ഒറ്റക്കൈകൊണ്ട് വളയം പിടിച്ച് കാശ്മീരിലെ ഓഫ് റോഡ് സര്‍ക്കിളുകളില്‍ 23കാരനായ സായെര്‍; ഒടുവിൽ സ്വപ്ന സാക്ഷാത്ക്കാരം
ശാരീരികമായി പ്രശ്നങ്ങൾ ഉണ്ടെങ്കിലും ജീവിതത്തിൽ മുന്നേറുന്നവരുടെ കഥകൾ സമൂഹമാധ്യമങ്ങളിൽ എപ്പോഴും തരംഗമാകാറുണ്ട്. അത്തരത്തിൽ ജീവിതത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിയ ഒരു യുവാവിന്റെ ജീവിത കഥയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. കുഞ്ഞുനാൾ മുതൽ സായേറിന് വാഹനങ്ങളോടായിരുന്നു പ്രണയം. എന്നാൽ പത്താം വയസ്സിൽ ജീവിതത്തിലേക്ക് ഒരു അപകടം തേടിപിടിച്ചെത്തുകയായിരുന്നു.
പത്താം വയസ്സിലെ ദുരന്തം വാഹനങ്ങളോടുള്ള ആകർഷങ്ങളിൽനിന്നും അല്പം പുറകോട്ട് പോയെങ്കിലും ആത്മവിശ്വാസത്തോടെ സായെർ തന്റെ സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു. തെക്കന്‍ കശ്മീരിലെ ഓഫ് റോഡ് സര്‍ക്കിളുകളില്‍ 23കാരനായ സായെര്‍ അബ്ദുല്ലയാണ് ഇപ്പോള്‍ പ്രധാന ചർച്ചാ വിഷയം. മറ്റൊന്നുമല്ല അതിനുള്ള കാരണം കുണ്ടും കുഴിയും ചളിയും വെള്ളവും നിറഞ്ഞ വഴിയിലൂടെ സായെര്‍ അബ്ദുല്ല നിസ്സാരമായി പോകുന്നത് കൊണ്ടാണ്.
2007ലുണ്ടായ അപകടത്തില്‍ തന്‍റെ കൈ നഷ്ടപ്പെട്ടിട്ടും പരിശ്രമത്തിലൂടെ ജീപ്പിന്‍റെ വളയം നേരെപിടിച്ച സായെറാണ് ഇപ്പോള്‍ ഓഫ് റോഡ് പരിപാടികളുടെ പ്രധാന ആകർഷണമായി മാറിയിരിക്കുന്നത്. കൈ നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം ഓടിക്കാൻ കഴിയുമോ എന്ന ചിന്ത ഇദ്ദേഹത്തെ അലട്ടിയിരുന്നെങ്കിലും, നിരന്തര പരിശ്രമത്തിന് ശേഷം സ്റ്റിയറിങ് ബാലന്‍സ് സായെര്‍ കൈപിടിയിലൊതുക്കുകയായിരുന്നു . തുടർന്ന്, 18ാം വയസില്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുകയും 'പരീക്ഷണം' വിജയിക്കുകയും ചെയ്തു.
അപകടത്തോടെ തന്റെ ഇഷ്ടങ്ങളെ മാറ്റിനിര്‍ത്തേണ്ടി വരുമെന്ന് ആശങ്കപ്പെട്ട സായെറിന് പൂര്‍ണ പിന്തുണയുമായി എത്തിയത് സുഹൃത്തുക്കളും വീട്ടുകാരുമെത്തുകയായിരുന്നു. ഡ്രൈവിങ് ആദ്യം കഠിനമായിരുന്നുവെങ്കിലും പിന്നീട് അനായാസം അദ്ദേഹത്തിന് വഴങ്ങി. കൃത്രിമ കൈയും മനസും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നില്ല എന്നതായിരുന്നു ഏറ്റവും പ്രയാസം. പിന്നീട് കൃത്രിമ കൈ ഉപയോഗിക്കാതെ വാഹനമോടിക്കാന്‍ പരിശീലിക്കുകയായിരുന്നു.
'കശ്മീര്‍ ഓഫ് റോഡ്' ക്ലബായിരുന്നു സായെറിന്‍റെ സ്വപ്നങ്ങളിൽ. നിരന്തര പരിശ്രമത്തിലൂടെ അതില്‍ അദ്ദേഹം ഇപ്പോള്‍ മെമ്പര്‍ഷിപ്പും നേടിയെടുത്തിരിക്കുകയാണ്. സായെര്‍ തങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ ഡ്രൈവിങ് കഴിവ് മാത്രമാണ് മാനദണ്ഡമായെടുത്തതെന്നും അതില്‍ സായെര്‍ വിജയിക്കുകയും ചെയ്തതായി ക്ലബ് ഭാരവാഹികള്‍ വ്യക്തമക്കി.
https://www.facebook.com/Malayalivartha