നവ ദമ്പതികൾക്ക് കിട്ടിയ ഹണിമൂണ്‍ സമ്മാനം... ഖത്തറിലേക്ക് പറന്ന ദമ്പതികൾ ജയിലിൽ.. മനസില്ലാ മനസോടെ തുടങ്ങിയ യാത്ര ഇങ്ങനെയൊരു കുരുക്കാകുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല... നവദമ്പതികൾ ജയിലിലായി ഒരു വര്‍ഷം പിന്നിടുമ്പോൾ പുറത്തിറങ്ങാമെന്ന പ്രതീക്ഷയോടെ ദമ്പതിമാരും ഉറ്റവരും....
വിവാഹസമ്മാനമായി നവദമ്പതികൾക്ക് കിട്ടിയത് മുട്ടൻ പണി. ഹണമൂണിനായി ടൂര്‍ പാക്കേജ് സമ്മാനിച്ച ബന്ധുവാണ് ദമ്ബതികളെ കുടുക്കിലാക്കിയത്. മുംബൈ സ്വദേശിനിയായ ഒനിബയും ഭര്‍ത്താവുമാണ് ഖത്തറിലെ ജയിലിലായത്. ടൂര്‍ പാക്കേജായി ടിക്കറ്റ് സമ്മാനിച്ച ബന്ധു, ഖത്തറിലെ സുഹൃത്തിന് സമ്മാനിക്കാന്‍ നല്‍കിയ പൊതിയില്‍ മയക്കുമരുന്ന് ആയിരുന്നു. നാലു കിലോഗ്രാം ഹാഷിഷ് ആയിരുന്നു ആ ലഗേജില്‍ ഉണ്ടായിരുന്നത്. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ ദമ്ബതികള്‍ അറസ്റ്റിലായി. 2019 ജൂലൈ ആറിനാണ് മുംബൈയില്‍നിന്ന് ഒനിബയും ഭര്‍ത്താവും ഖത്തറിലേക്ക് പറന്നത്. വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ലഗേജില്‍ ഹാഷിഷ് ഉണ്ടെന്ന വിവരം നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു. മയക്കുമരുന്ന് കടത്തിന് ഒനിബയെയും ഭര്‍ത്താവ് ഷരീഖിനെയും ഖത്തറിലെ കോടതി ശിക്ഷിച്ചു.
10 വര്‍ഷം തടവും ഒരു കോടി രൂപ പിഴയുമായിരുന്നു ശിക്ഷ. വിവാഹം കഴിഞ്ഞു ഗര്‍ഭിണിയായിരിക്കെയാണ് ഒനിബയ്ക്ക് ഉറ്റ ബന്ധു വിവാഹ സമ്മാനമായി ഖത്തറിലേക്കു പോകുന്നതിനുള്ള വിമാനടിക്കറ്റ് സമ്മാനിച്ചത്. മനസില്ലാ മനസോടെയുള്ള യാത്ര ഇങ്ങനെയൊരു കുരുക്കാകുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല. ഇവര്‍ ജയിലിലായിട്ട് ഇപ്പോള്‍ ഒരു വര്‍ഷം പിന്നിടുന്നു. യുവ ദമ്ബതികള്‍ ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തിയെന്ന കേസില്‍ മുംബൈയില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ അന്വേഷണം ഒനിബയ്ക്കും ഭര്‍ത്താവിനും ജയില്‍മോചിതരാകാമെന്ന പ്രതീക്ഷ നല്‍കുന്നുണ്ട്. അന്വേഷണത്തില്‍ യുവദമ്ബതികള്‍ കുറ്റക്കാരല്ലെന്നും, ഉറ്റബന്ധുവായ തബസ്ലം എന്നയാള്‍ ഇവരെ ചതിച്ചതാണെന്നും നാര്‍ക്കോട്ടിക്സ് ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്. തബസ്ലം നേരത്തെയും മയക്കുമരുന്ന് കടത്തിയതിന് അറസ്റ്റിലായിട്ടുണ്ട്.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ തബസ്ലവും നിസാം കാരയും മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായത് കേസില്‍ ഏറെ നിര്‍ണായകമായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് ഒനിബയുടെ കൈവശം മയക്കുമരുന്ന് നല്‍കിയ വിവരം പുറത്തായത്. ഗര്‍ഭിണിയായിരുന്ന ഒനിബ ജയിലില്‍വെച്ച് 2020 മാര്‍ച്ചില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതിനിടെ ഇവരുടെ ബന്ധുക്കള്‍ ഇടപെട്ട് ദമ്ബതികളെ മോചിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഒനിബയുടെ മാതാപിതാക്കള്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിയെ നിരവധി തവണ സമീപിച്ചെങ്കിലും ജയില്‍മോചനം സാധ്യമായില്ല. എന്നാല്‍ സംഭവത്തില്‍ യുവദമ്ബതികള്‍ നിരപരാധികളാണെന്ന വിവരം നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ എംബസി മുഖേന ഖത്തറിലെ ഭരണകൂടത്തെ അറിയിക്കാന്‍ ഒരുങ്ങുകയാണ്. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണ റിപ്പോര്‍ട്ട് ദമ്ബതികളുടെ മോചനത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ഇവരുടെ ബന്ധുക്കള്‍.
https://www.facebook.com/Malayalivartha