യുവതി ഒളിച്ചോടിയത് നാലുയുവാക്കൾക്കൊപ്പം... സംഭവം വിവാദമായതോടെ പോലീസ് നടപടി ഭയന്ന് ഇവര്‍ തിരികെ നാട്ടിലെത്തി... ഒടുവില്‍ വരനെ കണ്ടെത്താനായി നറുക്കെടുപ്പ്; പിന്നാലെ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്...
ഉത്തര്‍പ്രദേശിലെ അസിംനഗര്‍ പോലീസ് സ്‌റ്റേഷന് കീഴിലെ പ്രദേശത്ത് യുവതിക്ക് നറുക്കെടുപ്പിലൂടെ പഞ്ചായത്ത് അധികൃതര്‍ വരനെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. രാംപൂര്‍ ജില്ലയിലാണ് ഈ അപൂര്‍വസംഭവം നടന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നാലു യുവാക്കള്‍ക്കൊപ്പം ഒളിച്ചോടിയ യുവതിക്ക് ഒരു വരനെ മാത്രം നിശ്ചയിക്കാനായിട്ടായിരുന്നു നറുക്കെടുപ്പ്.
നിയമപ്രകാരം ഒരു ഭര്‍ത്താവ് മാത്രം അനുവദനീയമായതിനാലാണ് അവരില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ഈ നറുക്കെടുപ്പ് നടത്തിയത്.
അസിംനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഈ ഗ്രാമത്തില്‍ നിന്നുള്ള നാലു യുവാക്കള്‍ താണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു യുവതിക്കൊപ്പം ഒളിച്ചോടുകയായിരുന്നു.
പിന്നീട് ഇവര്‍ ഈ യുവതിയെ ബന്ധുവിന്റെ വീട്ടില്‍ രണ്ടു ദിവസം സുരക്ഷിതമായി താമസിപ്പിച്ചു.
ഇതിനോടകം വാര്‍ത്ത നാട്ടിലാകെ പരക്കുകയും യുവതിയുടെ ഗ്രാമത്തില്‍ വിഷയം വലിയ ചര്‍ച്ചയാവുകയും ചെയ്തു. സംഭവം വിവാദമായതോടെ പോലീസ് നടപടി ഭയന്ന് ഇവര്‍ തിരികെ നാട്ടിലെത്തുകയായിരുന്നു.
നാട്ടിലെത്തിയ യുവാക്കളോട് ആരെങ്കിലും ഒരാള്‍ യുവതിയെ വിവാഹം കഴിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും പക്ഷേ യുവാക്കളിലാരും ഒരാളുടെ പേര് മാത്രമായി നിര്‍ദേശിച്ചില്ല.
ആരെ വിവാഹം കഴിക്കണം എന്ന ചോദ്യത്തിന് യുവതിക്കും ഒരാളെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ യുവതിയുടെ മാതാപിതാക്കളുടെ അനുവാദത്തോടെ നറുക്കെടുപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
നാലു യുവാക്കളുടെയും പേരെഴുതിയ കടലാസ് പാത്രത്തിലിടുകയും കൊച്ചുകുട്ടിയെ കൊണ്ട് നറുക്ക് എടുപ്പിക്കുകയുമായിരുന്നു. നറുക്ക് ആര്‍ക്ക് വീണാലും അയാള്‍ ആ യുവതിയെ കല്യാണം കഴിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു.
യുവതിയും ഇക്കാര്യം സമ്മതിച്ചു. യുവതിയുടെ സ്വകാര്യതയെ മാനിച്ച് ഇവരുടെ പേരുകള്‍ പുറത്തു വിട്ടിട്ടില്ല.
https://www.facebook.com/Malayalivartha