Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

കാശ്മീര്‍ അതിര്‍ത്തിയില്‍ ആയുധങ്ങള്‍ എത്തിക്കണം; പാകിസ്ഥാന് ചൈനീസ് നിര്‍ദ്ദേശം; തകര്‍ത്തു തരിപ്പണമാക്കാന്‍ ഇന്ത്യ; വന്‍ശേഖരം ഒരുക്കാന്‍ ഐ.എസ്.ഐക്ക് നിര്‍ദേശം നല്‍കി ചൈന; ആയുധങ്ങള്‍ മാത്രമല്ല നുഴഞ്ഞു കയറാന്‍ തീവ്രവാദികളും റെഡിയായി

28 SEPTEMBER 2020 12:59 PM IST
മലയാളി വാര്‍ത്ത

ഇന്ത്യാ വിരുദ്ധ, തീവ്രവാദ വിധ്വസക പ്രവര്‍ത്തനങ്ങള്‍ക്കായി ജമ്മു കശ്മീരിലേക്ക് വലിയ അളവില്‍ ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കാന്‍ പാകിസ്ഥാന് ചൈന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെള്ളിയാഴ്ച അറിയിച്ചു. ലഡാക്കിലെ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ ഒരു നിര്‍ദേശം ചൈനീസ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പലവിധ കാരണങ്ങള്‍ കൊണ്ട് ചൈനീസ് സേന ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രതിരോധത്തിലാണ്. ഈ ഒരു പശ്ചാത്തലത്തിലാണ് ഇന്ത്യയെ ദുര്‍ബലപ്പെടുത്താന്‍ കാശ്മീര്‍ വഴിയുള്ള ആക്രമണത്തിന് ചൈന പാകിസ്താനെ പ്രേരിപ്പിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നത്. ആയുധങ്ങളുടെ ഒരു വന്‍ ശേഖരം തന്നെ ജമ്മു കാശ്മീരില്‍ സംഭരിക്കുവാനുള്ള പദ്ധതി നടപ്പാക്കാന്‍ പാകിസ്ഥാന്റെ ചാര ഏജന്‍സിയായ ഐഎസ്‌ഐക്ക് ചൈന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു. കാശ്മീര്‍ പ്രദേശത്തു സുരക്ഷാ സേന അടുത്തിടെ നടത്തിയ പിടിച്ചെടുക്കലുകള്‍ ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്നുമുണ്ട് , കണ്ടെടുത്ത മിക്ക ആയുധങ്ങളിലും ചൈനീസ് അടയാളങ്ങളുണ്ടെന്നത് ഇതിനു തെളിവാണ് എന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.

ഇന്ത്യന്‍ സുരക്ഷാ സേന സ്ഥാപിച്ച ശക്തമായ നുഴഞ്ഞുകയറ്റ വിരുദ്ധ ഗ്രിഡ് കാരണം, താഴ്‌വരയില്‍ അക്രമത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നതിന് തീവ്രവാദികളെ താഴ്‌വരയിലേക്ക് കടത്തി വിടുന്നതിനോ ആയുധങ്ങള്‍ എത്തിക്കുന്നതിനോ പാകിസ്ഥാന് കഴിയുന്നില്ല. കനത്ത മഞ്ഞുകാലം വരുന്നതോടെ മഞ്ഞുവീഴ്ച കാരണം നുഴഞ്ഞുകയറ്റ സാധ്യതയുള്ള പ്രദേശങ്ങളിലെ അടിക്കാടുകളും കുറ്റിക്കാടുകളും പൂര്‍ണ്ണമായി ഇല്ലാതാകും. അതുകൊണ്ട് തന്നെ പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐക്ക് അന്ത്യശാസനം നല്‍കപ്പെട്ടിട്ടുള്ളത് ശീതകാലം ആരംഭിക്കുന്നതിനുമുമ്പ് കശ്മീരിലേക്ക് ആയുധങ്ങള്‍ക്കൊപ്പം പരമാവധി നുഴഞ്ഞുകയറ്റക്കാരെ എത്തിക്കുവാനാണ്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ സുരക്ഷാ സേന ചൈനീസ് കമ്പനിയായ നോറിന്‍കോ നിര്‍മ്മിച്ച ഇഎംഇഐ ടൈപ്പ് 97 എന്‍എസ്ആര്‍ റൈഫിളുകള്‍ ഒന്നിലധികം കണ്ടെടുത്തിട്ടുണ്ട് . ഈ ആയുധം ചൈനീസ് സൈനികര്‍ ആണ് സാധാരണ ഗതിയില്‍ ഉപയോഗിച്ച് വരുന്നത് , കൂടാതെ ചൈന പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ സഹകരണത്തിന്റെ ഭാഗമായി അടുത്തിടെ പാകിസ്ഥാന്‍ അതിര്‍ത്തി സേനയ്ക്കും ചൈന ഈ ആയുധങ്ങള്‍ സമ്മാനമായി നല്‍കിയിരുന്നു.

രണ്ട് ദിവസം മുമ്പ് സുരക്ഷാ സേന നടത്തിയ തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ വച്ച് കണ്ടെടുത്ത ആയുധങ്ങളിലും ചൈനീസ് അടയാളങ്ങളുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജമ്മുവില്‍ നിന്ന് തെക്കന്‍ കശ്മീരിലേക്ക് ഒരു മഹീന്ദ്ര ബൊലേറോയില്‍ യാത്ര ചെയ്ത രണ്ട് പേരെ ഇന്ത്യന്‍ സേന അറസ്റ്റ് ചെയ്തിരിന്നു. ഒരു ചൈനീസ് നിര്‍മ്മിത നൊറിന്‍കോ/ ഇഎംഇഐ ടൈപ്പ് 97 എന്‍എസ്ആര്‍ റൈഫിള്‍, 190 റൗണ്ട് വെടിയുതിര്‍ക്കാണ് ശേഷിയുള്ള നാല് യന്ത്ര തോക്കുകള്‍, എകെ 47 റൈഫിള്‍, 218 റൌണ്ട് വെടിയുതിര്‍ക്കാണ് ശേഷിയുള്ളതും മൂന്ന് ഗ്രനേഡുകളുമുള്ള നാല് യന്ത്ര തോക്കുകള്‍ എന്നിവ കണ്ടെടുക്കുകയുണ്ടായി , ഈ വസ്തുക്കള്‍ ഒരു ഡ്രോണ്‍ വഴി ഉപേക്ഷിച്ചതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സുരക്ഷാ സേന നിയന്ത്രണ രേഖയില്‍ നുഴഞ്ഞു കയറ്റ വിരുദ്ധ ഗ്രിഡിനെ ശക്തിപ്പെടുത്തുകയുണ്ടായി. കരസേനാ മേധാവി എം.എം,നരവനെ, ബി.എസ്.എഫ് മേധാവി രാകേഷ് അസ്താന, സി.ആര്‍.പി.എഫ് മേധാവി എ.പി മഹേശ്വരി തുടങ്ങിയവരെല്ലാം ഈ ഒരു റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കുകയുണ്ടായി മാത്രമല്ല അവര്‍ തങ്ങളുടെ വിലയിരുത്തലുകളും കേന്ദ്ര സര്‍ക്കാരിന് നല്‍കി.

