച പുച്ഛമടക്കി മാധ്യമങ്ങള്‍ പിണറായിക്ക് മുന്നില്‍ തപ്പടിച്ച് നില്‍ക്കുന്ന കാഴ്ച കണ്ട് കേരളം നാണം കെട്ടു. വെള്ളി, ശനി ദിവസങ്ങളിലായാണ് പിണറായി മാധ്യങ്ങളെ ചുരുട്ടി കുട്ടി കക്ഷത്തില്‍ കയറ്റിയത് .ഉമ്മന്‍ ചാണ്ടിയുടെയും കെ.എം. മാണിയുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും വായില്‍ മൈക്കിട്ട് ഇടിച്ച മാധ്യമങ്ങള്‍ക്ക് ഇതുതന്നെ വേണമെന്ന് പറഞ്ഞ് കേരളം ആര്‍ത്തുചിരിക്കുകയാണ്.

മാധ്യമങ്ങള്‍ക്ക് പിണറായി കഷായം കൊടുത്തതോടെ സഖാക്കള്‍ അത് ഏറ്റെടുത്തു. സാമൂഹിക മാധ്യങ്ങളിലൂടെ സഖാക്കള്‍ മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തി. മാധ്യമങ്ങള്‍ മര്യാദ പുലര്‍ത്തിയില്ലെങ്കില്‍ വക വരുത്തുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍.

സര്‍ക്കാരിനെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ പ്രഫഷണല്‍ ഉപജാപക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു പിണറായി വിജയന്‍ മറുപടി . ചില മാധ്യമങ്ങളും ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. ഇത് വ്യക്തമായ രാഷ്ട്രീയ ?ഗൂഢാലോചനയുടെ ഭാ?ഗമാണ്. മുന്‍ മുഖ്യമന്ത്രിയെപ്പോലെയാണ് ഈ മുഖ്യമന്ത്രിയുമെന്ന് വരുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. എം ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

പിണറായി വിജയന്‍ 101 ആവര്‍ത്തി അധികാരത്തില്‍ വരുമെന്ന് പറഞ്ഞ ചാനല്‍ ലേഖകന്റെ ചോദ്യത്തിനാണ് പിണറായി പൊട്ടിത്തെറിച്ചത്. ആദ്യം സംയമനത്തോടെ ആരംഭിച്ച മറുപടി കേട്ട് ലേഖകന്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. അതോടെ മുഖ്യമന്ത്രിയുടെ സമനിലതെറ്റി. അപ്പോള്‍ അതേ മാധ്യമസ്ഥാപനത്തിലെ മറ്റൊരു ലേഖകന്‍ ചോദ്യം ഏറ്റെടുത്തു. അതോടെ പിണറായിക്ക് പിടിച്ചുനില്‍ക്കാനായില്ല.

അന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന കാര്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി നടക്കും എന്നാണ് പിണറായി പറഞ്ഞത്. ഇയാളെ നോക്ക്, അന്വേഷിക്ക് എന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതല്ല. ഒരു വസ്തുതയും ഇല്ലാതെ ആളുകളെ കുറ്റപ്പെടുത്തി. ഇതൊന്നും മാധ്യമധര്‍മ്മമല്ല. അത് ഞാന്‍ വീണ്ടും ആവര്‍ത്തിക്കണോ. നിങ്ങള്‍ക്ക് അത് ഉള്‍ക്കൊള്ളാനാവില്ല. നിങ്ങളെ പറഞ്ഞുവിടുന്ന ആളുകള്‍ക്ക് അത് സാധിക്കില്ല. ഒന്നും ഉള്‍ക്കൊള്ളാന്‍ തയ്യാറാവുന്നില്ല. ഞങ്ങള്‍ പിടിച്ച വഴിക്ക് പോകും ഞങ്ങളെ ചോദ്യം ചെയ്യാനാര് അത് ശരിയല്ല. ശരിയായ കാര്യം നിങ്ങള്‍ ചെയ്യുമ്പോള്‍ ആരെങ്കിലും നിങ്ങളെ വിമര്‍ശിക്കുമോ. സ്വാഭാവികമായ ചോദ്യമല്ല. ആ ഉദ്യോഗസ്ഥന് നേരെ നടപടികള്‍ വരുമ്പോള്‍ അവിടെ സ്വാഭാവികമായി അവസാനിക്കും. മുഖ്യമന്ത്രി ഇത്തരം കാര്യങ്ങള്‍ക്ക് സ്ഥാപിക്കണമെന്നാണ് ആവശ്യം. നിങ്ങളെ പറഞ്ഞുവിടുന്നവരുടെ ആവശ്യമാണ്. ഇതിനായി നിങ്ങളെ പറഞ്ഞുവിടുന്ന സംഘത്തിന്റെ ആവശ്യമാണത്. ഇത്തരത്തില്‍ പിണറായി കസറി കയറി. പേടിച്ചുപോയ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുന്നത് നിര്‍ത്തി. മറ്റാരോ ചോദ്യം ഏറ്റെടുക്കും മുമ്പ് മൈക്ക് ഓഫ് ചെയ്ത് മുഖ്യമന്ത്രി സ്ഥലം വിട്ടു.

