'അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ'... ലൈക്കുകളും ഷെയറുകളും കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വിവാഹ ഫോട്ടോഷൂട്ട്? സൗന്ദര്യമില്ലാത്ത പെണ്ണല്ല അവള്‍... അടുക്കളയിൽ നിന്നുണ്ടായ ആ കൈയബദ്ധം; പിന്നെയെല്ലാം മാറി മറിഞ്ഞു; ഇരുപത്തിയഞ്ചാം വയസിൽ അവളുടെ ജീവിതത്തിൽ സംഭവിച്ചത്... സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഫോട്ടോഷൂട്ടിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ....
കുറച്ച് ദിവസങ്ങളായി ലൈക്കുകളും ഷെയറുകളും കൊണ്ട് ഒരു വിവാഹ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. 'അവളുടെ കുറവുകളെ സ്നേഹിച്ച രാജകുമാരൻ' എന്ന തലക്കെട്ടോടെയായിരുന്നു ചിത്രങ്ങൾ വൈറലായത്. എന്നാൽ ആ ചിത്രങ്ങൾക്ക് പിന്നിലെ മറ്റൊരു വസ്തുതയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആ ചിത്രങ്ങൾ യഥാർത്ഥ കല്യാണ ഫോട്ടോഷൂട്ട് അല്ലായിരുന്നു. വെളുത്ത നിറം ഉണ്ടെങ്കിൽ മാത്രമേ ഗ്ലാമറാകുവെന്ന് കരുതുന്നവർക്ക് സൗന്ദര്യം അളക്കുന്നത് നിറത്തിലല്ല എന്ന് തെളിയിക്കാൻ വേണ്ടിയായിരുന്നു ഇത്തരത്തിലൊരു വ്യത്യസ്തമായ സേവ് ദി ഡേറ്റ് ഫൊട്ടോഷൂട്ട് പ്ലാൻ ചെയ്തത്. ഈ കൺസപ്റ്റ് പിറന്നതാകട്ടെ ഡോ. മനു ഗോപിനാഥിലൂടെയായിരുന്നു.
ചിത്രങ്ങൾ എല്ലാവരുടെയും മനം കവർന്നെങ്കിലും ചിത്രം കണ്ട എല്ലാവർക്കും ഒറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളൂ.. ആരാണ് ആ ഫോട്ടോഷൂട്ടിലെ കല്യാണ പെണ്ണ്. യഥാർത്ഥത്തിൽ അതിൽ കല്യാണ പെണ്ണിൻറെ മോഡലായി വന്നത് സൂസൺ തോമസാണ്. സൂസൺ മികച്ചൊരു മോഡൽ മാത്രമല്ല നാലൊരു പാട്ടു കാരിയും കൂടെയാണ്. പുറമെ കാണുന്നത് അല്ല സൗന്ദര്യം മനസിനാണ് സൗന്ദര്യം വേണ്ടതെന്ന് തെളിയിച്ചവൾ. തനിക്ക് സൗന്ദര്യം ഇല്ല എന്ന് പറഞ്ഞ് കരയുന്നതിന് പകരം വാശിയോടെ പൊരുതി ജീവിച്ച് കാണിച്ചവൾ. എന്നാൽ നിരവധി ആളുകൾ ആ ഫോട്ടോയുടെ താഴെ ചോദിച്ച മറ്റൊരു ചോദ്യമാണ് സൂസന് എന്താണ് പറ്റിയതെന്ന്. ഇടുക്കി കുമിളി സ്വദേശിനിയാണ് സൂസൺ ഇരുപത്തിനാലാം വയസ് വരെ അവൾ എല്ലാരേയും പോലെ ആയിരുന്നു. എന്നാൽ അവളുടെ ജീവിതത്തിൽ സംഭവിച്ചത് വിധിയുടെ വിളയാട്ടം എന്ന് തന്നെ പറയാം. ഇരുപത്തിയഞ്ചാം വയസ് തൊട്ടാണ് അവളിപ്പോൾ കാണുന്ന ഈ രൂപത്തിലായത്.
