ജംഷീദിന്റെ മരണത്തിന് പിന്നിൽ ആ രണ്ടു യുവതികൾ; ഒരു വർഷത്തിന് ശേഷം ഫോൺ കോൾ പുറത്തായപ്പോൾ ദുരൂഹമരണത്തിന്റെ ചുരുളഴിഞ്ഞു... ക്യാമറ കണ്ണിൽ കുടുങ്ങിയ ആ രണ്ടു യുവതികളെ പൊക്കാൻ ക്രൈംബ്രാഞ്ച് സംഘം! കോഴിക്കോട് യുവാവിന്റെ ദുരൂഹ മരണത്തിന്റെ ചുരുളഴിയുന്നു...
ഒരുവർഷം നാടിനെ ഞെട്ടിച്ച യുവാവിന്റെ ദുരൂഹ മരണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. യുവാവ് ട്രെയിന്‍ തട്ടി മരിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. കോഴിക്കോട് ഫറോഖ് സ്വദേശി ജംഷീദിന്റെ മരണത്തിലാണ് രണ്ട് യുവതികളുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചത്. ഫറോക്ക് പുനാക്കിൽ പരേതനായ അബ്ദുറഹിമാന്റെയും ജമീലയുടെയും ഏകമകനാണ് ജംഷീദ്. 2019 ആഗസ്റ്റ് 29ന് രാത്രി എട്ടു മണിയോടെ പൂക്കാട് റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ കാണുകയായിരുന്നു.
കോഴിക്കോട് ജി.എസ്.ടി ബിൽ ശരിയാക്കി കൊടുക്കുന്ന ഓഫിസിൽ 20,000 രൂപ ശമ്പളത്തിൽ ജോലി ചെയ്യുകയായിരുന്നു. സംഭവം നടന്ന ദിവസം കൊയിലാണ്ടി പൂക്കാട് ഒരു കടയിൽ ബില്ല് ശരിയാക്കാനെത്തുകയും ആറു മണിയോടെ തിരിച്ചുപോകുകയും ചെയ്തിരുന്നു.
യുവാവിന്റെ മരണം ആത്മഹത്യയെന്നായിരുന്നു പൊലീസിെൻറ ആദ്യ നിഗമനം. പിന്നീടത് അബദ്ധത്തിൽ ട്രെയിൻ തട്ടിയതാണെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിച്ചു. എന്നാൽ, ജംഷിദുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്ന രണ്ടു പെൺകുട്ടികളെ ചോദ്യം ചെയ്യാനോ അവരുടെ അക്കൗണ്ടിലേക്കുപോയ 15 ലക്ഷത്തോളം രൂപയെപ്പറ്റി അന്വേഷണം നടത്താനോ തുനിഞ്ഞില്ല. മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മാതാവ് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിദാസനെ കേസ് പുനരന്വേഷിക്കാൻ ഡി.ജി.പി ചുമതലപ്പെടുത്തിയത്. അന്വേഷണം ഏറ്റെടുത്ത ഡിവൈ.എസ്.പി സംഭവസ്ഥലം സന്ദർശിച്ചു. മരണം സംഭവിച്ച സമയത്ത് പൂക്കാട് ഒരു സൂപ്പർമാർക്കറ്റിൽ വന്ന് റെയിൽവേ ട്രാക്ക് അന്വേഷിച്ച ചെറുപ്പക്കാരെൻറ നിരീക്ഷണ കാമറയിലെ ദൃശ്യം ശേഖരിച്ചു. അതിന് പിന്നാലെയാണ് അന്വേഷണം കടുപ്പിച്ചത്.
ജംഷീദിന്റെ ഫോണ്‍ വിളിയുള്‍പ്പെടെയുള്ള തെളിവുകളും പതിനഞ്ച് ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ട വഴിയും ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജംഷീദിന്റെ ജോലി. നല്ല പെരുമാറ്റവും മികച്ച അധ്വാനശീലവും ജംഷീദിനെ വ്യാപാരികളുടെ വിശ്വസ്തനാക്കി. കടകളുടേത് ഉള്‍പ്പെടെ ജിഎസ്ടി ബില്‍ തയാറാക്കുന്ന ജോലിയില്‍ തരക്കേടില്ലാത്ത വരുമാനവും ജംഷീദിന് ലഭിച്ചിരുന്നു.
ജംഷീദിനെ നിരന്തരം ബന്ധപ്പെട്ടിരുന്ന വനിതകളെക്കുറിച്ചുള്ള വിവരങ്ങളും അവരുടെ ഫോണ്‍വിളിയും ശേഖരിച്ചു. പതിനഞ്ച് ലക്ഷത്തിലധികം രൂപ ജംഷീദിന്റെ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തി.
ജംഷീദുമായി അടുപ്പമുണ്ടായിരുന്ന രണ്ട് വനിതകളിലേക്ക് അന്വേഷണമെത്തി. പലതവണയായി ഇരുവരുടെയും അക്കൗണ്ടിലേക്ക് ജംഷീദ് പണമയച്ചിരുന്നതായി തെളിഞ്ഞു. ഇത്രയും ഉയര്‍ന്ന തുക ഏത് സാഹചര്യത്തിലാണ് വനിതകളുടെ അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
രണ്ട് വനിതകളുടെയും ഭര്‍ത്താക്കന്‍മാരില്‍ നിന്ന് മൊഴിയെടുത്തു. പല വ്യാപാരികളില്‍ നിന്നും ശേഖരിച്ച പണമാണ് ജംഷീദ് യുവതികള്‍ക്ക് കൊടുത്തിരുന്നതെന്ന് വ്യക്തമായി. വരും ദിവസങ്ങളില്‍ ശാസ്ത്രീയ പരിശോധനയുള്‍പ്പെടെ കൂടുതല്‍ തെളിവ് ശേഖരിക്കും.
കേസ് അന്വേഷണത്തിൽ കൊയിലാണ്ടി പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ഇരുപതോളം പേരെ ഇതിനകം ചോദ്യം ചെയ്തു. ജംഷിദിന്റെ അക്കൗണ്ടിൽനിന്ന് പണം പോയതിനെപ്പറ്റിയും അന്വേഷണം നടക്കുന്നു.
https://www.facebook.com/Malayalivartha