ഞാനെണ്ണിപ്പറയണോ പഴയ മുഖ്യമന്ത്രിയുടെ കാര്യങ്ങള്‍ എന്ന് ചോദിച്ചപ്പോള്‍ അതിനല്ലേ അങ്ങയെ തെരഞ്ഞടുത്തതെന്ന് ഒരു പത്രക്കാരനും ചോദിച്ചില്ല.പിണറായി പറഞ്ഞത് ശരിയാണെങ്കില്‍ കേരളത്തിലെ ഏറ്റവും ജനകീയകനായ നേതാവായി എങ്ങനെ ഉമന്‍ചാണ്ടി തുടരുന്നു. സരിതയുടെ തട്ടിപ്പുമായി സ്വപ്നയുടെ തട്ടിപ്പിന് ഒരു താരതമ്യവുമില്ല. സ്വപ്നയെ സരിതയുമായി താരതമ്യം ചെയ്യുക സാധ്യമല്ല. പഴയ മുഖ്യമന്ത്രിക്ക് കുഴപ്പമുണ്ടെങ്കില്‍ പിണറായിക്ക് തീര്‍ച്ചയായും അത് അന്വേഷിക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം അത് ചെയ്തില്ല. അതിനര്‍ഥം ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഒവറും കടലാസുപുലികള്‍ മാത്രമാണെന്നതായിരുന്നു. മാധ്യമങ്ങള്‍ ചോദിക്കുന്നത് ജനങ്ങളുടെ ചോദ്യങ്ങളാണ്. അത് എതിര്‍ക്കപ്പെടുമ്പോള്‍ എതിര്‍ക്കുന്നത് ജനങ്ങളെയാണ് .

മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യത്തിന് കാര്യമായ എന്തോ ഒരു തകരാര്‍ സംഭവിച്ചിട്ടുണ്ട്. അതു കൊണ്ടാണ് നിയന്ത്രണമില്ലാതെ അദ്ദേഹം ക്ഷോഭിക്കുന്നത്. യോഗ ക്ഷോഭം നിയന്ത്രിക്കാന്‍ നല്ലതാണ്. ഏതായാലും നട്ടെല്ല് പണയപ്പെടുത്തിയ മാധ്യമങ്ങളാകുമ്പോള്‍ ആര്‍ക്കും എന്തും പറയാം. എന്തും ചെയ്യാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഷ്ട വിഷയം പഠിക്കാന്‍ അനുവദിക്കാത്തതിന് പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി  (9 minutes ago)

ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍  (21 minutes ago)

കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല: ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ആര്‍.ശ്രീലേഖ  (1 hour ago)

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സഞ്ചരിച്ച ട്രെയിനിനുനേരെ കല്ലേറ്  (1 hour ago)

പാലക്കാട് എംഎല്‍എ ഓഫിസ് ഉദ്ഘാടനത്തില്‍ രമേഷ് പിഷാരടിയും കുടുംബവും  (1 hour ago)

ക്ഷേത്രത്തിലെ ഉത്സവ തിരക്കിനിടെ മോഷണം നടത്തിയ സ്ത്രീ പിടിയില്‍  (1 hour ago)

സംഘടനയുടെ ബൈലോയിലെ ഏതെല്ലാം വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് വ്യക്തമാക്കണം; കാരണം കാണിക്കല്‍ നോട്ടീസിനു രാത്രി തന്നെ മറുപടിയുമായി നടി  (1 hour ago)

സലീമിന്റെ മരണാനന്തര ചടങ്ങില്‍ തിക്കും തിരക്കുമുണ്ടാക്കിയ സോഷ്യല്‍ മീഡിയക്കാര്‍ക്കെതിരെ ആലപ്പി അഷ്‌റഫ്  (1 hour ago)

ബെംഗളൂരുവില്‍ ആറുവയസുകാരിയുടെ കൊലപാതകത്തില്‍ കൂട്ടുനിന്ന് അമ്മ  (3 hours ago)

മേജര്‍ രവിക്കെതിരെ പരാതി നല്‍കി പിണറായി വിജയന്‍  (4 hours ago)

ഫഌറ്റില്‍ ആന്റി നാര്‍ക്കോട്ടിക്‌സ് ബ്യൂറോയുടെ പരിശോധനയ്ക്കിടെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവതി മരിച്ചു  (5 hours ago)

ആറുവയസ്സുകാരിയുടെ കൊലപാതകത്തില്‍ അഭിഭാഷകയായ അമ്മയും പിടിയില്‍  (5 hours ago)

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചെന്ന് ട്രംപ്  (5 hours ago)

കാട്ടാക്കടയില്‍ ബേക്കറിയില്‍നിന്നു ശേഖരിച്ച ജ്യൂസ് സാംപിളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം  (5 hours ago)

മാസപ്പടി കേസില്‍ വീണയ്ക്ക് ബുധനാഴ്ച ഹാജരാകാന്‍ സമന്‍സ് ഇ.ഡി  (5 hours ago)

Malayali Vartha Recommends