ചെയ്യുന്ന ജോലി ആത്മാര്‍ത്ഥമാണെങ്കില്‍ വിജയം നമ്മെ തേടി വരുമെന്ന് പി വിജയന്
മലയാളികളുടെ അഭിമാനം ഡി ഐ ജി പി.വിജയന്‍ ജീവിതത്തെ കുറിച്ച് മനസ് തുറന്ന് പറയുന്നു. സി.എന്‍.എന്‍.ഐ.ബി.എന്‍ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട പി.വിജയന്‍ മലയാളികള്‍ക്ക് എന്നും അഭിമാനം തന്നെയാണ്. അദ്ദേഹത്തിന്റെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ഇന്നത്തെ യുവതലമുറയിലെ ചെറുപ്പക്കാര്‍ മാതൃകയാക്കേണ്ടതാണ്. അവാര്‍ഡുകള്‍ കാശുകൊടുത്തു വാങ്ങുന്ന ഈ കാലത്ത്, അവാര്‍ഡിനായി അപേക്ഷ പോലും നല്‍കാതെ സി.എന്‍. എന്‍. ഐബിഎന്‍ ചാനല്‍ നവമാധ്യമങ്ങളുടെ സഹായത്താല്‍ വോട്ടെടുപ്പിലൂടെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ 2014 ആയി തെരഞ്ഞെടുത്ത മലയാളി യുവാക്കള്‍ക്ക് എന്നും ആവേശം തന്നെയാണ്.
സല്‍മാന്‍ ഖാന്‍, അമീര്‍ഖാന്‍, സാനിയമിര്‍സ തുടങ്ങിയ ശതകോടി ആരാധകരുള്ളവരെ പിന്നിലാക്കിയാണ് മലയാളത്തിന്റെ അഭിമാനമായത്. ഉയരങ്ങളിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനവും, എത്തിപ്പെടാന്‍ കഴിയാത്തവരുടെ സാക്ഷാല്‍ക്കാരവുമാണ് തനിക്കുകിട്ടിയ അംഗീകാരമാണെന്നാണ് പി വിജയന്‍ തന്റെ അവാര്‍ഡിനെ കുറിച്ച് വാതോരാതെ പറയുന്നത്. ജീവിതത്തില്‍ ഗവേഷണം ചെയ്യുന്ന ഒരു കലാകാരനാണു താനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഐ.പി.എസ്സുകാരനാണ് വിജയന്‍.
\'കര്‍മ്മം ചെയ്യുമ്പോള്‍, അല്ലെങ്കില്‍ തന്റെ ജീവിതം കൊണ്ട് ആര്‍ക്കെങ്കിലും ഉപകാരമുണ്ടാകുമ്പോള്‍ ആണ് ...അതിലാണ് എനിക്കു സന്തോഷം, ഞാനിങ്ങനെയാണ്.\' അദ്ദേഹം പറയുന്നു.\'എന്നോട് ആരെങ്കിലും ദൈവത്തെ കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് ഞാന്‍ തീര്‍ച്ചയായും പറയും. പക്ഷേ എനിക്കെല്ലാം ദൈവം തന്നതാണെന്ന് ഞാന്‍ പറയില്ല. കാരണം അങ്ങനെ പറഞ്ഞാല്‍ ജനങ്ങള്‍ മടിയന്മാരാവും. ചിലര്‍ പറയാറുണ്ട് എല്ലാം ദൈവത്തെ ഏല്‍പ്പിച്ചിരിക്കുകയാണെന്ന്. സ്വയം സഹായിക്കാത്തവരെ ദൈവത്തിനു പോലും സഹായിക്കാനാവില്ല. താന്‍പാതി ദൈവം പാതി എന്നതാണ് സത്യം. നിന്റെ കര്‍മ്മം നീ ചെയ്യുമ്പോള്‍ സ്വാര്‍ത്ഥലാഭത്തിനല്ലാതെയെങ്കില്‍, അത് തീര്‍ച്ചയായും വിജയം കൈവരിക്കും സംശയമില്ലെന്നും വിജയന്‍ പറയുന്നു.
പത്താം ക്ലാസ് പരീക്ഷ ആദ്യതവണ പരാജയപ്പെട്ടപ്പോള്‍ വിജയന്‍ നിരാശയായില്ല. വീണ്ടും ആത്മാര്‍ത്ഥമായി പഠിക്കുക തന്നെ ചെയ്തു. കൂലിത്തൊഴിലാളിയായിരുന്നു വിജയന്റെ അച്ഛന്‍. ഏഴ് മക്കളടക്കം പത്തുപേരുള്ള കുടുംബത്തിലേക്ക് അന്നം വാങ്ങാന്‍ വിജയന്റെ അദ്ധ്വാനം വേണമായിരുന്നു.അങ്ങനെ കുട്ടിക്കാലം മുതല്‍ക്കെ അദ്ധ്വാനിക്കാന്‍ തുടങ്ങി. പ്രീഡിഗ്രിയും ഡിഗ്രിയും എം.എ.യും കഴിഞ്ഞ് യു.ജി.സിജെ.ആര്‍.എഫ്. ലക്ചര്ഷിതപ്പും വിജയന്‍ നേടി. ഈ സമയത്തും അധ്വാനത്തെ വിജയന്‍ ഉപേക്ഷിച്ചില്ല.
സ്വന്തമായി ചെറിയ രീതിയില്‍ സോപ്പുകമ്പനിയും കിടക്കനിര്‍മ്മാണകേന്ദ്രവും നടത്തി, കുട്ടികള്‍ക്ക് ക്ലാസെടുത്തു... ഒടുവില്‍ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് വിജയന്റെ നിശ്ചയദാര്‍ഢ്യണത്തിനുമുന്നില്‍ മുട്ടുമടക്കി. അങ്ങനെ വിജയന്‍ ഐ.പി.എസ് ആയി. കാഞ്ഞങ്ങാട് എ.എസ്.പി.യായിട്ടാണ് തുടങ്ങിയത്. എറണാകുളത്ത് എസ്.പി.യായിരിക്കേ ജന്മദേശമായ കോഴിക്കോട്ടേക്ക് കമ്മീഷണറായി മാറ്റം. പിന്നീട് തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെല്ലാം കമ്മീഷണറായുള്ള ജോലി ചെയ്തു. അബ്രഹാം ലിങ്കണായിരുന്നു അദ്ദേഹത്തെ ഏറ്റവും അധികം പ്രചോദിപ്പിച്ച വ്യക്തി. പിന്നെ മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദന്‍, ഡോ. എ.പി.ജെ. അബ്ദുല്ക,ലാം എന്നിവരും. കേരളത്തില്‍ ഡി.ജി.പി.യായിരുന്ന കെ.ജെ. ജോസഫായിരുന്നു മറ്റൊരാള്‍. സാധാരണ ഒരു മനുഷ്യനായി അറിയപ്പെടാനാണ് പി.വിജയന് ആഗ്രഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha