Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

കെ.വി തോമസിനെതിരെ എം.എം ലോറന്‍സ്; കെ.വി തോമസിനല്ല, യുവാക്കള്‍ക്ക് പ്രധാന്യം നല്‍കണം; കെ.വി തോമസ് നടത്തുന്നത് സമ്മര്‍ദ്ദ തന്ത്രം; വിശ്വാസിക്കാന്‍ പറ്റില്ലെന്ന് എം.എം ലോറന്‍സ്; ഇടതു മുന്നണി പ്രവേശനം അവതാളത്തിലാകും; പോകുന്നെങ്കില്‍ പോകട്ടെയെന്ന് കോണ്‍ഗ്രസ്

21 JANUARY 2021 11:23 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസില്‍ അര്‍ഹിക്കുന്ന പ്രധാന്യം ലഭിക്കാതെ വന്നതോടെ കെ.വി തോമസ് സി.പി.എം സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എല്‍.ഡി.എഫിലേക്ക് കെ.വി തോമസിനെ സി.പി.എമ്മിന്റെ എറണാകുളം ജില്ലാ നേതൃത്വം സ്വാഗതം ചെയ്തിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അത്രവേഗം ശരിയാകുമെന്ന് തോന്നുന്നില്ല. കെ.വി തോമസിന്റെ എല്‍.ഡി.എഫ് പ്രവേശനത്തിനെതിരെ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സ് രംഗത്ത് വന്നതോടെയാണ് പുതിയ സാഹചര്യമുണ്ടായിരിക്കുന്നത്. യുവാക്കള്‍ക്ക് പ്രധാന്യം നല്‍കുന്ന തിരഞ്ഞെടുപ്പാണ് നടക്കേണ്ടതെന്നും കെ. വി തോമസിനല്ല പകരം പ്രാധാന്യം നല്‍കേണ്ടതെന്നും എം എം ലോറന്‍സ് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ചിന്തിച്ച് തീരുമാനമെടുക്കണം. പ്രായം പരിഗണിച്ച് ഇനിയും മത്സരിക്കേണ്ടതുണ്ടോ എന്ന് കെ. വി തോമസ് ആലോചിക്കണമെന്നുകൂടി എംഎം ലോറന്‍സ് കൂട്ടിചേര്‍ത്തു.

കെ.വി തോമസിനെ സ്വാഗതം ചെയ്തു കൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി സി. എന്‍ മോഹനന്‍ രംഗത്തെതിയതിനു പിന്നാലെയാണ് യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് എം എം ലോറന്‍സ് പറയുന്നത്. കെ. വി തോമസിനേക്കാള്‍ ജയസാധ്യതയുള്ള യുവാക്കളുണ്ടെങ്കില്‍ എറണാകുളത്ത് അവര്‍ക്ക് പ്രാധാന്യം കൊടുക്കുകയാണ് വേണ്ടതെന്ന് എംഎം ലോറന്‍സ് പറഞ്ഞു. ഇനിയും മത്സസരിക്കാന്‍ നില്‍ക്കുന്നത് ശരിയാണോ എന്നാലോചിക്കേണ്ടത് കെ. വി തോമസാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫിനകത്ത് സമ്മര്‍ദ്ദമുണ്ടാക്കുക ലക്ഷ്യമിട്ടാണ് കെ. വി തോമസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. തോമസ് എല്‍ഡിഎഫിലേക്ക് വന്നാല്‍ അത് പാര്‍ട്ടിക്ക് ഗുണകരമാകുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇടതുപക്ഷത്തേക്ക് ചേക്കേറി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങാനുള്ള നീക്കം കെ.വി തോമസ് സജീവമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇടതുകേന്ദ്രങ്ങളുമായി അദ്ദേഹം ചര്‍ച്ച നടത്തി. എന്നാല്‍, ഇരുവിഭാഗവും അന്തിമമായ തീരുമാനത്തില്‍ എത്തിയിട്ടില്ല. ഇത്തരം നീക്കങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ കെ.വി. തോമസ് തയ്യാറായിട്ടില്ല. എല്‍.ഡി.എഫിലേക്കാണോ എന്ന ചോദ്യത്തിന് വരട്ടെ, പറയാം എന്നായിരുന്നു മറുപടി. എല്ലാ കാര്യവും 23-ന് വാര്‍ത്താ സമ്മേളനത്തില്‍ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. തീരദേശ മേഖലയിലെ ആളുകളുടെ പ്രശ്നം ഉന്നയിച്ച് ഈയടുത്ത് മുഖ്യമന്ത്രിയെ കെ.വി. തോമസ് കണ്ടിരുന്നു. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ രാഷ്ട്രീയവും ചര്‍ച്ചയായതായാണ് വിവരം.

