Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

പെട്ടിമുടിയോട് അനാദരവ് തന്നെ; സര്‍ക്കാര്‍ നല്‍കുക ഒരു ലക്ഷം മാത്രം; ദുരന്ത നിവാരണ അതോറിറ്റി നാലു ലക്ഷം നല്‍കും; കരിപ്പൂരില്‍ മരിച്ചവര്‍ക്ക് പത്തു ലക്ഷവും; മരണത്തിന് രണ്ടു വിലയിട്ട് സര്‍ക്കാര്‍; വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് വന്‍ തുക ഇന്‍ഷ്വറന്‍സും ലഭിക്കും

20 SEPTEMBER 2020 03:11 PM IST
മലയാളി വാര്‍ത്ത

പെട്ടിമുടിയിലും കരിപ്പൂരിലും മരിച്ചവരോട് സര്‍ക്കാര്‍ ഇരട്ട നീതി കാട്ടുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നതാണ്. എന്നാല്‍ അന്ന് മുഖ്യമന്ത്രി പറഞ്ഞ് പെട്ടിമുടയില്‍ പ്രഥമിക ധനസഹായം മാത്രമാണെന്നാണ്. പക്ഷേ തന്റെ വാക്കുകള്‍ക്ക് ഒരു വിലയുമില്ലെന്ന് പിണറായി സഖാവ് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട മരിച്ചവരുടെ ആശ്രിതര്‍ക്ക് കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ ധനസഹായം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങിയിരുന്നു. ഇതില്‍ പ്രകാരം പെട്ടിമുടിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും കരിപ്പൂര്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പെട്ടിമുടിയില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, ഉത്തരവ് വന്നപ്പോള്‍ ഒരു ലക്ഷം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, പെട്ടിമുടിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് നല്‍കുമെന്ന് റവന്യുവകുപ്പ് വ്യക്തമാക്കി.

ഇതോടെ പെട്ടിമുടില്‍ മരിച്ചവരോട് സര്‍ക്കാര്‍ കാട്ടിയത് അനാദരവും അനീതിയുമാണെന്ന കാര്യം വ്യക്തമായിട്ടുണ്ട്. കരിപ്പൂര്‍ ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ അവിടെ മന്ത്രിമാരും മുഖ്യമന്ത്രിയും പറന്നെത്തിയിരുന്നു. എന്നാല്‍ പെട്ടിമുടിയില്‍ മുഖ്യമന്ത്രി എത്തിയത് ആഴ്ച്ചകള്‍ക്ക് ശേഷം പ്രതിപക്ഷ വിമര്‍ശനം ശക്തമായപ്പോള്‍ മാത്രമാണ്. കൂടാതെ ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിക്കുന്നതിലും സര്‍ക്കാര്‍ വേര്‍തിരിവ് കാണാച്ചു. പെട്ടിമുടിയില്‍ മരിച്ചവരില്‍ പലരും തമിഴ്‌നാട്ടില്‍ നിന്നും കുടിയേറി തോട്ടം മേഖലയില്‍ പണിയെടുക്കാന്‍ എത്തിവരാണ്. ഈ തമിഴ് ജനതക്ക് കേരളത്തില്‍ വോട്ടവകാശമുണ്ടോ എന്ന കാര്യം പോലും ഉറപ്പില്ല. വോട്ട് രാഷ്ട്രീയത്തിന്റെ ഭാഗമായിയാണോ സര്‍ക്കാര്‍ ഇത്തരത്തിലെരു നീതി സ്വീകരിച്ചതെന്ന പോലും ആക്ഷേപം ശക്തമാണ്.

പ്രകൃതി ദുരന്തമുണ്ടായാല്‍ നാല് ലക്ഷം വരെ പ്രത്യേക ഉത്തരവില്ലാതെ നല്‍കാം. പെട്ടിമുടിയില്‍ അഞ്ച് ലക്ഷമാണ് സര്‍ക്കാര്‍ പ്രഖ്യാപനം. അധികമായ ഒരു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുകയായിരുന്നുവെന്നും റവന്യു വകുപ്പ് പറയുന്നത്. പെട്ടിമുടിയിലെ ദുരിത ബാധിതര്‍ക്ക് ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നാണ് നാല് ലക്ഷം രൂപ അനുവദിക്കുക. പ്രകൃതി ദുരന്തങ്ങള്‍ക്ക് മാത്രമേ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് പണം അനുവദിക്കാന്‍ കഴിയൂ. കരിപ്പൂരിലേത് പ്രകൃതി ദുരന്തമല്ലാത്തതിനാലാണ് മുഴുവന്‍ തുകയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കിയതെന്നും റവന്യുവകുപ്പ് വ്യക്തമാക്കി. 66 പേരാണ് പെട്ടിമടി ദുരന്തത്തില്‍ മരിച്ചത്. അതേസമയം കരിപ്പൂര്‍ വിമാനദുരന്തത്തില്‍ 18 പേര്‍ മരിച്ചിയിരുന്നു.

