സ്കൂട്ടറിന് പിന്നിലിരുന്നു സംസാരിച്ചിരുന്ന ഭാര്യ നിഷയുടെ ശരീരം ചിതറിത്തെറിക്കുന്ന ഭീകരമായ കാഴ്ച! ആ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും ഇപ്പോഴും മുക്തനാകാതെ നിഷയുടെ ഭർത്താവ് പ്രകാശ്! ഇത്രയും വർഷത്തിനിടയിൽ ആ രഹസ്യം മാത്രം ഞാൻ അറിയാതെ പോയി....നിഷയോ ബന്ധുക്കളോ ഇതുവരെ തന്നോട് അത് പറഞ്ഞിട്ടില്ല... വാക്കുകൾ ഇടറി പ്രകാശ്...
ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്ത യുവതി ടോറസ് ലോറിക്ക് അടിയില്‍പെട്ടു മരിച്ച സംഭവത്തിൽ പുറത്ത് വന്ന ആ ദൃശ്യങ്ങൾ കണ്ടവരാരും തന്നെ മറക്കാനിടയില്ല. ആ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും ഇപ്പോഴും നിഷയുടെ ഭർത്താവ് മുക്തനായിട്ടില്ല.
നാട്ടുകാർക്കും ബന്ധുക്കൾക്കും ഇവരുടെ സ്വഭാവത്തെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളു. ഞാലിയാകുഴിയിൽ താമസിക്കുന്ന കുടുംബം നിഷയെ ദത്തെടുത്തു വളർത്തിയതാണ്. ഇക്കാര്യം അറിയിച്ചാണ് പ്രകാശുമായുള്ള വിവാഹം നടത്തിയത്. നിഷയുടെ വളർത്തച്ഛനും വളർത്തമ്മയും പിന്നീട് മരിച്ചു.
അച്ഛനും അമ്മയും ആരാണെന്നോ എവിടെ നിന്നാണ് നിഷയെ എടുത്തു വളർത്തിയതെന്നോ നിഷയോ ബന്ധുക്കളോ ഇതുവരെ തന്നോട് പറഞ്ഞിട്ടില്ലെന്ന് പ്രകാശ് പറയുന്നു.
സ്കൂട്ടറിനു പിന്നിലിരുന്നു സംസാരിച്ചിരുന്ന ഭാര്യ നിഷയുടെ ശരീരം ചിതറിത്തെറിക്കുന്ന ഭീകരമായ കാഴ്ചയാണ് പ്രകാശ് ഗോപിയുടെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നത്.
എംഡി കമേഴ്സ്യൽ സെന്ററിലെ ലെവൽ 10 തുണിക്കടയിലെ ജീവനക്കാരിയായ നിഷയെ പതിവായി ജോലി സ്ഥലത്തേക്കു സ്കൂട്ടറിൽ കൊണ്ടുവിടുന്നത് ഭർത്താവ് പ്രകാശ് ആണ്. സ്കൂട്ടർ നാഗമ്പടം മീനച്ചിലാർ പാലത്തിൽ കയറിയപ്പോൾ വലതുവശത്ത് ഒരു ടോറസ് ഉണ്ടായിരുന്നു.
അൽപം മുന്നോട്ടു നീങ്ങിയപ്പോൾ വാഹനത്തിരക്ക് കൂടി. ടോറസ് സ്കൂട്ടറിനോട് ചേർന്നു പോകുന്ന സ്ഥിതിയായി. ബ്രേക്ക് ചെയ്തപ്പോൾ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു. പ്രകാശ് ഇടതുഭാഗത്തേക്കാണ് വീണത്. പിന്നിൽ ഇടതു വശത്തേക്ക് ചരിഞ്ഞ് ഇരുന്ന നിഷ പിന്നിലേക്ക് വീണു. ടോറസിന്റെ പിൻ ടയറിന്റെ അടിയിലേക്കാണ് നിഷ വീണത്.
നിമിഷ നേരം കൊണ്ട് ടോറസ് ലോറി നിശയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. എന്തു ചെയ്യണമെന്ന് അറിയാൻ കഴിയാതെ ഭയന്നു പോയ പ്രകാശ് ഭാര്യയുടെ വിയോഗം കണ്ടതിന്റെ ഞെട്ടലിൽനിന്ന് മുക്തനാകാതെ കണ്ണീർ വാർത്തു. പൊലീസ് എത്തിയതോടെ പ്രകാശിനെ അവർ പൊലീസ് ജീപ്പിലേക്കു മാറ്റി. അതേസമയം സംഭവത്തിലെ അപകടദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവച്ചത് ഒട്ടേറെ പേരായിരുന്നു.
എന്നാൽ ആ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നതിനെക്കുറിച്ച് മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. സി.ജെ.ജോണ്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. മറ്റുള്ളവരെക്കുറിച്ച് കരുതല്‍ ഇല്ലാത്തവരുടെ പ്രതികരണമാണ് അപകടത്തിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ വെളിവാകുന്നത്.
അപകടം നടക്കുമ്ബോള്‍ അതിന്റെ ദൃശ്യം പകര്‍ത്താതെ അപകടത്തില്‍പെട്ടയാള്‍ക്ക് വേണ്ട സഹായമാണ് സാധാരണ ചെയ്തു നല്‍കേണ്ടത്. എന്നാല്‍, 'ഞാന്‍ കേമന്‍' ആണെന്നു കാണിക്കാനുള്ള ശ്രമമാണു ദൃശ്യങ്ങള്‍ പകര്‍ത്തി പത്തു പേര്‍ക്ക് അയയ്ക്കുന്നതിലൂടെ ചെയ്യുന്നത്. ഇത്തരത്തില്‍ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ അതു ഷെയര്‍ ചെയ്യുന്നവരും ഇതേ മനഃസ്ഥിതിയുള്ളവര്‍ തന്നെ.
ആദ്യ വിഭാഗം അപകടത്തില്‍പെടുന്നവരെക്കുറിച്ച് ചിന്തിക്കാതെ ഇരിക്കുമ്ബോള്‍ രണ്ടാമത്തെ വിഭാഗം ഈ ദൃശ്യങ്ങള്‍ കാണുന്നവരുടെ മാനസികാവസ്ഥ ചിന്തിക്കുന്നില്ല. അപകടദൃശ്യങ്ങള്‍ കണ്ട് ഉറക്കം പോയ പലരും എന്റെ അടുത്ത് ചികിത്സ തേടി എത്തിയിട്ടുണ്ട്.
ഇപ്പോള്‍ വാട്സാപ് ഗ്രൂപ്പുകളിലേക്ക് ആണ് എല്ലാവരും ഇടുന്നത്. ഇതില്‍ ആരൊക്കെയാണ് അംഗങ്ങള്‍, അവര്‍ക്ക് ഇതു കണ്ടാലുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ചിന്തയില്ല. അപകട ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കുമ്ബോള്‍ പത്രങ്ങളും ചാനലുകളും അതു കാണാത്ത വിധമാക്കിയാണു നല്‍കുക. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇത്തരം മറകളില്ല.
https://www.facebook.com/Malayalivartha