എപ്പോഴും ജപമാലയും പ്രാർത്ഥനയുമൊക്കെയായി പള്ളയിൽ നിറഞ്ഞ സാന്നിധ്യമായിരുന്നു അവൾ. പള്ളയിലേക്കെത്തുന്ന ഭക്തർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ അവളുടെ സഹായം എപ്പോഴും ഉണ്ടായിരുന്നു. ആ ദിവസവും പതിവ് പോലെ ജപമാല ചൊല്ലിയ ശേഷം അവൾ പള്ളിയിലെ അടുക്കളയിലേക്ക് പോയി. വീട്ടിൽ ഗ്യാസൊന്നും ഇല്ലാത്തതിനാൽ അവൾക്ക് ഗ്യാസിന്റെ ആ മണം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. കൂടെയുണ്ടായിരുന്ന ആളുടെ അറിവില്ലാഴ്മ കൊണ്ട് സംഭവിച്ച ചെറിയ കൈയബദ്ധം എല്ലാം തകർത്തെറിഞ്ഞു. ഗ്യാസ് ലീക്ക് മനസിലാക്കാതെ ഓഫായിരുന്ന ഗ്യാസ് ഓണാക്കിയതോടെ നിമിഷ നേരം കൊണ്ട് തീ ആളിപടർന്നു തൊട്ടടുത്തിരുന്ന ഗ്യാസ് കുറ്റിയിലും തീ പിടിച്ചു അതോട് ആ മുറി നിമിഷനേരം കൊണ്ട് അഗ്നിയാൽ നിറഞ്ഞു. അടുക്കളയുടെ വാതിൽ തുറക്കാൻ നോക്കിയെങ്കിലും അത് സാധ്യമായില്ല എന്നാൽ ജനൽ തുറന്നപ്പോൾ കാറ്റ് എതിർ ദിശയിലേക്ക് അടിക്കുകയും തീ അവളുടെ ദേഹത്തേക്ക് പടരുകയും ചെയ്തു. ഉടൻ തന്നെ എല്ലാവരും ഓടി കൂടി ആശുപത്രിയിൽ എത്തിച്ചെങ്കിലും അവൾ നന്നായി വെന്തുരുകിയിരുന്നു.
ചികിത്സ കൊണ്ട് ജീവൻ തിരിച്ച് പിടിച്ചപ്പോൾ അവൾക്ക് നഷ്ടമായത് അവളുടെ വിരലുകളായിരുന്നു. അതെല്ലാം പൊരുതി അവൾ അതിജീവിച്ച് കാണിക്കുകയായിരുന്നു അവളുടെ ജീവിതത്തിലൂടെ. അവൾ ചെയ്യാത്ത ജോലികൾ ഇല്ല. അവളെ കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞോ അതെല്ലാം അവൾ വാശിയോടെ ചെയ്‌തു കാണിച്ചു കൊടുത്തു. ഈ വിവാഹ ഫോട്ടോ ഷൂട്ടിന്റെ കൺസപ്റ്റിന്റെ സൂത്രധാരനായ ഡോ. മനു പറയുന്നത് ഇങ്ങനെയായിരുന്നു. ഈ ഫോട്ടോഷൂട്ട് ഏറ്റെടുത്ത എല്ലാവർക്കും നന്ദി. പക്ഷെ ഒട്ടുമിക്ക പേരും ഇതൊരു ഒറിജിനൽ സേവ് ദി ഡേറ്റ് ആയാണ് കണ്ടത് അവർ ആ ധാരണ തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു. ഇതൊരു കൺസപ്റ്റ് മാത്രമായിരുന്നു. പിന്നെ ഇത്ര മനോഹരമായി ചിത്രം പകർത്തിയ അജയ കുമാറിനും ക്രെഡിറ്റ് അവകാശപ്പെടാനുണ്ട്.
https://www.facebook.com/Malayalivartha