കിടപ്പാടം പോലും നഷ്ടപ്പെട്ട പെട്ടിമുടി നിവാസികള്‍ക്ക് അഞ്ചു ലക്ഷം രൂപ പോലും സര്‍ക്കാര്‍ അനുവദിക്കാതിരുന്നത് എന്തു ന്യായീകരണം നിരത്തിയാലും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല. ആദ്യഘട്ടസഹായം എന്നൊക്കെ പറഞ്ഞാണ് ഈ വിവേചനത്തെ ന്യായീകരിക്കാന്‍ വിമര്‍ശനം ഉയര്‍ന്ന ആദ്യ ഘട്ടത്തില്‍ ശ്രമിച്ചത്. ഇനി എന്താണ് സര്‍ക്കാര്‍ ഈകാര്യത്തില്‍ നല്‍കാന്‍ പോകുന്ന ന്യായീകരണമെന്ന് കാതോര്‍ക്കുകയാണ് കേരളത്തിലെ ജനത. എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ് പെട്ടിമുടിയില്‍ ഇപ്പോളുള്ളത്. 66 പേരുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ഇനിയും ഏഴു പോരുടെ മൃതദേഹം കണ്ടത്തേണ്ടതുണ്ട്. തീര്‍ത്തും ശവപറമ്പാണ് ഇന്നത്തെ പെട്ടിമുടി. ഉറ്റവര്‍ നഷ്ടപ്പെട്ടുപോയ ജനതയെ ചേര്‍ത്തുപിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാല്ലെന്നും വേണം മനസിലാക്കാന്‍. ആളുകള്‍ക്ക് ജീവനോപാധിയും വാസസ്ഥലവും നഷ്ടപ്പെട്ടിട്ടുണ്ട്. അതെല്ലാം ഉറപ്പ് വരുത്താനുള്ള ബാധ്യത സാധാരണ നിലയില്‍ സര്‍ക്കാരിനുണ്ട്. പക്ഷേ ഇവയൊന്നും പാലിക്കപ്പെട്ടില്ല.

കരിപ്പൂരിലും നഷ്ടമായത് ജീവനം ഒത്തരിപ്പേരുടെ ജീവിതവും തന്നെയാണെന്നതില്‍ സംശയമില്ല. എന്നാല്‍ കരിപ്പൂരിന് മരണപ്പെട്ടവരുടെ ആശ്രീതര്‍ക്ക് ലഭിക്കുക സര്‍ക്കാര്‍ ധനസഹായത്തിന് പുറമേ വന്‍ ഇന്‍ഷ്വറന്‍സ് തുകയാണ്. ദുരിതാശ്വാസത്തിനായി പ്രത്യേക തുക ഇത്തരം അപകടങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്‌ക്കേണ്ടതില്ലെന്ന നിരീക്ഷവും അതുകൊണ്ടു തന്നെയാണുണ്ടായത്. എന്നാല്‍ പെട്ടിമുടിലെ ദുരന്തത്തിന് സര്‍ക്കാര്‍ അല്ലാതെ വേറൊരു ആശ്രയവും ഇവിടത്തുക്കാര്‍ക്കില്ല. നിറവും ജാതിയും ഭാഷയും വോട്ടും ഒരു ദുരന്തത്തിന്റെ ധനസഹായത്തിന് മാനദണ്ഡമാക്കുന്ന സര്‍ക്കാര്‍ കേരള സമൂഹത്തിനോടും കാട്ടുന്നത് തീര്‍ത്തും അനീതി തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 minutes ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (12 minutes ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (44 minutes ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (1 hour ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (8 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (8 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (8 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (9 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (9 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (9 hours ago)

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (12 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍വച്ച് പലവട്ടം പീഡിപ്പിച്ചു  (12 hours ago)

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു  (13 hours ago)

Malayali Vartha Recommends