ദേശാഭിമാനി പോരാടുകയാണ്, മനോരമക്കെതിരെ, സി.പി.എം സര്‍ക്കാരിന് വേണ്ടി; എം.വി ശ്രേയാംസ് കുമാറിന് രാജസഭാ സീറ്റു നല്‍കിയപ്പോള്‍ മാതൃഭൂമി ഒതുങ്ങി; മനോരമക്കും ഏഷ്യനെറ്റിനും എന്തിന് മറ്റു എല്ലാമാധ്യമങ്ങളെയും തെറിവിളിയോട് തെറിവിളി; സൈബര്‍ സഖാക്കള്‍ക്കൊപ്പം അണിചേര്‍ന്ന് ദേശാഭിമാനി
സി.പി.എമ്മിന്റെ മുഖപത്രമാണ് ദേശാഭിമാനി. അതുകൊണ്ടു തന്നെ സി.പി.എം സര്‍ക്കാരിന്റെ എത് നെറികേടും ന്യായികരിക്കാനുള്ള ഉത്തരവാദിത്വം ഈ പത്രത്തിനുണ്ട്. പക്ഷേ സി.പി.എമ്മിന്റെ സൈബര്‍ പോരാളികളെ പോലെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായി പൊരടിക്കുന്ന ദേശാഭിമാനി മാധ്യമ ധര്‍മം പോയിട്ട് മര്യാദ പോലും കാട്ടുന്നില്ല. ഇന്നത്തെ ദേശാഭിമാനി പത്രം മാത്രം പരിശോധിച്ചാല്‍ മതി ദേശാഭിമാനിയുടെ മാധ്യമ മര്യാദ എന്ത്രമാത്രമെന്ന് മനസിലാക്കാം. മനോരമ പത്രത്തിനെതിരെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പത്രങ്ങള്‍ക്കെതിരെയും വിവിധ പേജുകളിലായിയാണ് ഇന്ന് അവര്‍ വിര്‍ശനം നടത്തിയിരിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന പദ്ധതിക്കെതിരെ നുണ പ്രചാരണം നടത്തുന്നു, കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ കൃതിമം, സ്വര്‍ണക്കടത്തുക്കേസില്‍ എ.ഐ.എ പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് നല്‍കിയ കത്ത് വളച്ചൊടിച്ചു എന്നിങ്ങനെയാണ് മനോരമക്കെതിരായുള്ള ദേശാഭിമാനിയുടെ കണ്ടെത്തലുകള്‍. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ വിമര്‍ശിച്ച് എഡിറ്റോറിയല്‍ പേജില്‍ നല്‍കിയ ലേഖനത്തിന് പുറമേയാണ് ദേശാഭിമാനി മാധ്യമങ്ങളെ സ്വന്തം നിലക്കും വെണ്ടക്ക നിരത്തിയത്.
ഒരു ലജ്ജയുമില്ലാതെ സര്‍ക്കാരിനെതിരെ നിരന്തരം നുണവര്‍ത്ത നല്‍കാന്‍ ഒരുമ്പെട്ടിറങ്ങിയിക്കുകയാണ് മലയാള മനോരമ എന്നാണ് ദേശാഭിമാനിയുടെ കുറ്റപ്പെടുത്തല്‍. മുഖ്യമന്ത്രി പറഞ്ഞതുപോലെ ഇതൊരു ആരോഗ്യപരമായ സംവാദമായി കണക്കിലെടുത്ത് മനോരമയും ഇത്തരം വാര്‍ത്തകള്‍ നല്‍കാന്‍ തുടങ്ങിയാല്‍ സഖാക്കളുടെ കട്ടയും പടവും മടങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. തങ്ങള്‍ക്കെതിരെ മാധ്യമങ്ങള്‍ തിരിഞ്ഞതോടെ അവര്‍ക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിച്ചാണ് സി.പി.എം നേരിട്ടത്. വ്യക്തിപരമായ ആക്ഷേപവരെ അവര്‍ ആയുധമാക്കി. ഇത്തരം വ്യക്തി പരമായ ആക്ഷേപങ്ങള്‍ തന്നെയാണ് അഴിമതിക്കെതിരെ ആരോപണം ഉയര്‍ത്തിയ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അവര്‍ ഉപയോഗിച്ചത്. ഇതെ നിലപാട് തന്നെയാണ് അവര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയും പയറ്റിയത്. സൈബര്‍ പോരാളികളായ സഖാക്കള്‍ മാത്രമല്ല മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി മുതല്‍ പാര്‍ട്ടി സെക്രട്ടറി വരെയുള്ള എല്ലാവരും ഇതില്‍ അണിചേര്‍ന്നുവെന്ന് മാത്രം. മാധ്യമങ്ങള്‍ നിയന്ത്രക്കണമെന്നാണ് അവര്‍ക്ക് പറയാനുള്ളത്.
പ്രശ്‌നം സമൂഹത്തില്‍ വലിയ ചര്‍ച്ചയാകുകയും പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തതോടെ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതി സ്വീകരിച്ച് ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടു. പക്ഷേ അങ്ങനെ വിമര്‍ശനം നിര്‍ത്താനൊന്നും സി.പി.എ തയ്യാറല്ലെന്നാണ് ദേശാഭിമാനി പത്രത്തിന്റെ വാര്‍ത്തകളും അതില്‍ വരുന്ന നേതാക്കളും ലേഖനങ്ങളും സൂചന നല്‍കുന്നുണ്ട്. മാധ്യമങ്ങളെ വിമര്‍ശിക്കുന്ന സി.പി.എം വേരിന് ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയുന്നില്ലെന്ന് എല്‍.ഡി.എഫിലെ രണ്ടാമനായ സി.പി.ഐയുടെ മുഖപത്രമായ ജനയുഗത്തിലെ വിമര്‍ശനം സി.പി.എം നേതാക്കള്‍ ശ്രദ്ധിക്കുമെന്ന് തോന്നുന്നില്ല. വിമര്‍ശനവും വ്യക്തിഗത്യയും നടത്തി കാര്യം നേടാം എന്ന മൂഢ്യസ്വര്‍ഗ്ഗത്തിലാണ് സി.പി.എം ഇപ്പോളുള്ളത്. എം.വി ശ്രേയാംസ് കുമാറിന് രാജ്യസഭാ സീറ്റ് നല്‍കിയതോടെ മാതൃഭൂമി പത്രം അവരുടെ നിലപാട് മയപ്പെടുത്തിയത് സര്‍ക്കാരിന് അനുഗ്രഹമായിയെങ്കിലും ബഹുഭൂരിപക്ഷം പത്രങ്ങളും സര്‍ക്കാരിന്റെ അഴിമതി കഥകള്‍ നാള്‍ക്കു നാള്‍ പുറത്തുകൊണ്ടു വരുകയാണ്. ഇതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണത്തിനെതിരെ നല്‍കിയ പരാതിയുടെ മറവില്‍ മാധ്യമങ്ങളെയും സോഷ്യന്‍ മീഡിയയെയും നിയന്ത്രിക്കാനുള്ള അണിയറ നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതായും വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
https://www.facebook.com/Malayalivartha