നിരപരാധിയായ യുവാവിനെ തല്ലിച്ചതച്ച് അക്രമി സംഘം! കൊല്ലം ചാത്തന്നൂരിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങവേ നേരിടേണ്ടി വന്നത് ക്രൂരമായ മർദ്ദനം... ഞെട്ടിക്കുന്ന അനുഭവം മലയാളിവാർത്തയോട് തുറന്നു പറഞ്ഞ് ഷംനാദ് എന്ന യുവാവ്
ജോലി കഴിഞ്ഞ് മടങ്ങവേ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് 20 വയസുകാരനായ ഷംനാദ് എന്ന യുവാവ്. ജോലി കഴിഞ്ഞ് മടങ്ങവേ നേരിടേണ്ടി വന്നത് ക്രൂരമായ സംഭവമായിരുന്നു. കൊല്ലം ചാത്തന്നൂരിലാണ് യുവാവിന്റെ ജോലി. സംഭവം നടക്കുന്ന ദിവസം യുവാവ് ജോലി കഴിഞ്ഞു മൈലക്കാട് നിന്നും കണ്ണനാലൂരിലേക്ക് പോകുകയായിരുന്നു.
രണ്ട് യുവാക്കൾ ബൈക്കിൽ വരുന്നതു കണ്ട് ലിഫിറ്റ് ചോദിച്ചു. കുറച്ച് ദൂരം മുന്നോട്ട് പോയപ്പോൾ ഒരു കാർ കൊണ്ട് വന്ന് ബൈക്കിനെ ഇടിച്ച് നിർത്തുകയായിരുന്നു. അപ്പോഴേക്കും കൂടെയുണ്ടായിരുന്ന പയ്യന്മാർ ഇറങ്ങി ഓടി. സംഭവം എന്താന്നെന്നറിയാതെ പകച്ച് നിന്ന യുവാവിനെ കാറിലെത്തിയ സംഘം നിർത്താതെ മർദ്ദനം തുടങ്ങി.
പിന്നീടാണ് ലിഫ്റ്റ് കേറിവന്ന ബൈക്ക് യുവാക്കൾ മോഷ്ടിച്ച് കൊണ്ടുവന്നതാണെന്ന് യുവാവ് മനസിലാക്കിയത്. എനിക്ക് അവരെ അറിയില്ല ലിഫ്റ്റ് കേറി വന്നതാണെന്നും കാലുപിടിച്ച് കരഞ്ഞു പറഞ്ഞിട്ടും മർദ്ദനം തുടർന്നതോടെ അടുത്ത വീട്ടിലേക്ക് ഭയന്നോടി ഒളിച്ചിരുന്നു. അക്രമി സംഘം യുവാവിനെ വിടാതെ പിന്തുടരുകയുംയും അവിടെ എത്തി അവർ വീണ്ടും ഉപദ്രവിക്കാൻ തുടങ്ങി.
ഉടൻ തന്നെ പോലീസ് എത്തിയെങ്കിലും അവർ നോക്കി നിൽക്കെ മർദ്ദനം തുടർന്നു. പോലീസ് ജീപ്പിലേയ്ക്ക് കയറിയതിനു ശേഷവും മർദ്ദനം തുടർന്നു. പോലിസിനോടും നടന്ന സംഭവങ്ങൾ തുറന്ന് പറഞ്ഞിട്ടും യുവാവ് ജോലിചെയ്യുന്ന സ്ഥലത്തോ തന്റെ വീട്ടിലോക്കോ ഒന്നും അവർക്ക് വിളിച്ച് ചോദിക്കുക പോലും ചെയ്തില്ല..
അവിടെ നിന്നും നേരെ കൊണ്ടുപോയത് കൊട്ടിയം പോലീസ് സ്റ്റേഷനിലായിരുന്നു. എന്നാൽ ബൈക്ക് മോഷണകേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് പാരിപ്പള്ളി സ്റ്റേഷനിലായതിനാൽ അവർ പാരിപ്പള്ളി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ ആ സ്റ്റേഷനിൽ നടന്ന സംഭവം തുറന്നു പറഞ്ഞപ്പോൾ അവർ വീട്ടുകാരെ വിളിപ്പിച്ച് അവർക്കൊപ്പം യുവാവിനെ മടക്കി അയച്ചു.
എന്നാൽ അടുത്ത ദിവസം ബാഗും സാധനങ്ങളും എടുക്കാൻ പാരിപ്പള്ളി സ്റ്റേഷനിലെത്തിയപ്പോൾ പോലീസിന്റെ നിർദ്ദേശപ്രകാരം അക്രമികൾക്കെതിരെ കൊട്ടിയം പോലീസ് സ്റ്റേഷനിൽ പരാതികൊടുക്കാൻ പോയി. തൊട്ടുപിന്നാലെയായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പരാതി പറഞ്ഞതിന് പിന്നാലെ അക്രമി സംഘത്തെ അവർ വിളിച്ച് വരുത്തിയെങ്കിലും ആ സ്റ്റേഷനിലെ ഒരു പോലീസുകാരൻ ചെയ്തത് ക്രൂരമായിരുന്നു.
യുവാവിന്റെ കൈയിലുണ്ടായിരുന്ന കത്തിയും ലയറ്ററും പിടിച്ച് വാങ്ങിയ ശേഷം അത് കാണിച്ച ശേഷം ഇത് മതി നിന്റെയൊരു വീഡിയോ എടുത്ത് നിന്നെ അകത്തിടാൻ എന്നു പറഞ്ഞതോടെ എല്ലാരും പേടിച്ചെന്നും യുവാവ് പറയുന്നു. അങ്ങനെ കേസ് കൊടുക്കാൻ ഭയമായിരുന്നു. പിന്നെ മൊബൈൽ ഫോൺ, മൂവായിരം രൂപ, കൈയിലുണ്ടായിരുന്ന ചെയിൻ, വാച്ച് ഇതൊക്കെ അവരുടെ കൈകളിലാണ്.
എന്നാൽ സംഭവത്തിന് ശേഷം ബൈക്ക് മോഷ്ടാക്കളെ പിടികൂടുകയും ഇരുവരെയും റിമാന്റ് ചെയ്യുകയും ചെയ്തു. സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കിയതിന് ശേഷമാണ് പാരിപ്പള്ളി സ്റ്റേഷനിൽ നിന്നും വെറുതെ വിട്ടത്.
അപ്പോഴും ഒരു ബൈക്ക് മോഷ്ടാവെന്ന ആ പേരും വീഡിയോയും വിടാതെ പിന്തുടരുകയാണ്. ഇപ്പോൾ പുറത്തിറങ്ങാൻ സാധിക്കുന്നില്ല. ഒരു സാധാരണകുടുംബമാണ് , എന്റെ ജോലിയാണ് ഞങ്ങളുടെ കുടുംബത്തിന്റെ വരുമാനം. കൊട്ടിയം സ്റ്റേഷനിൽ യുവാവിന്റെ സാധനങ്ങൾ ഉണ്ട്. അത് ഇനി വാങ്ങിക്കാൻ പോയാൽ അവരെന്തെങ്കിലും ചെയ്യുമോ എന്നുള്ള ഭയമാണ്. നെഞ്ചിടിപ്പോടെയാണ് ആ യുവാവ് ദിവസങ്ങൾ തള്ളിനീക്കുന്നത്.
https://www.facebook.com/Malayalivartha