കൊച്ചച്ചന്റേത് അതിമോഹമെന്ന രേഷ്മയുടെ വാക്കുകൾ സഹിക്കാനായില്ല! കൈയിൽ കരുതിയ ഉളി ഉപോയിഗിച്ച് ആഞ്ഞു കുത്തി! ഹൃദയം തുളച്ചുകയറിയ ഒറ്റക്കുത്തില്‍ തന്നെ രേഷ്മയുടെ മരണം സംഭവിച്ചു; ഇപ്പോഴും നടുക്കം വിട്ടുമാറാതെ നാട്ടുകാർ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്...
പള്ളിവാസല്‍ പവര്‍ഹൗസിനു സമീപം വിദ്യാര്‍ഥിനി കുത്തേറ്റു മരിച്ച സംഭവത്തില്‍ ഹൃദയം തുളച്ചുകയറിയ ഒറ്റക്കുത്തില്‍ രേഷ്മയുടെ മരണം സംഭവിച്ചെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കോട്ടയം മെഡിക്കല്‍ കോളജില്‍ ഫൊറന്‍സിക് സര്‍ജന്‍ ഡോ. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. അടിമാലി താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ രേഷ്മയുടെ മൃതദേഹത്തില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഡോഗ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും ഇന്നലെ പരിശോധന നടത്തി. പുഴയോരത്തു നിന്നു രേഷ്മയുടെ ബാഗ് കണ്ടെത്തി. സ്ഥലത്തു നിന്നു കിട്ടിയ മൊബൈല്‍ ഫോണിന്റെ ഭാഗങ്ങളും ചെരിപ്പും അരുണിന്റേതാണെന്നു പൊലീസ് കരുതുന്നു.
പുഴയുടെ സമീപത്തെ മണല്‍ത്തിട്ടയില്‍ കാല്‍പാടുകള്‍ പതിഞ്ഞിട്ടുണ്ട്. രാജകുമാരിയിലെ ഫര്‍ണിച്ചര്‍ കടയില്‍ മര ഉരുപ്പടികള്‍ നിര്‍മിക്കുന്ന ജോലിയാണ് അരുണിന്. വീട്ടില്‍ നിന്നു മാറി സുഹൃത്തിനൊപ്പമാണ് അരുണ്‍ താമസിക്കുന്നത്.
പ്രതിയെന്നു സംശയിക്കുന്ന ബന്ധുവിനായി പൊലീസ് അന്വേഷണം ഉൗര്‍ജിതമാക്കി. വണ്ടിപ്പാറയില്‍ രാജേഷിന്റെയും ജെസിയുടെയും മകള്‍ രേഷ്മ(17)യെ വെള്ളിയാഴ്ച രാത്രി 9.30നാണു നെഞ്ചിനും കഴുത്തിനും കൈക്കും കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. പവര്‍ഹൗസില്‍ വാടകയ്ക്കു താമസിക്കുകയാണ് ഇവര്‍.
അരുണുമായി പെണ്‍കുട്ടിക്കു പ്രണയബന്ധം ഉണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ചുണ്ടായ തര്‍ക്കമാകാം കൊലപാതകത്തിലേക്കു വഴിവച്ചതെന്നാണു പൊലീസിന്റെ നിഗമനം.
ബൈസണ്‍വാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്ന രേഷ്മ വെള്ളിയാഴ്ച സ്കൂളില്‍ നിന്നു വരാന്‍ വൈകിയതോടെ ബന്ധുക്കള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കി. രേഷ്മയും അരുണും വൈകിട്ട് നാലരയോടെ പവര്‍ഹൗസിനു സമീപം റോഡിലൂടെ നടന്നുവരുന്നതു നാട്ടുകാര്‍ കണ്ടിരുന്നു.
ഇവര്‍ ഒരുമിച്ചു നടക്കുന്ന ദൃശ്യങ്ങള്‍ റോഡരികിലുള്ള റിസോര്‍ട്ടിലെ സിസിടിവിയില്‍ നിന്നു പൊലീസിനു ലഭിച്ചു. ഈ റോഡിനു താഴെ കാടുപിടിച്ചു കിടന്ന സ്ഥലത്താണു രേഷ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടതു നെഞ്ചിലും കഴുത്തിലും ഇടതുകയ്യിലും ഉളി പോലുള്ള ആയുധം കൊണ്ടു കുത്തേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha