ആരാണ് വെതർമാൻ? പ്രവചനങ്ങൾ കിറുകൃത്യം.. തമിഴ്നാടിനെ മാത്രമല്ല കേരളത്തെ വരെ അമ്പരപ്പിച്ച് ആ യുവാവ്; സോഷ്യൽമീഡിയയിൽ വൈറലായി വെതർമാൻ
ആഗസ്റ്റ് പകുതി വരെ സംസ്ഥാനത്തെ മലയോരമേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒൻപത് ജില്ലകളിൽ അതീവ ജാഗ്രത വേണമെന്നും ദിവസങ്ങൾക്ക് മുൻപ് പ്രവചനം നടത്തിയ സ്വകാര്യ കാലാവസ്ഥ നിരീക്ഷകനായ തമിഴ്നാട് വെതർമാൻ്റെ മുന്നറിയിപ്പ് ആരും മറന്നിട്ടുണ്ടാവില്ല. 2018,2019 വർഷങ്ങൾക്ക് സമാനമായി ഈ ആഗസ്റ്റിലും ശരാശരിക്കും മേലെ മഴ പെയ്യുമെന്നാണ് രാജ്യത്തെ ഏറ്റവും മികച്ച കാലാവസ്ഥാ വിദഗ്ദ്ധരിൽ ഒരാളായി അറിയപ്പെടുന്ന പ്രദീപ് ജോൺ എന്ന തമിഴ്നാട് വെതർമാൻ നൽകിയ മുന്നറിയിപ്പ്. കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങൾക്കായിരുന്നു പ്രദീപ് ജാഗ്രതാ നിർദേശം നൽകിയത്..
എന്നാൽ ഇപ്പോഴിതാ കേരളത്തിന് ആശ്വാസകരമാണ് മാറുകയാണ് വെതർമാന്റെ പുതിയ മുന്നറിയിപ്പ്. കേരളത്തിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്നോടുകൂടി കാര്യമായ ശമനമുണ്ടാകുമെന്ന് വെതർമാന്റെ പ്രവചനം.
കണ്ണൂർ, കാസർകോട്, കോഴിക്കോട് എന്നീ ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെങ്കിലും മറ്റു ജില്ലകളിൽ സ്ഥിതിഗതികൾ ആശ്വാസകരം ആയിരിക്കുമെന്നാണ് പ്രവചനം. ഓഗസ്റ്റ് പതിനൊന്നോടുകൂടി കേരള തീരത്തു നിന്ന് മഴമേഘങ്ങൾ നീങ്ങുമെന്നും അതോടെ മഴ കാര്യമായി കുറയുമെന്നും പ്രവചനത്തിൽ പറയുന്നു .ഇതോടെ കേരളത്തിൽ ഈ വർഷത്തെ വെള്ളപ്പൊക്കത്തിനും അവസാനമാകും. കേരളത്തിൽ ഇരുണ്ട ആകാശം മാറി തെളിഞ്ഞ അന്തരീക്ഷത്തിലേക്ക് നീങ്ങും. ജനങ്ങൾ ഇന്നു കൂടി ജാഗ്രത തുടരണമെന്നും അതിനുശേഷം ചിലഭാഗങ്ങളിൽ മാത്രമാണ് മഴയ്ക്ക് സാധ്യതയെന്നും, എന്നാൽ പ്രളയത്തിന് സാധ്യതയില്ലെന്നുമാണ് വെതർമാന്റെ കാലാവസ്ഥ പ്രവചനം.
എന്നാലിപ്പോഴിതാ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് തമിഴ്നാടിനെ മാത്രമല്ല കേരളത്തെ വരെ അമ്പരപ്പിച്ച വെതർമാന്റെ പ്രവചങ്ങൾ. യുവാവിന്റെ വാക്കുകൾ കിറുകൃത്യമായി സംഭവിക്കുബോൾ എല്ലാവരും സോഷ്യൽമീഡിയയിൽ തിരയുന്നത് വെതർമാൻ ആരാണെന്നുള്ള വിവരങ്ങളാണ്. കേരളത്തിൽ മാനം കറുക്കുമ്പോൾ ജനങ്ങൾ ഉറ്റുനോക്കുന്ന സമൂഹമാധ്യമ പേജാണ് പ്രദീപ് ജോൺ എന്ന വെതർമാന്റേത്. 2012ലാണ് പ്രദീപ് ഫെയ്‌സ്ബുക്കില്‍ വെതര്‍മാന്‍ എന്ന പേജില്‍ കാലാവസ്ഥാ വിവരങ്ങള്‍ പങ്കുവച്ചു തുടങ്ങിയത്. ഓരോ കാലവര്‍ഷം കഴിയും തോറും പ്രദീപിന്റെ പേജിലേക്കു വിവരങ്ങള്‍ തേടി ആയിരങ്ങള്‍ ഒഴുകിയെത്തി തുടങ്ങി. സംശയങ്ങളും സന്ദേശങ്ങളും ഇന്‍ബോക്‌സില്‍ നിറഞ്ഞു. മഴ കനക്കുമോ, വെള്ളക്കെട്ടുണ്ടാകുമോ, വീട് ഒഴിഞ്ഞു പോകേണ്ടതുണ്ടോ തുടങ്ങി മക്കളുടെ വിവാഹം ഏതു സമയത്തു നടത്തണമെന്ന ചോദ്യം വരെ പ്രദീപിനു മുന്നിലെത്തി.
ഇതോടെ ഉത്തരവാദിത്തങ്ങളും എതിര്‍പ്പുകളും ഏറി. ആഴ്ചകളോളം ഉറക്കം പോലും ഒഴിവാക്കി വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു മഴ പ്രവചനങ്ങളും ജാഗ്രത നിര്‍ദേശങ്ങളും കൃത്യമാക്കി. 2010ല്‍ ലൈല ചുഴലിക്കാറ്റ് ചെന്നെയില്‍ ആഞ്ഞടിച്ചപ്പോള്‍ രണ്ടു ദിവസം അവധിയെടുത്തു വീട്ടിലിരുന്നു കാര്യങ്ങള്‍ നിരീക്ഷിച്ചു കൃത്യമായി വിവരങ്ങള്‍ പങ്കുവച്ചു. 2015ലെ വെള്ളപ്പൊക്കത്തിന്റെ സമയത്തും മറ്റും കൂടുതല്‍ ആളുകള്‍ സമൂഹമാധ്യമങ്ങളെ ആശ്രയിച്ചതോടെ പ്രദീപിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ലക്ഷങ്ങള്‍ കവിഞ്ഞു. ചില ഘട്ടങ്ങളില്‍ തെറ്റായ വിവരങ്ങളില്‍നിന്നു ചെന്നൈ സ്വദേശികളെ രക്ഷിക്കാനും പ്രദീപിനു കഴിഞ്ഞു.
ഒരു രാജ്യാന്തര മാധ്യമം ഉള്‍പ്പെടെ പ്രളയമുന്നറിയിപ്പു പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നു പരിഭ്രാന്തിയിലായ ആളുകള്‍ വിലപ്പെട്ടതെല്ലാം വാരിക്കൂട്ടി വീടുകള്‍ വിട്ടുപോകാന്‍ നീക്കം തുടങ്ങി. എന്നാല്‍ മറിച്ചായിരുന്നു പ്രദീപിന്റെ നിരീക്ഷണങ്ങള്‍. ഒടുവില്‍ പ്രദീപിന്റെ പ്രവചനങ്ങള്‍ ഫലിച്ചതോടെ ആശങ്ക ഒഴിഞ്ഞു. ആളുകള്‍ക്കു വിശ്വാസമേറുകയും ചെയ്തു. തമിഴ്‌നാട് അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഡപ്യൂട്ടി മാനേജരായ ജോണ്‍ ജോലിത്തിരക്കുകള്‍ക്കിടയിലാണു കാലാവസ്ഥാ പഠനം ഒരു ലഹരിയായി ഒപ്പം കൊണ്ടുപോകുന്നത്.
https://www.facebook.com/Malayalivartha