കെ.വി. തോമസ് 23-ന് മാധ്യമങ്ങളെ കാണാനിരിക്കെ, സി.പി.എം. ജില്ലാ സെക്രട്ടറി അദ്ദേഹത്തെ സ്വാഗതം ചെയ്ത് രംഗത്തുവന്നതും ശ്രദ്ധേയമായി. ഇടതുകേന്ദ്രങ്ങളുമായി ചര്‍ച്ച നടത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഹൈക്കമാന്‍ഡ് കെ.വി. തോമസിന് പദവികള്‍ നല്‍കാനുള്ള തീരുമാനം മരവിപ്പിച്ചതെന്നതും ശ്രദ്ധേയം. എറണാകുളം, കൊച്ചി സീറ്റുകളില്‍ ഒന്നില്‍ മത്സരിക്കാനാണ് അദ്ദേഹം താത്പര്യപ്പെടുന്നത്. നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഇവിടെനിന്ന് മുമ്പ് ജയിച്ചതിനാല്‍ ആ ബന്ധങ്ങള്‍ തന്നെ തുണയ്ക്കുമെന്നാണ് തോമസിന്റെ കണക്കുകൂട്ടല്‍. ബാലികേറാമലയായ എറണാകുളം സീറ്റ് പിടിച്ചെടുക്കാന്‍ കെ.വി. തോമസിന് കഴിഞ്ഞേക്കുമെന്ന കണക്കുകൂട്ടല്‍ ചില സി.പി.എം. നേതാക്കളും പങ്കുവെക്കുന്നുണ്ട്.

ലോക്‌സഭയിലേക്ക് സീറ്റ് നിഷേധിച്ചത് മുതല്‍ തോമസ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ല. അവഗണിക്കുന്നുവെന്ന പരാതി അദ്ദേഹം പല നേതാക്കളോടും പങ്കുവച്ചിരുന്നു. ഹൈബി ഈഡന്‍ ജയിച്ച ഒഴിവില്‍ വന്ന ഉപതിരഞ്ഞെടുപ്പിലും തോമസ് സീറ്റിനായി ശ്രമിച്ചെങ്കിലും ഒടുവില്‍ ടി.ജെ. വിനോദിന് നല്‍കുകയും അദ്ദേഹം ജയിക്കുകയും ചെയ്തു. പക്ഷേ ഭൂരിപക്ഷം 4000-ത്തില്‍ താഴെയായി കുറഞ്ഞു. ഈ പശ്ചാത്തലത്തില്‍ തോമസിനെ മത്സരിപ്പിച്ചാല്‍ സീറ്റ് പിടിച്ചെടുക്കാനായേക്കും എന്നാണു സി.പി.എമ്മും കണക്കുകൂട്ടുന്നത്. ഇത്തവണയും കെ.വി. തോമസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടാനുള്ള സാധ്യതയില്ലെന്നതും ഇടത്തോട്ടുള്ള ആഭിമുഖ്യത്തിന്റെ കാരണമാണ്.

കോണ്‍ഗ്രസിന്റെ കൈവശമിരുന്ന കൊച്ചി സീറ്റ് കഴിഞ്ഞ തവണ കെ.ജെ. മാക്‌സിയിലൂടെ സി.പി.എം. പിടിച്ചെടുത്തതാണ്. അതിനാല്‍ ഒരു ടേം കൂടി അദ്ദേഹം കൊച്ചിയില്‍ മത്സരിക്കാന്‍ സാധ്യതയുള്ളതിനാല്‍ എറണാകുളം സീറ്റിലായിരിക്കും ഇടതുപക്ഷത്ത് എത്തിയാല്‍ തോമസിന് നല്‍കുക. കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്കും ഏറ്റവും ഒടുവില്‍ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തേക്കും തോമസിനെ പരിഗണിച്ചെങ്കിലും ഒന്നും നടന്നില്ല.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എം.പിയായ കെ.വി. തോമസിനെ ഒഴിവാക്കി കോണ്‍ഗ്രസ് ഹൈബി ഈഡനെ മത്സരിപ്പിക്കുകയായിരുന്നു. അന്ന് മുതല്‍ സംസ്ഥാന നേതൃത്വവുമായി അത്ര രസത്തിലല്ല തോമസ്. ഏറ്റവും ഒടുവില്‍ വീക്ഷണത്തിന്റെയും ജയ്ഹിന്ദിന്റെയും ചുമതല നല്‍കാന്‍ ആലോചന നടന്നെങ്കിലും അദ്ദേഹം അത് സ്വീകരിക്കാന്‍ വിസ്സമ്മതിച്ചു. ഇതോടെയാണ് തോമസിന്റെ നീക്കങ്ങളെ കോണ്‍ഗ്രസ് നേതൃത്വം സംശത്തോടെ വീക്ഷിച്ച് തുടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (5 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (5 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (6 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (7 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (10 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (10 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (10 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (10 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (10 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (11 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (11 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (11 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (11 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (11 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (14 hours ago)

Malayali Vartha Recommends