ഇന്ത്യന്‍ സുരക്ഷാ സേന പിന്തുടര്‍ന്നിരിക്കുന്ന നിയമനടപടികളെ പാകിസ്ഥാന്‍ ചാര സംഘടനാ ഐഎസ്‌ഐ വിശകലനം ചെയ്തിരുന്നതായി സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. നിയന്ത്രണരേഖയില്‍ ഒരു നുഴഞ്ഞുകയറ്റക്കാരനെ ആയുധമില്ലാതെ കാണുമ്പോള്‍ ഇന്ത്യ വെടിയുതിര്‍ക്കില്ല. അതിനാല്‍, തീവ്രവാദികളെ ആയുധങ്ങളില്ലാതെ നുഴഞ്ഞുകയറാനും ഡ്രോണുകളോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിച്ച് സമാന്തരമായി ആയുധങ്ങള്‍ അതിര്‍ത്തിക്കിപ്പുറം എത്തിക്കുവാനുള്ള ഒരു മാര്‍ഗ്ഗമാണ് പാകിസ്ഥാന്‍ സൈന്യം ഇപ്പോള്‍ അവലംബിച്ചിരിക്കുന്നതെന്ന് ജമ്മു കശ്മീരിലെ പ്രവര്‍ത്തന ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിലൂടെ നുഴഞ്ഞു കയറ്റക്കാരായ തീവ്രവാദികള്‍ അതിര്‍ത്തിയില്‍ തന്നെ ഇല്ലാതാകുന്നത് കുറയാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഗാല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷങ്ങള്‍ക്ക് തൊട്ടു മുന്‍പ് വരെ ചൈന ഇന്ത്യയോട് പറഞ്ഞു കൊണ്ടിരുന്നത് ഇങ്ങനെയായിരുന്നു. ചൈനയെ അധികം ദേഷ്യം പിടിപ്പിക്കരുത് , ഇന്ത്യയുടെ ഭാഗത്തു നിന്നും പ്രകോപനം ഉണ്ടാവുകയാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ ചൈനീസ് സൈന്യം ന്യൂഡല്‍ഹി പിടിച്ചെടുക്കും എന്നാണ്. അവര്‍ ഇന്ത്യയെ മാത്രമല്ല മറ്റു പല രാജ്യങ്ങളെയും ഇത് പറഞ്ഞു തന്നെയാണ് പേടിപ്പിച്ചിരുന്നത്. എന്നാല്‍ ചൈനയുടെ കളി അല്‍പം കൂടുതലായി എന്ന് കണ്ടപ്പോള്‍ നമ്മള്‍ പിന്നെ ഒന്നും നോക്കാതെ കയറി അങ്ങ് മേഞ്ഞു. അതോടു കൂടി ഇന്ത്യയും ശക്തന്‍ തന്നെയാണ് പക്ഷെ കണക്കില്‍ നോക്കിയാല്‍ ഒരു യുദ്ധം ഉണ്ടായാല്‍ ചൈനയെ ജയിക്കൂ എന്ന നിലയിലായി അവര്‍. ഈയടുത്തു പുറത്തു വിട്ട ഒരു റിപ്പോര്‍ട്ടില്‍ ചൈനയുടെ മുഖ പത്രമായ ഗ്ലോബല്‍ ടൈംസ് ആണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ നിലവിലെ സാഹചര്യം വച്ച് നോക്കുകയാണെങ്കില്‍ മനസ്സിലാകുന്നത് ഇന്ത്യയുമായുള്ള ഒരു യുദ്ധം ചൈന ആഗ്രഹിക്കുന്നില്ല എന്ന് തന്നെയാണ്. പറയാതിരിക്കാന്‍ ആകില്ല കാരണം അവര്‍ അത്യാവശ്യം ഭയപ്പെട്ടിട്ടു തന്നെയാണുള്ളത്. ഇനി ആകെ ചെയ്യാനുള്ളത് ചാവേറുകളും സര്‍വ്വോപരി മണ്ടന്മാരന്മായ പാകിസ്ഥാനെ കൊലയ്ക്കു കൊടുക്കലാണ്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്ത വിവരങ്ങള്‍ പ്രകാരം ശൈത്യ കാലം അടുക്കുന്നതോടെ മേഘലയില്‍ തീവ്ര വാദ സാനിധ്യം ശക്തിപ്പെടുത്താന്‍ ആണ് പാകിസ്ഥാന്റെ രഹസ്യാന്വേഷണ സേനയായ ഐ.എസ്.ഐയെ ചൈന നിര്‍ബന്ധിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ കോട്ടകള്‍ ശക്തമാണ് എന്ന് മാത്രമല്ല ചെറിയ ഒരു പ്രകോപനത്തിന് തന്നെയും വലിയ വില തന്നെ രണ്ടു രാജ്യങ്ങളും കൊടുക്കേണ്ടി വരും എന്ന് മാത്രമേ ഇന്ത്യക്കു അവരോടു പറയാനുള്ളു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (5 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (5 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (6 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (7 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (10 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (10 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (10 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (10 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (10 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (11 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (11 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (11 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (11 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (11 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (14 hours ago)

Malayali Vartha Recommends