കേരളവുമായി കൊമ്പുകോർത്തതോടെ കേന്ദ്രസർക്കാർ കളത്തിലിറക്കിയ പുലിക്കുട്ടി മനീഷ് ഗോധാരയുടെ പുതിയ നടപടി... കേരളത്തിലെ കള്ളപ്പണത്തിന് പൂട്ടിടാൻ അവസാനഅടവുമായി ഇ.ഡി... സി.ബി.ഐ.ക്ക് കേസെടുക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്ന് വന്നതോടെ ഇ.ഡി.യെ കേരളത്തിൽ കൂടുതൽ ശക്തമാക്കി കേന്ദ്രം
കേരളവുമായി കൊമ്പുകോർത്തതോടെ കേന്ദ്രസർക്കാർ കളത്തിലിറക്കിയ പുലിക്കുട്ടി മനീഷ് ഗോധാരയുടെ പുതിയ നടപടിയിൽ ഞെട്ടിയിരിക്കുകയാണ് കേരളം. ഇപ്പോഴിതാ കേരളത്തിൽ വരാനിരിക്കുന്നത് കള്ളപ്പണക്കേസുകളുടെ നീണ്ടനിരയെന്ന് സൂചന നൽകിയിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). കേസുകളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് പരിചയസമ്പന്നരായ അഭിഭാഷകരുടെ പ്രത്യേക പാനൽ തയ്യാറാക്കാൻ ഇ.ഡി. നടപടി തുടങ്ങി. കോഴപ്പണ ഇടപാടുകളിൽ സംസ്ഥാന വിജിലൻസ്, പോലീസ് കേസുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഈ കേസുകളിൽ ഇ.ഡി.ക്കും പ്രത്യേക കേസ് രജിസ്റ്റർചെയ്ത് അന്വേഷിക്കാം. സി.ബി.ഐ.ക്ക് കേസെടുക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്ന് വന്നതോടെ ഇ.ഡി.യെ കേരളത്തിൽ കൂടുതൽ ശക്തമാക്കുകയാണ് കേന്ദ്രം.
ഇ.ഡി. കൊച്ചി മേഖലാ ഓഫീസിൽ പുതിയ ജോയന്റ് ഡയറക്ടറായി മനീഷ് ഗോധാര ചുമതലയേറ്റശേഷമാണ് നടപടിയെന്നതും ശ്രദ്ധേയമാണ്. എറണാകുളത്തും കോഴിക്കോട്ടുമുള്ള പ്രിൻസിപ്പൽ സെഷൻസ് കോടതികളാണ് കള്ളപ്പണക്കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതികൾ. ഇവിടങ്ങളിലേക്കായാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ പാനൽ തയ്യാറാക്കുന്നത്. ഏഴുവർഷമെങ്കിലും പരിചയസമ്പത്തുള്ളവരെ തേടുന്നതായി ഹൈക്കോടതി അഭിഭാഷക അസോസിയേഷനെ ഇ.ഡി. അറിയിച്ചു. പത്ത് അഭിഭാഷകർവരെ ഉൾപ്പെടുന്ന പ്രത്യേക പാനൽ തയ്യാറാക്കാനാണ് ആലോചന. സ്വർണക്കടത്ത് കേസ് അന്വേഷണത്തോടെ ഇ.ഡി.ക്ക് കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ലഭിക്കുന്നത് കൂടിയിട്ടുണ്ട്.
അതേസമയം സ്വർണക്കള്ളക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാനും കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തകർത്ത് അസ്ഥിരപ്പെടുത്താനും സർക്കാരും സി.പി.എമ്മും ശ്രമിക്കുകയാണെന്ന് ആരോപിച്ച് കൊണ്ട് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത് വന്നു. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ബി.ജെ.പി.യും സി.പി.എമ്മും ഒത്തുകളി നടത്തുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ സ്വതന്ത്രവും നിർഭയവുമായി കേസ് അന്വേഷിക്കാൻ കേന്ദ്രസർക്കാർ അനുവദിക്കണം. കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരുടെ പ്രവർത്തനം ദുരൂഹമാണ്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ആശുപത്രിവാസം സംശയകരമാണ്. രവീന്ദ്രന്റെ രോഗാവസ്ഥയെപ്പറ്റി നിഷ്പക്ഷരായ മെഡിക്കൽ സംഘം അന്വേഷിക്കണം.
യു.ഡി.എഫ്. എം.എൽ.എ.മാർക്കെതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രതികാരമാണ്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിന്റെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയും സി.പി.എം. നേതാക്കളുമാണ്. അതിനാലാണ് കേരളസർക്കാർ പ്രതിപക്ഷനേതാക്കളെ സ്വഭാവഹത്യ നടത്താൻ ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. വെൽഫെയർ പാർട്ടി വിഷയം കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്ന് തീരുമാനിച്ചതാണ്. തിരഞ്ഞെടുപ്പുവേളയിൽ നേതാക്കൾ അഭിപ്രായപ്രകടനം നടത്തുമ്പോൾ സംയമനം പാലിക്കണം. കെ. മുരളീധരനുമായി അഭിപ്രായവ്യത്യാസമില്ല. അച്ചടക്കമുള്ള നേതാവാണ് കെ. മുരളീധരനെന്നും മുല്ലപ്പള്ളി പറഞ്ഞു.
https://www.facebook.com/Malayalivartha